Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവികര്‍ക്ക് ഇറ്റലിയില്‍ ക്രിസ്മസ് ആഘോഷിക്കണം

Italian Marines
റോം: ഇന്ത്യന്‍ കടല്‍ത്തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ നാവികരെ വിട്ടയക്കുന്ന കാര്യത്തില്‍ ക്രിസ്മസിന് മുമ്പ് തീരുമാനമുണ്ടാവണമെന്ന് ഇറ്റലി. ഇന്ത്യന്‍ സ്ഥാനപതി ദേബബ്രത സാഹയെ വിളിച്ചുവരുത്തിയാണ് ഇറ്റലി ഇക്കാര്യം ആവശ്യപ്പെട്ടത്. വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ച്ചാലിലാണെന്ന തങ്ങളുടെ വാദം ഇറ്റലി ദേബബ്രത സാഹയോട് ആവര്‍ത്തിച്ചു.

അതിനിടെ കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലൊത്തേറൊ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ക്രിസ്മസ് ആഘോഷിക്കുന്നതിന് ഇറ്റലിയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിനായി ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്നും നാവികര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഫെബ്രവരി മുതല്‍ ഇറ്റാലിയന്‍ നാവികര്‍ എന്നിവര്‍ തടവില്‍ കഴിയുകയാണ്. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയ്ക്ക് പുറത്ത് രാജ്യാന്തര കപ്പല്‍ച്ചാലിലാണെന്നും അതുകൊണ്ട് കേസിന്റെ വാദം ഇറ്റലിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദം മൂന്ന് മാസം മുന്‍പ് പൂര്‍ത്തീകരിച്ചെങ്കിലും കേസില്‍ തീര്‍പ്പുകല്‍പിക്കാത്തത് വിചിത്രമാണെന്നും നാവികരെ തടവില്‍ വച്ചിരിയ്ക്കുന്നത് അന്യായമാണെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ ഈ ക്രിസ്മസിന് മുന്‍പ് നാവികരെ വിട്ടയക്കുന്നതില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ഇറ്റലി ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ഫെബ്രവരി 15 നാണ് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികളായ ജെലസ്റ്റിന്‍, അജീഷ് പിങ്കി എന്നിവര്‍ മരിച്ചത്. നാവികര്‍ അറസ്റ്റിലായതു മുതല്‍ അവരെ വിട്ടയക്കാന്‍ ഇറ്റലി ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. നഷ്ടപരിഹാരം നല്‍കി കേസില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് ആ നീക്കം തടഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+