കപ്പലണ്ടി വിറ്റ് പഠിക്കുന്ന വിനീഷയുടെ കഥ അറിഞ്ഞു; സഹായവുമായി കളക്ടര്‍ ബ്രോ, കയ്യടി
ആലപ്പുഴ : പഠനത്തിന് വേണ്ടിയും വീട്ടുകാരെ സഹായിക്കുന്നതിന് വേണ്ടിയും സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന വിനീഷയുടെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഠനത്തിന് വേണ്ടി സ്വന്തമായി അധ്വാനിക്കുന്ന വിനീഷയെ തേടി അഭിനന്ദനപ്രവാഹമായിരുന്നു എത്തിയത് . ഇപ്പോഴിതാ വിനീഷയ്ക്ക് കൈത്താങ്ങുമായി ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ രംഗത്തെത്തിയിരിക്കുകയാണ്. വിനീഷയുടെ പ്ലസ് ടു പഠനത്തിന് ആവശ്യമായ തുക കൈമാറിയെന്ന് കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു .
വാര്‍ത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് വിനീഷയെ കുറിച്ച് അറിയുന്നത്. ഞാന്‍ ക്ഷണിച്ചത് പ്രകാരം ഈ മോള്‍ അമ്മയോടൊപ്പം എന്റെ ഔദ്യോഗിക വസതിയില്‍ വന്നിരുന്നു. മോള്‍ക്ക് പ്ലസ് ടു പഠിക്കാനാവശ്യമായ തുക ഞാന്‍ കൈമാറിയിട്ടുണ്ട്. പഠനത്തോടൊപ്പം കുടുംബത്തെകൂടി നോക്കാനുള്ള ഈ മോളുടെ മനസിനെ ഞാന്‍ അഭിനന്ദിക്കുന്നെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കളക്ടറുടെ വാക്കുകളിലേക്ക്...
ഇതൊക്കെ ഒരു മഴയാണോ'; റോഡിലെ വെള്ളക്കെട്ടില്‍ നീരാടി യുവാവ്, കാരണം ഇതാണ്
ഭാവിയിലെ ഒരു താരത്തിനെ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്താം. പ്ലസ് ടു വിദ്യാര്‍ഥിനി വിനീഷ വിദ്യാധരനാണ് ആ താരം. പ്ലസ് ടു പഠനത്തിനൊപ്പം കുടുംബത്തെ കൂടി മുന്നോട്ട് കൊണ്ടുപോകാനായി വൈകുന്നേരങ്ങളില്‍ ഈ മോള്‍ കപ്പലണ്ടി കച്ചവടം നടത്തിയാണ് പണം കണ്ടെത്തുന്നത്.
കഴിഞ്ഞ
ദിവസം
വാര്‍ത്തകളിലൂടെയും
സമൂഹ
മാധ്യമങ്ങളിലൂടെയുമാണ്
ഈ
മോളെക്കുറിച്ച്
ഞാന്‍
അറിയുന്നത്.
ഞാന്‍
ക്ഷണിച്ചത്
പ്രകാരം
ഈ
മോള്‍
അമ്മയോടൊപ്പം
എന്റെ
ഔദ്യോഗിക
വസതിയില്‍
വന്നിരുന്നു.
മോള്‍ക്ക്
പ്ലസ്
ടു
പഠിക്കാനാവശ്യമായ
തുക
ഞാന്‍
കൈമാറിയിട്ടുണ്ട്.
പഠനത്തോടൊപ്പം
കുടുംബത്തെകൂടി
നോക്കാനുള്ള
ഈ
മോളുടെ
മനസിനെ
ഞാന്‍
അഭിനന്ദിക്കുന്നു.
ഭാഗ്യം തെളിയും ഉറപ്പ്; സാമ്പത്തികമായി ഉയര്‍ച്ച; ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച സമയം അടുത്തെത്തി
ഈ മോളുടെ കഥ വായിച്ചപ്പോള്‍ എന്റെ ചെറുപ്പകാലം തന്നെയാണ് ഓര്‍മ വന്നത്. പഠനത്തോടൊപ്പം കുടുംബത്തിന് വേണ്ടിയും ഒരുപാട് കഷ്ടപ്പെടുന്ന ഈ മോള്‍ പഠിച്ച് ഭാവിയില്‍ സമൂഹത്തിനും വീടിനും ഉപകാരപ്പെടുന്ന ഒരു സ്ഥാനത് എത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. മോള്‍ക് എല്ലാവിധ ആശംസകളും. ഒരുപാട് സ്‌നേഹത്തോടെ..- കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഹിമാചൽ തിരഞ്ഞെടുപ്പ്; മാണ്ഡിയിലെ ബിജെപി കോട്ട പിടിക്കാൻ കോൺഗ്രസ്; സിപിഎമ്മിന്റെ പിന്തുണ?
അതേസമയം, കളക്ടര്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കമന്റ് ഇങ്ങനെയാണ്. എന്തൊരു കരുതലുള്ള മനുഷ്യന്‍.. എന്ത് വിഷമം ഉണ്ടാക്കുന്ന കാര്യവും ഇദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടാല്‍ പിന്നെ ആ വിഷമം അവിടെ സന്തോഷം ആയി മാറുകയാണ്... ചില ആളുകള്‍ വരുമ്പോള്‍ ചരിത്രം വഴി മാറും എന്ന് പറയുന്നത് ഇദ്ദേഹത്തെ കുറിച്ച് ആയിരിക്കും അല്ലേ,..ചങ്ക് കളക്ടര്‍.
ഓരോ ദിവസം കഴിയുന്തോറും കലക്ടര്‍ സര്‍ ജനമനസ്സുകളിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ് ഓരോ നിമിഷവും കളക്ടര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്,പഠിക്കുന്നുണ്ട് അതിന് ഉദാഹരണം ആണ് ഇതെല്ലാം ഒരുപാട് കാലം ആലപ്പുഴയുടെ കലക്ടര്‍ നിങ്ങള്‍ ആയിരിക്കണം എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു- സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചു.