Get Updates
Get notified of breaking news, exclusive insights, and must-see stories!

നേവിസിന് പിന്നാലെ സുരേഷും; അവയവങ്ങള്‍ ദാനം ചെയ്തു, പുതുജീവന്‍ നല്‍കിയത് അഞ്ച് പേര്‍ക്ക്

തിരുവനന്തപുരം : എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച ഇടുക്കി വണ്ടന്‍മേട് പാലത്തറ വീട്ടില്‍ സുരേഷിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. ഇനി സുരേഷ് അഞ്ച് പേരിലൂടെ ജീവിക്കും. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്.

തീവ്രമായ വേദനയ്ക്കിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. ലോഡിംഗ് തൊഴിലാളിയായ സുരേഷ് സെപ്റ്റംബര്‍ 24 ന് രാത്രിയോടെ വണ്ടന്‍മേട്ടിലെ ജോലി സ്ഥലത്തെ സ്റ്റെപ്പില്‍ നിന്നും തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ 25ന് എറണാകുളം രാജഗിരി ആശുപത്രിയിലെത്തിച്ചു. ചികിത്സകള്‍ പുരോഗമിക്കമേ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

തുടര്‍ന്ന് അവയവ ദാനത്തില്‍ ഭാര്യയും മക്കളും സ്വമേധയാ രംഗത്ത് വരികയായിരുന്നു . അവയവ ദാനത്തിന്റെ മഹത്വത്തെ കുറിച്ച് അച്ഛന്‍ പറയാറുണ്ടായിരുന്നെന്ന് മകനും ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമായ വിനീഷ് പറഞ്ഞു. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള സൂപ്പര്‍ അര്‍ജന്റ് രോഗിയ്ക്കാണ് നല്‍കുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജ്, ഒരു വൃക്ക ലേക്ഷോര്‍ കൊച്ചി, കണ്ണുകള്‍ എല്‍.എഫ്. അങ്കമാലി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള അവയവങ്ങള്‍ യോജിച്ച രോഗികള്‍ക്കാണ് നല്‍കുന്നത് .

kerala

ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട കോട്ടയം സ്വദേശി നേവിസിന്റെ അവയവയങ്ങളും ബന്ധുക്കള്‍ ദാനം ചെയ്തിരുന്നു. ഏഴ് പേര്‍ക്കാണ് നേവിസിന്റെ അവയവങ്ങളിലൂടെ പുതുജീവന്‍ ലഭ്യമായത് . ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് നേവിസിന്റെ ബന്ധുക്കള്‍ ദാനം ചെയ്തത്. ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്നമായിരുന്നു. തുടര്‍ന്നാണ് മസ്തിഷ്‌ക മരണം സംഭവിച്ചതും അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതും .

കോഴിക്കോട് സ്വദേശിക്കായിരുന്നു നേവിസിന്റെ ഹൃദയം നല്‍കിയത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സംഘമായിരുന്നു ഹൃദയം റോഡ് മാര്‍ഗം കോഴിക്കോട് എത്തിച്ചത് . മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹൃദയം കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചിരുന്നു. പൊലീസിൻെയും നാട്ടുകാരുടെയും സഹകരണം കൊണ്ടാണ് ഹൃദയം വളരെ പെട്ടെന്ന് തന്നെ എത്തിക്കാൻ സാധിച്ചത് .

അവയവ മാറ്റം ചെയ്ത രോഗികള്‍ ഇപ്പോള്‍ അതാത് ആശുപത്രികളില്‍ സുഖം പ്രാപിച്ച് വരികയാണ്. അതേ സമയം, നേവിസിന്റെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുടുംബത്തെ ആശ്വസിപ്പിച്ചു. നേവിസിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതിന് വേണ്ടിയുള്ള മാതാപിതാക്കളുടേയും മറ്റ് കുടംബാംഗങ്ങളുടേയും തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു .

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ആ തീരുമാനത്തോട് പ്രത്യേകമായ നന്ദിയും ആദരവും അറിയിക്കുന്നു. അനശ്വരമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് നേവിസ് കടന്ന് പോയത്. നേവിസിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മന്ത്രി അറിച്ചു. അച്ഛന്‍ സാജന്‍ മാത്യു , അമ്മ ഷെറിന്‍ , സഹോദരന്‍ എല്‍വിസ്, സഹോദരി വിസ്മയ എന്നിവരെ മന്ത്രി ആദരവറിയിച്ചു. നേവിസിന് മന്ത്രി അന്ത്യാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+