സമൂഹത്തിന്റെ നേരെ തിരിച്ച കണ്ണാടിയായി പ്രൊബീര്‍ ഗുപ്ത ബിനാലെയില്‍
കൊച്ചി: ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും പൊതു ബോധത്തിന്റെ വൈകൃതകങ്ങളുടെ നേര്‍ക്ക് തുറന്നു വച്ച കണ്ണാടിയാണ് കൊല്‍ക്കത്ത സ്വദേശിയായ പ്രൊബീര്‍ ഗുപ്ത എന്ന കലാകാരന്റെ ബിനാലെ പ്രതിഷ്ഠാപനം. കൊച്ചി-മുസിരിസ് ബിനാലെയുടെ വേദിയായ മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസിലാണ് ഈ പ്രതിഷ്ഠാപനം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ടികെഎം വെയര്‍ഹൗസില്‍ പ്രൊബീര്‍ ഗുപ്തയുടെ നാല് സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മുഖം വികൃതമായ ബുദ്ധന്റെ വെളുത്ത പ്രതിമയാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ഫ്രഷ് മെമ്മോറീസ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷ്ഠാപനം അഫ്ഗാനിസ്ഥാനിലെ താലിബാന് തീവ്രവാദികള്‍ ബാമിയാന്‍ മലനിരകളിലെ അമൂല്യമായ ബുദ്ധ പ്രതിമകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ടതാണ്.

വര്‍ത്തമാനകാലത്തെ ഭൂമിശാസ്ത്രമടിസ്ഥാനമാക്കിയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതീകവത്കരിക്കാനാണ് ഈ കലാകാരന് ശ്രമിച്ചിരിക്കുന്നത്.ചുടുകട്ടകള്‍ കൊണ്ടുണ്ടാക്കിയ കട്ടിയുള്ള ഭിത്തിക്കു മേല്‍ മുട്ടില്‍ കമഴ്ന്ന് കിടക്കുന്ന സ്ത്രീരൂപമാണ് അടുത്ത സൃഷ്ടി. വിറ്റ്നസ് ടു ടര്‍ബുലന്‍സ് എന്നാണ് ഈ സൃഷ്ടിയുടെ പേര്. 2013 ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ശോചനീയാവസ്ഥ ഈ പ്രതിഷ്ഠാപനം വെളിവാക്കുന്നു.
രാഷ്ട്രീയമോ, വംശീയമോ, വര്‍ഗീയമോ ആയ കലാപങ്ങളിലെല്ലാം ദുരിതം പേറേണ്ടി വരുന്നത് സ്ത്രീകളാണെന്ന യാഥാര്‍ത്ഥ്യം ഈ പ്രതിഷ്ഠാപനം വരച്ച് കാട്ടുന്നു. തലമുടി കൊണ്ട് ദേഹം മുഴുവന്‍ മൂടിയ രീതിയിലാണ് സ്ത്രീശരീരത്തെ കാണിച്ചിട്ടുള്ളത്. ടൈം ഈസ് ദി റൈഡര്‍ എന്നതാണ് മൂന്നാമത്തെ സൃഷ്ടി. നൂറുകണക്കിന് കാലുകളും അതിനുമുകളില്‍ വച്ചിട്ടുള്ള റഡാറുമാണ് ഈ സൃഷ്ടിയുടെ കാതല്‍. കൊല്‍ക്കത്തയിലെ ജീവിതത്തിനിടയ്ക്ക് വീട്ടുജോലിക്ക് വരുന്ന നിരവധി സ്ത്രീകളുണ്ടായിരുന്നു എന്ന് 59-കാരനായ പ്രൊബീര്‍ ഓര്‍ക്കുന്നു.
ചിലര്‍ നഴ്സിന്റെ ജോലിയായിരുന്നു ചെയ്തിരുന്നത്. വിഭജനക്കാലത്ത് കിഴക്കന്‍ പാക്കിസ്ഥാനായിരുന്ന ഇന്നത്തെ ബംഗ്ലാദേശില്‍ നിന്നും അഭയാര്‍ത്ഥികളായി ഓടി പോന്നവരുടെ പിന്തലമുറക്കാരാണ് ഇവര്‍. സാമ്പത്തികമായി നല്ല നിലയില്‍ കഴിഞ്ഞിരുന്ന അവര്‍ ഇന്ന് വീട്ടുജോലിക്കാരായി ഇന്ത്യയില്‍ കഴിയുന്നു. നാഗദേവതയായ മാനസയാണ് അവരുടെ ഇഷ്ടദൈവമെന്ന് പ്രൊബീര്‍ പറഞ്ഞു.
എല്ലാദിവസവും രാവിലെയും വൈകീട്ടും നാഗദേവതയുടെ അമ്പലത്തില്‍ പോകും. ഇവര്‍ക്കുള്ള അര്‍പ്പണമാണ് ഈ പ്രതിഷ്ഠാപനം. ഇവരുടെ കാല്പ്പാടുകളില് നിന്നുമാണ് അര്ധരൂപത്തിലുള്ള ഈ പ്രതിമകള്‍ വാര്‍ത്തെടുത്തത്. ഖനനം നടത്തിയതു പോലെ തോന്നിക്കുന്ന ഇവ ഈ ജനതയുടെ പൂര്‍വകാല ചരിത്രം കൂടി പറയുന്നു. റഡാര്‍ പണക്കാരുടെ രാഷ്ട്രീയമായ അധികാരത്തെയും സൂചിപ്പിക്കുന്നുവെന്ന് പ്രൊബീര്‍ പറഞ്ഞു.
ബുദ്ധന്റെ പ്രതിമയ്ക്കരുകില്‍ ഒരു ചിത്രം കൂടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാട്ട് ഇഫ് എന്നാണ് ഈ ചിത്രത്തന്റെ പേര്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ഡബ്ല്യൂ ബുഷ്, മാര്ട്ടിന് ലൂതര്‍ കിംഗ്, എന്നിവരുടേതാണ് ചിത്രങ്ങള്‍. ഇത് പഴയ ലോഹം കൊണ്ടുണ്ടാക്കിയ രൂപത്തിനു മുന്നിലാണ് വച്ചിരിക്കുന്നത്.
ഇന്ത്യയിലെ ദളിതുകളും ആഫിക്കന്‍-അമേരിക്കന്‍ വംശജരും അനുഭവിക്കുന്ന പീഡനങ്ങളിലെ സാദൃശ്യം തിരയുന്ന സൃഷ്ടിയും ഇതോടൊപ്പമുണ്ട്. കാറിന്റെ ചേസ്, ഭാരവണ്ടി എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു. വര്‍ത്തമാനകാലത്തെ മാനുഷിക വിപ്ലവത്തിന്റെ ചെറിയ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. ബൈസാന്റൈന്‍ കാലഘട്ടത്തിലെ ചിത്രങ്ങളുടെ മാതൃകയിലാണ് ഇത് പ്രൊബീര്‍ ഗുപ്ത ചെയ്തിരിക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications