Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന് ആന്ധ്ര നല്‍കിയത് ചുളുവിലക്ക് ഏക്കർ കണക്കിന് ഭൂമി മാത്രമല്ല: ഞെട്ടിക്കുന്ന മറ്റ് ആനുകൂല്യങ്ങളും

വലിയ എതിർപ്പുകള്‍ ഉയർന്നിട്ടും ലുലു ഗ്രൂപ്പിന് ആന്ധ്രയില്‍ ഭൂമി അനുവദിക്കാനുള്ള തെലുഗു ദേശം പാർട്ടി (ടിഡിപി) നേതൃത്വത്തിലുള്ള സഖ്യസർക്കാറിന്റേയും മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെയും തീരുമാനം വലിയ ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഭൂമി അനുവദിക്കുന്നതിനോടൊപ്പം തന്നെ ലുലു ഗ്രൂപ്പിനായി വലിയ ആനുകൂല്യങ്ങളും പ്രോല്‍സാഹനങ്ങളുമാണ് നിരന്തരം സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

തന്റെ മുന്‍ ടി ഡി പി സാർക്കാറുകളുടെ കാലത്ത് പിന്തുടർന്ന രീതി തന്നെയാണ് ചന്ദ്രബാബു നായിഡു ലുലുവിന്റെ കാര്യത്തിലും സ്വീകരിക്കുന്നത്. സർക്കാർ ഭൂമി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഇളവുള്ള നിരക്കിൽ അനുവദിക്കുക, ആകർഷകമായ പ്രോത്സാഹനങ്ങൾ നൽകുക, ദീർഘവീക്ഷണമുള്ള നേതാവെന്ന പ്രശംസ നേടുക, ബിസിനസ് വൃത്തങ്ങളിൽ തന്റെ പ്രതിച്ഛായ ശക്തിപ്പെടുത്തുക എന്നതാണ് ചന്ദ്രബാബു നായിഡുവിന്റെ പതിവ് ശൈലി.

lulu-

വിജയവാഡയെപ്പോലെ നിരവധി ഷോപ്പിംഗ് മാളുകൾ ഇതിനകം നിലനിൽക്കുന്ന ഒരു നഗരത്തിൽ, ഒരു സ്വകാര്യ ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ ഭൂമി അനുവദിക്കുന്നത് ഒരു പ്രധാന നിക്ഷേപ നേട്ടമായി കണക്കാക്കാൻ കഴിയില്ലെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ വാദിക്കുന്നു. എന്നിട്ടും, വിജയവാഡയിലെ പ്രധാന ആർടിസി ഡിപ്പോ ഭൂമി ലുലു ഗ്രൂപ്പിന് ഒരു പുതിയ മാൾ നിർമ്മിക്കാൻ നൽകാൻ തീരുമാനിച്ച് മുഖ്യമന്ത്രി ലുലു ഗ്രൂപ്പിനോട് പ്രത്യേക താത്പര്യം കാണിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഞായറാഴ്ച പുറപ്പെടുവിച്ച ഒരു സർക്കാർ ഉത്തരവ് പ്രകാരം, വിജയവാഡയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 4.15 ഏക്കർ വരുന്ന ആർ ടി സി ഭൂമി ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡിന് (LISML) അനുവദിച്ചു. ഈ ഭൂമിക്ക് പകരമായി ആർടിസിക്ക് മറ്റൊരു ഭൂമി കണ്ടെത്തി നൽകാൻ റവന്യൂ വകുപ്പിനും ജില്ലാ കളക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്. 2024-2029ലെ ആന്ധ്രപ്രദേശ് ടൂറിസം ലാൻഡ് അലോട്ട്മെന്റ് പോളിസിയുടെ കീഴിലാണ് ഈ ഭൂമി അനുവദിക്കുന്നത്.

ലുലു ഗ്രൂപ്പിന് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത് ഇതാദ്യമല്ല. നേരത്തെ, വിശാഖപട്ടണത്ത് 13.74 ഏക്കർ ഭൂമി കമ്പനിക്ക് നാമമാത്രമായ നിരക്കിൽ അനുവദിച്ചിരുന്നു. ഇരു സന്ദർഭങ്ങളിലും, നൂറുകോടികൾ വിലമതിക്കുന്ന ഈ ഭൂമി 99 വർഷത്തേക്ക് പാട്ടത്തിനാണ് നൽകുന്നത്. അതോടൊപ്പം തന്നെ ലുലു ഗ്രൂപ്പിന് മൂന്ന് വർഷത്തെ നിർമ്മാണ കാലയളവിൽ പാട്ടവാടക നൽകേണ്ടതില്ല. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം മാത്രമേ പാട്ടം ആരംഭിക്കൂ. സംസ്ഥാനം നൽകുന്ന ഒരു അസാധാരണമായ ഇളവാണ് ഇത്.

ഭൂമിയുടെ മൂല്യം ലുലു നിർദ്ദേശിക്കുന്ന നിക്ഷേപത്തെക്കാൾ വളരെ കൂടുതലാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. 2.32 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ഷോപ്പിംഗ് മാൾ 156 കോടി രൂപ ചെലവിൽ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 99 വർഷത്തെ പാട്ടം ഉറപ്പാക്കിയാൽ, ഈ ഭൂമി പണയം വച്ച് പ്രോജക്ട് നടപ്പാക്കാൻ വായ്പകൾ എടുക്കാൻ കമ്പനിക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. ലുലു ഗ്രൂപ്പിന്റെ ശക്തമായ ബ്രാൻഡും ബിസിനസ് വിശ്വാസ്യതയും കണക്കിലെടുക്കുമ്പോൾ, ഇത്തരം വായ്പകൾ നേടുന്നത് എളുപ്പമായിരിക്കുമെന്നാണ് പ്രതീക്ഷ.

മറുവശത്ത് നായിഡുവിന്റെ കോർപ്പറേറ്റ് അനുകൂല ഭരണമാതൃകയുടെ ഒരു ഉത്തമ ഉദാഹരണമാണ് ഇതെന്ന് വിമർശകർ വാദിക്കുന്നു. പൊതു ആസ്തികൾ സ്വകാര്യ താൽപ്പര്യങ്ങൾക്ക് വേണ്ടി ഗണ്യമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് അവരുടെ ആരോപണം. സർക്കാർ നീക്കം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാണെന്ന് എന്‍ ഡി എ വാദിക്കുമ്പോൾ, ലുലു ഗ്രൂപ്പിനോടുള്ള അമിത ആനുകൂല്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+