എയര്‍ ഇന്ത്യ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞത് ട്രാവല്‍ ഏജന്‍സികളും; സമരം അവസാനിച്ചത് ആശ്വാസം
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിലെ മിന്നല്‍ പണിമുടക്കില്‍ നട്ടം തിരിഞ്ഞത് യാത്രക്കാര്‍ മാത്രമല്ല ട്രാവല്‍ ഏജന്‍സികളും. ട്രാവല്‍, ടൂറിസം ഏജന്‍സികളെയും കാര്യമായി തന്നെ ഇത് ബാധിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചതെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. അതേസമയം സമരം അവസാനിച്ചത് ഇവര്‍ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.
പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാമെന്ന വിമാനക്കമ്പനി അധികൃതരുടെ ഉറപ്പില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ യൂണിയന് അറിയിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കൂട്ട അവധിയെടുത്ത ജീവനക്കാരെ എത്രയും പെട്ടെന്ന് തിരിച്ച് ജോലിയില്‍ തിരികെ എടുക്കുമെന്ന് കമ്പനിയും ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ലേബര്‍ കമ്മീഷണറുടെ ഓഫീസാണ് ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പായ കാര്യം അറിയിച്ചത്. പ്രതിസന്ധിയിലെ തുടര്‍ന്ന് നേരത്തെ 170ലേറെ സര്‍വീസുകളായിരുന്നു റദ്ദാക്കിയിരുന്നത്. എയര്‍ ഇന്ത്യ എംപ്ലോയീസ് യൂണിയന് പ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുത്ത ചര്‍ച്ച ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ വെച്ചാണ് നടന്നത്.
ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന കാര്യമടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജീവനക്കാരുടെ സമരം.
അതേസമയം സമരത്തിന്റെ സമയത്ത് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു യാത്രക്കാര്‍ വലഞ്ഞത്. വിമാന ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവയില്‍ കുറവാണ്. അതുകൊണ്ട് ഗള്‍ഫിലേക്ക് പോകുന്നവര്‍ അടക്കം ടിക്കറ്റുകള്‍ക്ക് ഈ സര്‍വീസുകളെയാണ് ആശ്രയിക്കാറുള്ളത്.
എന്നാല്‍ ഇവരെല്ലാം പ്രതിസന്ധിയിലാവുകയായിരുന്നു. അതേസമയം ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞ് മാത്രമേ ഇനി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കിംഗ് വരാന്‍ സാധ്യതയുള്ളൂ എന്നാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. പലര്‍ക്കും ടിക്കറ്റിലൂടെ ലഭിക്കുന്ന കമ്മീഷന് വരെ നഷ്ടമായിട്ടുണ്ട്.
ട്രാവല്‍ ഏജന്‍സികള്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കി ചെയ്യിക്കാനാണ് താല്പര്യപ്പെടുന്നതെന്നും ട്രാവല്‍ ഏജന്റുമാര്‍ പറുയന്നു. അതിന് പ്രധാന കാരണം മറ്റ് വിമാനക്കമ്പനികളേക്കാള്‍ ടിക്കറ്റിനുള്ള കമ്മീഷന് നിരക്ക് ടാറ്റയുടെ ഉടമസ്ഥയിലുള്ള വിമാനങ്ങളില്‍ കൂടുതലായത് കൊണ്ടാണ്.
മറ്റ് കമ്പനികളില്‍ ഇരുന്നൂറ് രൂപ കമ്മീഷന് ലഭിക്കുകയാണെങ്കില്‍ എയര്‍ ഇന്ത്യയില്‍ അത് 300 രൂപയായിരിക്കും. അതുപോലെ ടാറ്റയുടെ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്കും കുറവാണ്. നേരത്തെ സമരത്തെ തുടര്‍ന്ന് നാല് വിമാനത്താവളങ്ങളില്‍ മാത്രം നാല്‍പ്പതോളം സര്‍വീസുകളാണ് റദ്ദാക്കിയത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications