ജയിലില്‍ മര്‍ദ്ദനം; സരബ്ജിത് സിങ് ഗുരുതരാവസ്ഥയില്‍

പരുക്കേറ്റതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സരബ്ജിത് സിങ് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കോട് ലക്പത് ജയിലില്‍ സരബ്ജിത് കഴിഞ്ഞിരുന്ന സെല്ലില്‍ നിന്നു മറ്റൊന്നിലേക്ക് അദ്ദേഹത്തെ മാറ്റുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
ആദ്യം ജയിലിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവസ്ഥ വഷളായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ജിന്ന ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ചു പാക്ക് അധികൃതര്‍ വിവരമൊന്നും നല്‍കിയിട്ടില്ലെന്നു പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജയില്‍ ജീവനക്കാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. സരബ്ജിതിന് സഹായമെത്തിക്കാന്‍ ഇന്ത്യന്‍ എംബസി രണ്ടുപേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സരബ്ജിത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിവരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കുമാര്‍ അറിയിച്ചു. സരബ്ജിത്തിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണു സരബ്ജിത്തിനു വധശിക്ഷ വിധിച്ചത്. 22 വര്‍ഷമായി സരബ്ജിത് പാക് തടവറയിലാണ്.
നാലായിരം പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കോട് ലക്പത് ജയിലില്‍ 17,000 പേരെയാണു പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ തടവുകാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ചാരവൃത്തി ആരോപിച്ചു പാക്കിസ്ഥാന് തടവിലാക്കിയ ഇന്ത്യക്കാരന് ചമേല് സിങ് ഇവിടെ ഭീകര മര്‍ദനത്തെ തുടര്‍ന്നു കഴിഞ്ഞ ജനുവരിയില്‍ കൊല്ലപ്പെട്ടിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications