Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഗി നിരോധിച്ച് 1 മാസം: നൂഡില്‍സ് വില്‍പനയില്‍ 90 ശതമാനം ഇടിവ്!

ദില്ലി: ആരോഗ്യത്തിന് ഹാനികരമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാഗി നിരോധിച്ചിട്ട് കൃത്യം ഒരു മാസം തികഞ്ഞു. എന്നാല്‍ നിരോധിക്കപ്പെട്ട മാഗിക്ക് മാത്രമല്ല, നൂഡില്‍സ് വിപണിക്ക് ഒന്നാകെയാണ് ഈ നിരോധനം പണികൊടുത്തിരിക്കുന്നത്. ഒരു മാസം കൊണ്ട് രാജ്യത്തെ നൂഡില്‍സ് വില്‍പനയില്‍ 90 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏറ്റവും പ്രശസ്തമായിരുന്ന മാഗി നൂഡില്‍സ് പോലും സുരക്ഷിതമല്ല എന്ന പേടി ജനങ്ങളില്‍ ഉണ്ടായതാണ് വില്‍പന ഇത്രയും താഴാന്‍ കാരണമായത് എന്നാണ് വിലയിരുത്തല്‍. പ്രതിവര്‍ഷം 4200 കോടിയുടെ വിറ്റുവരവാണ് നൂഡില്‍സ് ഉല്‍പ്പന്നങ്ങള്‍ നടത്തിയിരുന്നത്. എന്ന് വെച്ചാല്‍ മാസം 350 കോടിയില്‍പരം. എന്നാല്‍ മാഗി നിരോധനത്തിന് ശേഷമുള്ള ഒരു മാസം വെറും 30 കോടിയുടെ നൂഡില്‍സ് വില്‍പന മാത്രമാണ് നടന്നതത്രെ.

maggi

നെസ്ലെ ഇന്ത്യയില്‍ മാത്രം ജോലി ചെയ്യുന്നവരുടെ എണ്ണം 1500 ലധികം വരും. മാഗി നിരോധനവും തുടര്‍ന്നുള്ള പ്രതിസന്ധിയും ഇവരെക്കൂടി ബാധിക്കുന്നതാണ് മാഗി സുരക്ഷിതമല്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പാക്കറ്റ് ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ മടി കാണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഭക്ഷണപദാര്‍ഥങ്ങളുടെ നിലവാരം കണക്കാക്കുന്നതിന് ഏകീകൃതമായ സംവിധാനം ഇല്ല എന്നും ആക്ഷേപമുണ്ട്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന മാഗി സുരക്ഷിതമാണ് എന്ന് ബ്രിട്ടീഷ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് കഴിഞ്ഞ ആഴ്ച ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വിയറ്റ്‌നാം, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ പാളിച്ചകള്‍ തിരുത്തി ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് മാഗി. ലെഡ്, മോണോസോഡിയം ഗ്ലൂട്ടമേറ്റ് എന്നിവയുടെ അളവ് കൂടിയതിനാലാണ് മാഗി നിരോധിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+