അഭിമാനമതിലില് ഇടുക്കിയില്‍ അണിനിരന്നത് പതിനായിരങ്ങള്‍!!!
തൊടുപുഴ: നവോത്ഥാന മൂല്യങ്ങളും സ്ത്രീപുരുഷ സമത്വവും ഉയര്‍ത്തിപിടിക്കാനായി സംഘടിപ്പിച്ച അഭിമാന മതിലില്‍ ഇടുക്കിയില്‍ നിന്നുള്ള പതിനായിരക്കണക്കിനുപേര്‍ അങ്കമാലി ജംഗ്ഷന് മുതല്‍ ദേശംവരെയുള്ള 10 കിലോമീറ്റര്‍ നാഷണല്‍ഹൈവേയില്‍ അണിനിരന്നു.
സംഘാടകസമതി ചെയര്‍പേഴ്സണ്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജീവിതത്തിലെ നാനാ തുറകളിലുള്ള ജില്ലയിലെ സ്ത്രീകള്‍ ചേര്‍ന്ന് ഒരുക്കിയ വനിതാമതിലിന് അഭിവാദ്യം അര്‍പ്പിക്കാന്‍ മന്ത്രി എം.എം മണി, അഡ്വ.ജോയ്സ് ജോര്‍ജ് എം.പി, എല്‍ദോ എബ്രഹാം തുടങ്ങിയ ജനപ്രതിനിധികളും മുന്‍ എം.എല്‍.എമാരായ കെ.കെ ജയച്ചന്ദ്രന്, ജോസ് തെറ്റയില്‍ എന്നിവരും കെ.കെ ശിവരാമാന്, സി.വി വര്‍ഗീസ് തുടങ്ങിയവരും എത്തി. നാല് മണിക്ക് അണിനിരക്കേണ്ട മതിലില്‍ പങ്കുചേരാന്‍ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ തന്നെ ജില്ലയിലെ വിവിധ പ്രേദേശങ്ങളില്‍ നിന്നുള്ള വനിതകള്‍ 14 മേഖലാടിസ്ഥാനത്തില്‍ സംഘമായി ദേശീയപാതയ്ക്കരുകില്‍ തടിച്ചുകൂടി.
ശബരിമല വിവാദം കൊടുമ്പിരി കൊള്ളുന്നു.. തലസ്ഥാനത്ത് വ്യാപക സംഘർഷം.. ആറ്റിങ്ങലിലും സംഘർഷം ആളിപ്പടർന്നു
മൂന്നുമണിമുതല്‍ തന്നെ വരിവരിയായി അണിചേര്‍ന്ന അവര്‍ സ്ത്രീശക്തിയുടെ കരുത്തിന്റെ പ്രതീകമായി മാറി. നാലുമണിക്ക് അണിചേര്‍ന്ന് മലയാളി സ്ത്രീകൂട്ടായ്മയുടെ ശക്തി വിളംബരം ചെയ്ത് മതില് തീര്‍ത്തു. തുടര്‍ന്ന് കൈകള്‍ മുന്നോട്ടു നീട്ടിപ്പിടിച്ച് പ്രതിജ്ഞയെടുത്തു. നേതാക്കള്‍ ഉച്ചഭാഷിണിയിലൂടെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലിയ വനിതകള്‍ സ്ത്രീസമത്വത്തിനായി ഒരു വിട്ടുവീഴ്ചയുമില്ല എന്നും പ്രഖ്യാപിച്ചു. ജില്ലയില്‍ നിന്നും 30,000 വനിതകളെ അണിനിരത്തുന്നതിനാണ് സംസ്ഥാന സംഘാടക സമിതി നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും നവോത്ഥാന മൂല്യങ്ങളെ എ്ന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കാന്‍ അംഗ സംഘടനകളുടെ നേതൃത്വത്തില്‍ 45,000ത്തില്‍ പരം സ്ത്രീകളാണ് മതിലില്‍ പങ്കെടുക്കാനെത്തിയത്.വിവിധ സാമൂഹിക നവോത്ഥാന സംഘടനകളുടെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ് ജില്ലയിലെ വനിതകള്‍ മതിലില്‍ അണിചേര്‍ന്നത്.