പിതാവിനെ ഗുണ്ടകൾ വെടിവച്ചു കൊന്നു, നൂറ്റാണ്ടിനു ശേഷം അച്ഛന്റെ സ്വപ്നം നിറവേറ്റി, യുവതിയുടെ ജീവിതകഥ
കാൽ നൂറ്റാണ്ടുകൾക്കു മുൻപുള്ള അച്ഛന്റെ സ്വപ്നമാണ് ഈ മകൾ നിറവേറ്റി കൊടുത്തത്.
മുസഫാർനഗർ: അക്രമം ചേദ്യം ചെയ്തതിന്റെ പേരിൽ ചന്തയിൽ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ വ്യാപാരിയും മകൾ ഇന്ന് ജഡ്ജി. കാൽ നൂറ്റാണ്ടുകൾക്കു മുൻപുള്ള അച്ഛന്റെ സ്വപ്നമാണ് ഈ മകൾ നിറവേറ്റി കൊടുത്തത്. ഗുണ്ടകളുടെ അക്രമണത്തിൽ അച്ഛൻ മരിക്കുമ്പോൾ നാലു വയസ് മാത്രമായിരുന്നു അവൾക്ക് .
കുഞ്ഞുങ്ങളെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു, ഭീകരരുടെ അക്രമം... വെളിപ്പെടുത്തലുമായി ദമ്പതികള്
വാനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ, മുന്നറിയിപ്പു നൽകി, മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തൽ
കമ്പോളത്തിൽ പിടിച്ചുപറികാർക്കെതിരെ ശബ്ദമുയർത്തിയതിനെ തുടർന്നാണ് അൻജു സെയ്ഫിയുടെ പിതാവ് റഷിദ് അഹമ്മദിനെ ഗുണ്ടകൾ കൊന്നത്. കടയിൽ കയറി പണം അപഹരിക്കാൻ ശ്രമിച്ചവരെ തടയുമ്പോൾ ഗുണ്ടകൾ ഇയാളെ വെടിവെച്ചു വീഴുത്തുകയായിരുന്നു. കാൽ നൂറ്റാണ്ടിനു മുൻപ് പിതാവ് ആഗ്രഹിച്ച സ്വപ്നമാണ് ഇന്ന് മകൾ സാധ്യമാക്കിയിരിക്കുന്നത്.
മകളെ ജഡ്ജിയാക്കണം
ഒരു കുഞ്ഞും ജനിക്കുമ്പോൾ അവരെ പറ്റി മാതാപിതാക്കൾക്ക് നൂറ് ആഗ്രഹങ്ങളാണ്. പെൺകുഞ്ഞ് ഉണ്ടായപ്പോൾ മുതൽ മകളെ ജഡ്ജിയാക്കണമെന്നായിരുന്നു ഈ പിതാവിന്റെ ആഗ്രഹം.
കാൽനൂറ്റ് പഴക്കമുള്ള ആഗ്രഹം
പിതാവിനെ കുറിച്ച് വളരെ നേരിയ ഓർമ മാത്രമേ അൻജുമിനുള്ളു. മകൾക്ക് നാലു വയസ് പ്രായമുള്ളപ്പോഴാണ് ഗുണ്ടകളുടെ വെടിയേറ്റ് ഇയാൾ മരിക്കുന്നത്. എന്നാൽ പിതാവിന്റെ ആഗ്രഹം 25 വർഷങ്ങൾക്കപ്പുറം സാധിച്ചു കൊടുത്തിരിക്കുകയാണ് ഈ മകൾ.
സ്വപ്നങ്ങൾ മുറുകെ പിടിച്ചുള്ള ജീവിതം
പിതാവിന്റെ മരണ ശേഷം യാതനകളും വേദനകളും നിറഞ്ഞ ജീവിതമായിരുന്നു ഇവരുടേത്. അഞ്ചു സഹോദന്മാരാണ് അൻജുവിനുള്ളത്. അച്ഛന്റെ മരണ ശേഷം കുടംബത്തിന്റെ ചുമതല ഏറ്റെടുത്ത മുത്ത സഹോദരൻ വളരെ മാന്യമായി തന്നെ കുടുംബം മുന്നോട്ട് കൊണ്ടു പോയി. വേദനയും കുറവുകളും ഉള്ളിലൊതുക്കി സ്വപ്നങ്ങൾ മുറുകെ പിടിച്ചുള്ള ജീവിതമായിരുന്നു പിന്നീട് ഇവരുടേത്.
മക്കളുടെ ഭാവിയെ നോക്കി കേസ് ഉപേക്ഷിച്ചു
മകളുടെ നല്ല ഭാവിയെ കരുതി ഭർത്താവിന്റെ ഘാതകർക്കെതിരായ കേസു പോലും ഇവർ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഭാര്യ ഹമിദ ബീഗം പറയുന്നു.
സത്യത്തിന് വേണ്ടി പോരാടും
നന്മയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് തന്റെ പിതാവ് മരിക്കുന്നത്. ലോകത്ത് നല്ലതു വരാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനു വേണ്ടി പോരാടുകയും ചെയ്തു. എന്നാൽ അന്നത്തെ സമൂഹം അിതിനു അനുവദിച്ചിരുന്നില്ല.
നല്ല സമൂഹം ലക്ഷ്യം
പിതാവിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നു അൻജു വ്യക്തമാക്കി. സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടു വരാൻ ഈ അവസരം പ്രയോജനപ്പെടുത്തും