Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ കേന്ദ്രങ്ങൾക്ക് പൂട്ട് വീഴുമോ ? കോവിഡും പണി തന്നു; സാമ്പത്തികമാണ് പ്രശ്നം

ഇടുക്കി : ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കുന്നു. മിക്ക അക്ഷയ കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്രെ വക്കിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷമായി ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. വരുമാനത്തിൽ ഉണ്ടാകുന്ന കുറവാണ് പ്രധാന കാരണം.

കൊവിഡ് മഹാമാരി ആണ് ഏറ്റവും കൂടുതലായി അക്ഷയ കേന്ദ്രങ്ങളെ ബാധിച്ചത്. കോവിഡിലൂടെ ഉണ്ടായ നിയന്ത്രണങ്ങൾ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ താറുമാറാക്കി. സർക്കാരിൽ നിന്നും മികച്ച സുരക്ഷിതത്വവും ഇല്ല. ഇതൊക്കെ പ്രതിസന്ധിക്ക് കാരണമായി മാറുന്നു.

iduki

സർക്കാരിന്റെ മുഖ്യ പദ്ധതികൾ ജന ശ്രദ്ധയിലേക്ക് എത്തിക്കുവാൻ അക്ഷയ കേന്ദ്രങ്ങൾ മികച്ച പങ്കു വഹിക്കുന്നു. ജനകീയ കമ്പ്യൂട്ടർ സാക്ഷരതയ്ക്കായി രണ്ട് പതിറ്റാണ്ട് മുൻപ് ആരംഭിച്ചതാണ് അക്ഷയ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. ഇതിന് ശേഷം സർക്കാരിന്റെ സുപ്രധാന പദ്ധതികളായ ഇ ഗവേണൻസ് , ഡിജിറ്റൽ ഫിനാൻസിംഗ് എന്നിവ സാധാരണ ജന ജീവിതത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.

അക്ഷയ കേന്ദ്രത്തിന്റെ ഇൻറർനെറ്റും വൈദ്യുതിയും സൗജന്യമായി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ഈ ആവശ്യം പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. അക്ഷയ കേന്ദ്രങ്ങളിലൂടെ സർക്കാരിന്റെ എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, സേവനങ്ങൾക്ക് ആനുപാതികമായ പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് നടത്തിപ്പുകാർ വ്യക്തമാക്കുന്നത്. അതായത് വരവിനേക്കാൾ ഏറെ ചിലവ് എന്ന് സാരം.

അക്ഷയ കേന്ദ്രങ്ങളിലെ ഇൻറർനെറ്റ് ചാർജുകൾ, കമ്പ്യൂട്ടർ, വൈദ്യുതി, പ്രിൻറർ, മറ്റ് ഉപകരണങ്ങളുടെ ചിലവ്, മഷി, പേപ്പർ എന്നിവയൊക്കെ വില ദിനം പ്രതി മാറി മറിയുന്ന സാഹചര്യമാണ്. എന്നാലും, വിഷയത്തിൽ അധികൃതർ നിലപാട് സ്വീകരിക്കുന്നില്ല എന്നാണ് നടത്തിപ്പുകാർ വ്യക്തമാക്കുന്നത് . അതേസമയം, അക്ഷയ കേന്ദ്രങ്ങളുടെ വിവിധ സേവനങ്ങളുടെ ഫലമായി വലിയ തുകയാണ് ഐടി വകുപ്പിന് ലഭിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

എന്നാലോ വകുപ്പിന്റെ വിഹിതം എടുത്ത ശേഷം അവശേഷിക്കുന്ന ബാക്കി തുകനടത്തിപ്പുകാർക്ക് നൽകാനും അധികൃതർ തയ്യാറാകുന്നില്ല. തുക സമയ ബന്ധിതമായി വിതരണം ചെയ്യാൻ സാധിക്കുന്നില്ല എന്ന പരാതിയും ഉണ്ട്. അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായി മറ്റു സ്ഥാപനങ്ങളും ഇക്കാലത്ത് ഉയർന്നു വരികയാണ്. ഈ സ്ഥാപനങ്ങൾക്ക് നിയന്ത്രണമില്ല. നിരവധി സ്ഥാപനങ്ങൾ ഉയർന്നു വന്നിട്ട് സർക്കാർ ഇടപെടുന്നില്ല. പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്ന അതിലേക്കുള്ള അംഗീകൃത സ്ഥാപനമായാണ് അക്ഷയ കേന്ദ്രങ്ങളെ കണക്കാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, അക്ഷയ കേന്ദ്രങ്ങളോട് വിയോജിപ്പ് മനോഭാവമാണ് പ്രകടമാകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+