പണപ്പിരിവിലൂടെ മോവോയിസ്റ്റുകള്‍ നേടുന്നത് 250 കോടി
ദില്ലി: അനധികൃത പണപ്പിരിവിലൂടെ മാവോസ്റ്റുകള്‍ പ്രതിവര്‍ഷം 140 മുതല്‍ 250 കോടി രൂപവരെ സമാഹരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.
കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നുമൊക്കെയാണ് ഇവര്‍ ഈ പണം പേടിപ്പിച്ച് പിരിച്ചെടുക്കുന്നത് എന്നാണ് വിവരം. ഖനി വ്യവസായമാണ് ഇവരുടെ ഏറ്രവും വലിയ വരുമാന സ്രോതസ്സ്. ബീഡി പൊതിയാനുപയോഗിക്കുന്ന ടെണ്ടു ഇലകളുടെ വില്പനയും മോവോയിസ്റ്റുകള്ക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെ്ന്ന് വിലയിരുത്തപ്പെടുന്നു.
അനധികൃത ഖനനമാണ് മാവോയിസ്റ്റുകളുടെ മറ്റൊരു പ്രഥാന വരുമാന മാര്‍ഗ്ഗമെന്ന് ഝാര്‍ഖണ്ഡിലെ ഐജി ആയ എന്‍എല്‍ മീണ പറയുന്നു. അതിനെതിരെ എന്തെങ്ഗിലും നടപടിയെടുക്കുന്നത് ഇഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമെന്നും മീണ പറയുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഇന്റലിജെന്‍സ് ബ്യൂറോ പുറത്തുവിട്ട് റിപ്പോര്‍ട്ട് പ്രകാരം മാവോയിസ്റ്റുകളുടെ വാര്‍ഷിക ബജറ്റ് 1500 കോടി രൂപയാണ്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഛത്തീസ്ഗഢ് മുന്‍ പോലീസ് മേധാവി പറഞ്ഞു മാവോയിസ്റ്റുകളുടെ വാര്‍ഷി കബജറ്റ് 2000 കോടി രൂപ കടക്കുമെന്ന്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് ഇത് 1000 കോടിക്കും 1200 കോടിക്കും ഇടയിലാണെന്ന്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പരമാധി 250 കോടി രൂപയേ വരൂ എന്നാണ് മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. പല കണക്കുകളും പെരുപ്പിച്ച് കാണിക്കുകയാണെന്നും ആക്ഷേപമുണ്ട്.
ഒരു വര്‍ഷം പിരിച്ചെടുക്കേണ്ട തുക എത്രയെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) കേന്ദ്ര സമതി തീരുമാനിക്കും. ഈ തിരുമാനം ഓരോ മേഖലാ നേതൃത്വത്തിനേയും അറിയിക്കും തീരുമാനം പിന്നീട് താഴെ തട്ടിലുമെത്തും. എങ്ങനെ, ആരില്‍ നിന്നൊക്കെ പണം പിരിക്കണം എന്ന കാര്യം മേഖല കമ്മിറ്റികളാണ് തീരുമാനിക്കുന്നതെന്ന് സര്‍ക്കാര്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പറയപ്പെടുന്നു.
മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ സാധാരണ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് അവരുടെ വരുമാനത്തിന്റെ ഏഴ് ശതമാനം ലെവി പിരിക്കുന്നതായാണ് വിവരം. വ്യവസായ മേഖലകളിലും ഖനികളിലും എത്തുമ്പോള്‍ ലെവി 10 ശതമാനം വരെയാകും.
മാവോയിസ്റ്റുകള്‍ക്ക് പണവും മറ്റ് സഹായങ്ങളും എത്തുന്നത് തടയുക എന്നതാണ് അവരെ തകര്‍ക്കാനുള്ള മാര്‍ഗ്ഗം. പക്ഷേ അത് അത്ര എളുപ്പമല്ലെന്നാണ് സര്‍ക്കാരും മറ്റ് ഏജന്‍സികളും വിലയിരുത്തുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications