മോദി സർക്കാരിന്റെ നാല് വർഷം; രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചു നീക്കാൻ കഴിഞ്ഞെന്ന് സർവ്വെ!
ദില്ലി: 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ നരേന്ദ്രമോദിക്ക് ഏറ്റവും വലിയ വല്ലുവിളി ആഭ്യന്തര സുരക്ഷയായിരുന്നുവെന്ന് എബിപി സർവ്വെ വെയക്തമാക്കുന്നു. പ്രധാനമന്ത്രിയായതിനുശേഷം അദ്ദേഹം നടത്തിയ ഉന്നത നിയമനം ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായി അജിത് ദോവലിനെ നിയമിക്കുക എന്നതായിരുന്നു.
ഇന്റലിജൻസ് ബ്യൂറോയുടെ ഉന്നത പദവിയിലിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജെയിംസ് ബോണ്ട് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഭാകരവാദം തുടച്ചു നീക്കാൻ നാല് വർഷം കൊണ്ട് മോദി സർക്കാരിന് കഴിഞ്ഞെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്.
ഐസിസ് വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വിജയിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഐസിസിലേക്ക് യുവാക്കൽ ചേക്കേറാതിരിക്കാനുള്ള തന്ത്രങ്ങൾ അജിത് ദോവലിന്റെ തന്ത്രത്തിന് സാധിച്ചിട്ടുണ്ട്. ഐസിസിൽ ചേർന്നില്ലെങ്കിലും ഇന്റർനെറ്റ് വഴി അവരോട് കൂറുപുലർത്തുന്നവർക്ക് ഉപദേശങ്ങൾ നൽകുകയും ചെറിയ ശതമാനം ആളുകളെ തിരിച്ചു കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്.
കുറവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിർത്തി സുരക്ഷയിൽ വീട്ടു വീഴ്ച ചെയ്യാതിരിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെക്കുന്നതിൽ രാജ്യം മെച്ചപ്പെട്ടിട്ടുണ്ട്. ഐസിസിന് എതിരായ ആഗോള യുദ്ധത്തിൽ ഇന്ത്യ പങ്കാളിയായിരുന്നില്ല എന്നതാണ് ഏറ്റവും നല്ല തീരുമാനം.