കൊച്ചി: പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ ആത്മഹത്യ, സിപിഎം പ്രതിരോധത്തില്, കുറിപ്പ് തിരിച്ചടി!
കൊച്ചി: സിപിഎം അംഗമായ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കായലിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പാർട്ടി പ്രതിരോധത്തിൽ. സിപിഎം ലോക്കൽ കമ്മിറ്റി നേതൃത്വം പുകച്ചു പുറത്താക്കാൻ ശ്രമിച്ചെന്ന ആത്മഹത്യാ കുറിപ്പാണു സിപിഎമ്മിനെ വെട്ടിലാക്കിയത്. 2015 മുതൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ. കൃഷ്ണനാണ് (74) ചൊവ്വാഴ്ച രാത്രി വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഫെറി ബോട്ടിൽ നിന്നു കൊച്ചി അഴിമുഖത്തു ചാടിയത്. ഇതിനു മുമ്പായി ബോട്ടിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരന് ആത്മഹത്യ കുറിപ്പു കൈമാറിയിരുന്നു.
നാവികസേനയും
തീരദേശ
പൊലീസും
മറൈൻ
എൻഫോഴ്സ്മെന്റും
ഇന്നലെ
നടത്തിയ
തെരച്ചിലിലും
മൃതദേഹം
കണ്ടെത്താനായില്ല.
ഇതിനിടെയാണു
സിപിഎമ്മിനെതിരേ
രൂക്ഷ
വിമർശനവുമായി
കൃഷ്ണന്റെ
അടുത്ത
ബന്ധുക്കൾ
രംഗത്തെത്തിയത്.
പാർട്ടിയിൽ
നിന്നും
നേരിട്ട
മാനസിക
പീഡനത്തെ
തുടർന്നാണു
ജീവനൊടുക്കിയതെന്നു
സഹോദരിയുടെ
പുത്രൻ
രേണു
ആരോപിച്ചു.
പാർട്ടി
യോഗങ്ങളിൽ
അദ്ദേഹത്തിന്
നിരന്തരം
പീഡനങ്ങൾ
നേരിടേണ്ടി
വന്നതായും
ബന്ധുക്കൾ
പറയുന്നു.
അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്നു രണ്ടു മാസം മുൻപാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. 23 അംഗ പഞ്ചായത്തിൽ എട്ട് അംഗങ്ങൾ മാത്രമുള്ള എൽഡിഎഫ് ഒരു യുഡിഎഫ് വിമതന്റെ പിന്തുണയോടെയാണ് ഭരണം കയ്യാളിയിരുന്നത്. ഇരു മുന്നണികൾക്കും തുല്യവോട്ട് കിട്ടിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് 2015ൽ കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി, സിപിഎംഎൽ അംഗങ്ങൾ ഇരു കൂട്ടരെയും അന്നു പിന്തുണച്ചില്ല. ഇതിനിടെ രണ്ടു മാസം മുമ്പു യുഡിഎഫ് വിമതൻ കോൺഗ്രസിൽ തിരിച്ചെത്തിയതോടെ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. തുടർന്നു നടന്ന പ്രസിഡന്റ് തെരഞ്ഞടുപ്പിൽ കൃഷ്ണൻ തന്നെയായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയെങ്കിലും കോൺഗ്രസിലെ ഉണ്ണികൃഷ്ണനാണ് ജയിച്ചത്.
ഭരണം നഷ്ടപ്പെട്ടതിൽ തനിക്കു ദുഃഖമില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കളും പറയുന്നു. വിമുക്ത ഭടനായ കൃഷ്ണൻ ആർഎംഎസിൽ നിന്നാണു പെൻഷൻ പറ്റിയത്. കറുത്തേടം സർവീസ് സഹകരണ ബാങ്കിന്റെ ഭരണവുമായി ബന്ധപ്പെട്ടു സിപിഎമ്മും സിപിഐയും തമ്മിൽ പ്രദേശത്തു നിലനിൽക്കുന്ന പടലപിണക്കമാണു കൃഷ്ണന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു സൂചന. ബാങ്ക് ഭരണ സമിതിയിൽ അംഗമായിരുന്ന കൃഷ്ണൻ സിപിഐയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ടു ലോക്കൽ കമ്മിറ്റിയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ബന്ധുക്കൾ കൂടി സിപിഎമ്മിനെതിരെ ആരോപണവുമായി രംഗത്തെത്തിയതോടെ പ്രാദേശിക നേതൃത്വം സമ്മർദത്തിലാണ്. അതേസമയം, താൻ തെറ്റുകളുടെ ഒരു കൂമ്പാരമാണെന്നും സമനില തെറ്റിയതിനാൽ മറ്റൊരു മാർഗമില്ലെന്നുമുള്ള കുറ്റസമ്മതവും ആത്മഹത്യ കുറിപ്പിലുണ്ട്. ഇതു ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് പാർട്ടി