Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്കൊല: സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശം

supreme court
ദില്ലി: മലയാളികളായ മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശം. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിലപാട് ഏപ്രില്‍ 16 നകം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കണം.

അതേ സമയം കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിക്ക് രാജ്യം വിടുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. കേസിലെ പ്രതികളായ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഇത്. നാവികര്‍ തിരിച്ചുവരില്ലെന്ന ഇറ്റലിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു അംബാസഡര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

കേസില്‍ കക്ഷിയല്ലാത്ത സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ ഹാജരായതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. കോടതിയിലെ ഇരിപ്പിടത്തില്‍ നിന്ന് പുറത്തുപോകാനും ജനതാ പാര്‍ട്ടി നേതാവായ സുബ്രഹ്മണ്യം സ്വാമിയോട് കോടതി ആവശ്യപ്പെട്ടു.

കടല്‍ക്കൊല കേസില്‍ വിചാരണക്കോടതി കേരളത്തില്‍ത്തന്നെ സ്ഥാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രത്യേക കോടതി കൊല്ലത്ത് സ്ഥാപിക്കണം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സാക്ഷികളും മലയാളികളായതിനാലാണ് ഇത്. എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+