സാമ്പത്തിക തട്ടിപ്പ് തടയാന്‍ ആധാറിന് കഴിയില്ല: സര്‍ക്കാരിനെ പൊളിച്ചടുക്കി കോടതി
ദില്ലി: ആധാര്‍ വിഷയത്തില്‍ സർക്കാര്‍ വാദങ്ങള്‍ തള്ളി സുപ്രീം കോടതി. ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെ സമൂഹത്തിലെ തട്ടിപ്പ് തടയാനുള്ള മാർഗ്ഗമാണ് ആധാർ എന്ന സർക്കാർ വാദം തള്ളിക്കളഞ്ഞ കോടതിയാണ് നിലപാട് വ്യക്തമാക്കിയത്. ആധാർ വഴി തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെങ്കിലും തട്ടിപ്പ് തടയാൻ ആധാറിന് കഴിയില്ലെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. ആധാര്‍ പൗരന്മാരുടെ സ്വകാര്യതയിൽ കടന്നുകയറുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസർക്കാരിന് ലഭിച്ചിട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാർ വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിച്ചത്. ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹർജികളാണ് ഇതിൽ അധികവും.
ആർക്കെല്ലാമാണ് വായ്പ് നൽകിയതെന്ന് ബാങ്കുകൾക്ക് അറിയാം. എന്നാല്‍ ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മിൽ ബന്ധമുണ്ടായിരിക്കും. ഈ സാഹചര്യത്തില്‍ സാമ്പത്തിക തട്ടിപ്പ് തടയാന്‍ ആധാർ കാർഡിന് കഴിയില്ലെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാണിക്കുന്നു. ബാങ്കിംഗ് മേഖലയിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിരീക്ഷണം.

സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദി, ബന്ധു മെഹുൽ ചോക്സി എന്നിവർ 12,300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടതോടെ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളാണ് പ്രതിസന്ധിയിലായത്. റോട്ടോമാക് ഉടമ വിക്രം കോത്താരി, 3,965 കോടിയുടെ തട്ടിപ്പും ആഭരണ വ്യാപാരി ദ്വാരക ദാസ് സേത് ഓറിയെന്റൽ ബാങ്ക് ഓഫ് കൊമേഴ്സിൽ നിന്ന് 389. 85 കോടി രൂപയുമാണ് തട്ടിപ്പ് നടത്തിയത്. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ യുഗത്തില്‍ തട്ടിപ്പ് തടയാനുള്ള മികച്ച മാർഗ്ഗം ആധാര്‍ കാര്‍ഡാണെന്ന വാദം സർക്കാർ ഉയർത്തിയത്.
ആധാര്‍ വിഷയത്തില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാലാണ് സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനും സബ്സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനുമുള്ള മികച്ച മാർഗ്ഗം ആധാര്‍ കാര്‍ഡാണെന്ന് ചൂണ്ടിക്കാൻണിച്ചത്. ലോകബാങ്ക് ഉള്‍പ്പെടെ വിവിധ സംഘടനകളുടെ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് അറ്റോര്‍ണി ജനറൽ ഇക്കാര്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചത്. ആധാർ പദ്ധതിയ്ക്ക് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന യുഐഡിഎഐക്ക് കേന്ദ്രസർക്കാര്‍ കൂടുതല്‍ അധികാരങ്ങൾ നൽകിയതിനെയും കോടതി പരോക്ഷമായി വിമർശിച്ചിരുന്നു. പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശങ്ങളെ ലംഘിക്കുന്ന നീക്കമല്ലേ സർക്കാര്‍ ഇപ്പോള്‍ നടത്തിയതെന്ന് ചോദ്യവും കോടതി ഉന്നയിച്ചിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications