ഇനിയും കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കണോ? കേരളത്തിനെതിരെ ധനകാര്യമന്ത്രി
കൊച്ചി: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സംസ്ഥാന സർക്കാരിന്റെ എല്ലാ പദ്ധതി നിർവ്വഹണത്തിലും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇതെന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്നും നിർമലാ സീതാരമൻ ചോദിക്കുന്നു. അതേ സമയം കിഫ്ബിയുടെ പ്രവർത്തനങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി പറഞ്ഞിട്ടുണ്ടെന്നും അവർ കൊച്ചിയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിവരുന്ന വിജയ് യാത്രയുടെ എറണാകുളത്തെ റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംസ്ഥാനത്തിനെതിരെ കേന്ദ്രഗമന്ത്രി രൂക്ഷവിമർശനമുന്നയിച്ചത്. അതേസമയം കേരളത്തിന്റെ ക്രമസമാധാന നില തകർന്ന നിലയിലാണെന്നും അവർ ആരോപിച്ചു. വാളയാർ, പെരിയാർ എന്നീ സംഭവങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. കേരളം എങ്ങനെയാണ് ദൈവസത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും നിർമലാ സീതാരാമൻ ചോദിക്കുന്നു.

കേരളത്തിലെ ഇടതുപക്ഷത്തിന് എസ്ഡിപിഐയുമായി രഹസ്യബന്ധമുണ്ടെന്നും സംസ്ഥാനം മൌലിക വാദികളുടെ നാടായി മാറിയെന്നും പരിഹസിച് മന്ത്രി ഹിന്ദു കൂട്ടക്കൊല നടന്ന മലബാർ കലാപം സർക്കാർ ആസൂത്രണം ചെയ്തതാണെന്നും ചൂണ്ടിക്കാണിച്ചു. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്നും മന്ത്രി ആരോപിക്കുന്നു.












Click it and Unblock the Notifications