Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം മുഴുവൻ സമയ പ്രവർത്തകർ ഓണത്തിന് ശേഷം; നേതൃയോഗങ്ങൾക്ക് തുടക്കം, പ്രവർത്തകർക്ക് വൻ വാഗ്ധാനം

കൊച്ചി: സിപിഎം മുഴുവൻ സമയ പ്രവർത്തകർ ഓണത്തിന് ശേഷം ചുമതലയേൽക്കും. ബിജെപി മോഡൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കം. മുഴുവൻ സമയ പ്രവർത്തകർക്ക് വൻമ്പിച്ച വാഗ്ദാനങ്ങൾ നൽകി സിപിഎം.

പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സിപിഎം കൂടുതൽ സജീവമാക്കുകയാണ്. രാഷ്ട്രീയ വിലയിരുത്തലുകൾ പ്രകാരം ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സിപിഎം ഏറെ മുന്നിലാണെന്നാണ് വിലയിരുത്തൽ. ഈ രീതിയിൽ ചിട്ടയായ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തിയാൽ കേരളത്തിലുൾപ്പെടെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായുള്ള മുഴുവൻ സമയ പ്രവർത്തകരെ ലോക്കൽ കമ്മിറ്റി(എൽസി) കളിൽ അടുത്ത മാസത്തോടെ നിയമിക്കും. ഇതുസംബന്ധിച്ച അന്തിമ പട്ടിക തയാറാക്കുന്നതിന് സിപിഎം നേതൃയോഗങ്ങൾ തുടങ്ങിയിട്ടുണ്ട്.

ernakulam-map

പാർട്ടിയിൽ അർഹമായ സ്ഥാനം, ജോലി


തെരഞ്ഞെടുപ്പ് കമ്മിറ്റികളെ അടിസ്ഥാനമാക്കിയുള്ള സിപിഎം മണ്ഡലം കമ്മിറ്റിയും പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികളും ചേർന്ന് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റികൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് ചേർന്നാണ് മുഴുവൻ സമയ പ്രവർത്തകരെ തെരഞ്ഞെടുക്കുന്നത്. വടക്കൻ ജില്ലകളിൽ നിന്ന് വ്യത്യസ്തമായി തെക്കൻ മേഖലകളിൽ മുഴുവൻ സമയ പ്രവർത്തനത്തിന് പോകാൻ പ്രവർത്തകർ തയാറാകാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മടങ്ങിയെത്തുന്നവർക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം, ജോലി, വിവാഹം കഴിക്കുന്നവരുടെ ഭാര്യമാർക്ക് ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് മുഴുവൻ സമയ പ്രവർത്തനത്തിന് പ്രവർത്തകരെ തയാറാക്കുന്നത്.

2000 മുഴുവൻ സമയ പ്രവർത്തകർ


ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയിൽ നിന്നും എസ്എഫ്ഐ ഏരിയ കമ്മിറ്റിയിൽ നിന്നും അഞ്ചു പേർ വീതവും സിപിഎം ലോക്കൽ കമ്മിറ്റികളിൽ നിന്ന് ഒരാൾ എന്ന നിലയിലുമാണ് പട്ടിക തയാറാക്കുന്നത്. ഇതോടെ 2000 മുഴുവൻ സമയ പ്രവർത്തകരെ ഈ മാസം അവസാനത്തോടെ ലോക്കൽ കമ്മിറ്റികളിൽ നിയമിക്കാനാകും. മുഴുവൻ സമയ പ്രവർത്തകരുടെ കുടുംബത്തിന് 7500 രൂപ പാർട്ടി അലവൻസ് നൽകും. ഇത്തരത്തിൽ കണ്ടെത്തിയ പ്രവർത്തകരെ ജില്ലയ്ക്ക് പുറമേയുള്ള ലോക്കൽ കമ്മിറ്റികളിൽ മുഴുവൻ സമയ പ്രവർത്തകരായി നിയമിക്കും. ഒരു ലോക്കൽ കമ്മിറ്റിയിൽ ഒരാൾ എന്ന നിലയിലാണ് നിയമനം. ഇതിനു പുറമെ അതത് പ്രദേശത്ത് ഒരു പാർട്ടി പ്രവർത്തകനെയും മുഴുവൻ സമയ പ്രവർത്തകനായി നിയമിച്ചിട്ടുണ്ട്. പാർലമെന്‍റ് തെരഞ്ഞടുപ്പ് വരെ ഒരു വർഷം മുഴുവൻ സമയ പ്രവർത്തകർ അവർക്ക് ചുമതലയുള്ള പ്രദേശങ്ങളിൽ താമസിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രമേ വീട്ടിലേക്കു പോകാൻ അനുമതിയുണ്ടാകൂ. ഇതാണ് മുഴുവൻ സമയ പ്രവർത്തകരായി പോകുന്നതിൽ പ്രവർത്തകർക്കിടയിൽ വിമുഖത സൃഷ്ടിക്കുന്നത്.

ബൂത്ത് തലങ്ങളിൽ വിപുലമായ പ്രവർത്തനം


ഇതിന് പുറമേ ബൂത്ത് തലങ്ങളിലും വിപുലമായി പ്രവർത്തനങ്ങൾക്കാണ് സിപിഎം തുടക്കം കുറിക്കുന്നത്. ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബൂത്ത് കമ്മിറ്റിയും ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയും ചേർന്ന് ഓരോ പാർട്ടി മെംബർമാർക്കും നിശ്ചിത വീടുകൾ വീതിച്ച് നൽകിയാണ് പ്രവർത്തനം. ഗ‌ൃഹസന്ദർശം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വീടുകളുടെ ചുമതല വീതിച്ചു നൽകുന്നത്. കേന്ദ്ര സർക്കാരിന്‍റെ ജന വിരുദ്ധ നയങ്ങളും സംസ്ഥാന സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളും ഗൃഹ സന്ദർശനങ്ങളിൽ വിശദീകരിച്ച് പോകണമെന്നാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിന് വേണ്ടിയുള്ള ലഘുലേഖകൾ മേൽഘടകങ്ങൾ മുൻകൂട്ടി തയാറാക്കി നൽകും. തുടർച്ചയായ ഗ‌ൃഹസന്ദർശനങ്ങളിലൂടെ സാധാരണക്കാരുമായുള്ള പാർട്ടി പ്രവർത്തകരുടെ ബന്ധം മെച്ചപ്പെടുത്തുകയെന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ജില്ല ചുമതലയും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് മണ്ഡലങ്ങളുടെ ചുമതലയും നൽകിയിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലും ത്രിപുരിയിലും പാർട്ടിക്കു തിരിച്ചടി നേരിട്ടതോടെ കേരളത്തിൽ നിന്ന് കൂടുതൽ അംഗങ്ങളെ ലോക്സഭയിലെത്തിക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.



""നിശബ്ദമായി പ്രവർത്തിക്കണം''

കൂടുവിട്ട് പ്രവർത്തനത്തിനായി പോകുന്ന മുഴുവൻ സമയ പ്രവർത്തകരോടും "നിശബ്ദമായി പ്രവർത്തിക്കണം' എന്നാണ് സിപിഎം നൽകിയിരിക്കുന്ന നിർദേശം. സംഘർഷ സാധ്യത ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രവർത്തനത്തിന് പോകുന്നവർ പ്രത്യേക ശ്രദ്ധ ചലുത്തണം. കേസുകളിൽ പ്രതിയാകാതിരിക്കണം, സംഘർഷങ്ങളിൽ പങ്കാളികളാകാതിരിക്കണമെന്നും തുടങ്ങി കർശന നിർദേശങ്ങളാണ് മുഴുവൻ സമയ പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്. സർഗാത്മകപരവും സംഘടനാപരവുമായ പ്രവർത്തന ശൈലി പിൻന്തുടരുണം. പ്രാദേശിക വിഷയങ്ങളിൽ ഉൾപ്പെടെ ക‌ൃത്യമായി ഇടപെടുകയും ലോക്കൽ ബ്രാഞ്ച് തലങ്ങളിൽ ചിട്ടയായ രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വേണം. ഘടകങ്ങളിൽ എന്തെങ്കിലും പ്രത്യേക പ്രവണതകൾ രൂപപ്പെടുന്നുണ്ടോയെന്ന് സൂക്ഷമമായി പരിശോധിച്ച് മേൽഘടകത്തിന് റിപ്പോർട്ട് നൽകണമെന്നുമാണ് പാർട്ടി നിർദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+