റോജയ്ക്ക് നേരെ നടൻ പവന്‍ കല്യാണിന്‍റെ അനുയായികളുടെ ആക്രമണം
വിശാഖപട്ടണം: ആന്ധ്രപ്രദേശ് മന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി നേതാവും നടിയുമായ ആർ.കെ റോജയുടെ കാറിന് നേരെ ആക്രമണം. നടനും നേതാവുമായ പവൻ കല്യാണിൻറെ ആരാധകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. വിശാഖപട്ടണം വിമാനത്താവളത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം.
ആക്രമണത്തിൽ റോജയുടെ ഡ്രൈവർക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോഗി രമേഷ്, വൈ.വി സുബ്ബ റെഡ്ഡി എന്നിവരുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു.റോജയും മറ്റ് നേതാക്കളും വിമാനത്താവളത്തിൽ എത്തിയ അതേസമയത്ത് ജനസേന പ്രവർത്തകരും അനുയായികളും പവൻ കല്യാണിനെ സ്വീകരിക്കാൻ വിശാഖപട്ടണം വിമാനത്താവളത്തിൽ എത്തിയിരുന്നു.
പവൻ കല്യാണിനെതിരെ മന്ത്രിമാരും വൈഎസ്ആർസിപി നേതാക്കളും നടത്തിയ വിമർശനത്തിൽ അനുയായികൾ രോഷാകുലരായിരുന്നു. ഇവരാണ് റോജ അടക്കമുള്ളവരുടെ വാഹനങ്ങൾ കൊടി കെട്ടിയ വടി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശത്തെ തുടർന്ന് ത്രിതല തലസ്ഥാന പദ്ധതിയുമായി ബന്ധപ്പെട്ട റാലിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് റോജയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നത്.. ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർപേഴ്‌സൺ കൂടിയാണ് മന്ത്രി റോജ. അക്രമികളെ കണ്ടെത്താൻ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൂജ ബമ്പറിന്റെ 10 കോടി അടിക്കുന്ന ഭാഗ്യവാന് എത്ര രൂപ കയ്യില്‍ കിട്ടും?
വിശാഖപട്ടണം വിമാനത്താവളത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 100-ലധികം ജന സേന അനുഭാവികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ജന വാണി പരിപാടിക്ക് അനുമതി ചോദിച്ച 15 അംഗങ്ങൾക്കെതിരെ 307 കേസുകൾ ഫയൽ ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഇപ്പോൾ, നടൻ പവൻ കല്യാൺ ഒരു പത്രസമ്മേളനത്തിനിടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചു, "100 ജെഎസ്പി (ജനസേന) അനുഭാവികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ജന വാണി പരിപാടിക്ക് അനുമതി ചോദിച്ച 15 അംഗങ്ങൾക്കെതിരെ 307 കേസുകൾ ഫയൽ ചെയ്യുകയും ചെയ്തു. ശനിയാഴ്ച അർദ്ധരാത്രി പോലീസ് എത്തി. എന്റെ ഹോട്ടൽ മുറി എന്റെ വാതിലിൽ മുട്ടി, അദ്ദേഹം പറയുന്നു
' 3 കുഞ്ഞുങ്ങള്‍ പെട്ടി ഓട്ടോയില്‍ കിടക്കും, ഞാന്‍ താഴെ, ഉറക്കം വരില്ല'; ജീവിതം പറഞ്ഞ് നസീര്‍
അതേസമയം, 2019ൽ അധികാരത്തിലെൽ കയറിയ ജഗൻമോഹൻ സർക്കാർ വികേന്ദ്രീകരണത്തിൻറെ ഭാഗമായി മൂന്ന് തല തലസ്ഥാന പദ്ധതി പ്രഖ്യാപിച്ചിരുന്നു. വിശാഖപട്ടണത്തെ സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന അഡ്മിനിസ്ട്രേറ്റീവ്, എക്സിക്യൂട്ടീവ് തലസ്ഥാനമാക്കാൻ ആണ് തീരുമാനം. മൂന്ന് തലസ്ഥാനങ്ങളെന്നു പറഞ്ഞ് ഭരണപക്ഷം വിദ്വേഷം വളർത്തുകയാണെന്ന് ചന്ദ്രബാബു നായിഡുവിൻറെ തെലുങ്കുദേശം ആരോപിക്കുന്നു.നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുടെ നേതാക്കൾ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു യോഗം വിളിച്ചിരുന്നു. റോജയ്ക്കെതിരെ നടന്ന ആക്രമണത്തിന് എതിരെ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്