ബിജെപി നേതാവിനെ ബാർബർഷോപ്പിൽ വെട്ടിക്കൊന്നു
ബാംഗ്ലൂര്‍: മുടിമുറിക്കാന്‍ പോയ ബി ജെ പി നേതാവിനെ അജ്ഞാത സംഘം ബാര്‍ബര്‍ഷോപ്പില്‍ വെട്ടിക്കൊന്നു. ദേവസാന്ദ്ര വാര്‍ഡ് കോര്‍പറേറ്ററായ മഞ്ജുള ദേവിയുടം ഭര്‍ത്താവും ബി ജെ പി പ്രാദേശിക നേതാവുമായ സി എന്‍ ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്. ബാംഗ്ലൂര്‍ കെ ആര്‍ പുരത്തുള്ള വാസിം റോഡിലെ ബാര്‍ബര്‍ഷോപ്പില്‍ വെച്ചായിരുന്നു സംഭവം.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് ബൈക്കിലെത്തിയ നാലംഗസംഘം ശ്രീനിവാസിനെ ബാര്‍ബര്‍ഷോപ്പില്‍ കയറി വെട്ടിയത്. തുണികൊണ്ട് മുഖം മറച്ച അക്രമി സംഘം ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ കയറി വൈറ്റ്ഫീല്‍ഡ് ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശ്രീനിവാസിന് കഴുത്തിലും തലയിലുമാണ് വെട്ടേറ്റത്.
കെ ആര്‍ പുരത്തെ മുനിയപ്പ ലേ ഔട്ടിലാണ് ശ്രീനിവാസും കുടുംബവും താമസിക്കുന്നത്. ശ്രീനിവാസ് - മഞ്ജുള ദേവി ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. വ്യാഴാഴ്ച മകളുടെ പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ് ബുധനാഴ്ച ശ്രീനിവാസിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ശ്രീനിവാസിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങളോ റിയല്‍ എസ്‌റ്റേറ്റ് സംബന്ധിച്ച തര്‍ക്കമോ ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശ്രീനിവാസിന് നേരെ സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു. കെര്‍ ആര്‍ പുരം ഡിവിഷന്‍ എ സി പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.