രാകുൽ പ്രീതിനെയും റാണ ദഗ്ഗുബതിയെയും വിളിപ്പിച്ച് ഇഡി: മയക്കുമരുന്ന് കേസിൽ പ്രമുഖർ കുടുങ്ങും?
ദില്ലി: പ്രശസ്ത സിനിമാ താരങ്ങളായ റാണ ദഗ്ഗുബതി, രാകുൽ പ്രീത് അടക്കം പത്ത് പേരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുക. സെ്പ്തംബർ ആറിന് രാകുൽ പ്രീതിന് സെപ്തംബർ എട്ടിന് റാണ ദഗ്ഗുബതിയെയും സെപ്തംബർ ഒമ്പതിന് രവി തേജയെയുമായിരിക്കും ചോദ്യം ചെയ്യുക. 30 ലക്ഷം രൂപയുടെ മയക്ക് മരുന്ന് പിടിച്ചെടുത്തതോടെ 2017ൽ തെലങ്കാന എക്സൈസ് ആൻഡ് പ്രോഹിബിഷൻ ഡിപ്പാർട്ട്മെന്റ് 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

സെ്പ്തംബർ ആറിന് രാകുൽ പ്രീതിന് സെപ്തംബർ എട്ടിന് റാണ ദഗ്ഗുബതിയെയും സെപ്തംബർ ഒമ്പതിന് രവി തേജയെയുമായിരിക്കും ചോദ്യം ചെയ്യുക. 30 ലക്ഷം രൂപയുടെ മയക്ക് മരുന്ന് പിടിച്ചെടുത്തതോടെ 2017ൽ തെലങ്കാന എക്സൈസ് ആൻഡ് പ്രോഹിബിഷൻ ഡിപ്പാർട്ട്മെന്റ് 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

രാകുൽ പ്രീത് സിംഗ്, റാണ ദഗ്ഗുബതി, രവി തേജ, പുരി ജഗന്നാഥ്, എന്നിവരെയൊന്നും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർ സാമ്പത്തിക തട്ടിപ്പിൽ ഇടപെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നാണ് എൻഫോഴ്സ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം ടോളിവുഡ് താരങ്ങളെ കേസിൽ സാക്ഷികളാക്കാനാണ് നീക്കം.

ചാർമീ കൌർ, മുമൈത്ത് ഖാൻ, നന്ദു, തരുൺ, തനീഷ്, രവി തേജയുടെ ഡ്രൈവർ എന്നിവരെയും എൻഫോഴ്സ്മെന്റ് അടുത്ത മാസം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പൌരനായ റാഫേൽ അലക്സ് വിക്ടറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് കൊക്കൈൻ വിതരണം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

പ്രമുഖ നടന്മാരായ രാകുൽ പ്രീത് സിംഗ്, റാണ ദഗ്ഗുബതി എന്നിവരെയും മറ്റ് 10 പേരെയും നാല് വർഷം പഴക്കമുള്ള മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 6 ന് രാകുൽ പ്രീത് സിംഗിനെയും സെപ്റ്റംബർ 8 ന് റാണ ദഗ്ഗുബതിയെയും സെപ്റ്റംബർ 9 ന് രവി തേജയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിട്ടുണ്ട്.

2017 ൽ തെലങ്കാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപ്പാർട്ട്മെന്റ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത ശേഷം 12 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കടത്തുകാർക്കെതിരെ 11 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. താൻ 2014 മുതൽ തന്നെ മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്ന് കാൽവിൻ വെളിപ്പെടുത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ അകുൻ ശബർവാൾ വ്യക്തമാക്കിയിട്ടുണ്ട്. ഡാർക്ക് വെബ്ബ് വഴിയാണ് മയക്കുമരുന്ന് വാങ്ങിയിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.

2017ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്യുകയും 62 പേരെ തെലങ്കാന എക്സൈസ് വകുപ്പ് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യപ്പെട്ട 11 പേരിൽ സിനിമാ മേഖലയുമായി ബന്ധമുണ്ട്. 2017 ജൂലൈയിൽ നടന്ന റെയ്ഡുകളിൽ 13 പേരിൽ നിന്നെങ്കിലും വൻതോതിൽ എൽഎസ്ഡിയും കൊക്കെയ്നും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ഉപയോക്താക്കളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. കുറഞ്ഞത് 26 സ്കൂളുകളെയും 27 കോളേജുകളെയും രക്ഷിതാക്കളെയും ഇക്കാര്യം അറിയിച്ചിരുന്നു.

ഗോവയിലെയും ഹൈദരാബാദിലെയും മദ്യശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും റേവ് പാർട്ടികൾക്കും പൂനെ, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്കുംനിരോധിക്കപ്പെട്ട മയക്കുമരുന്ന് വിതരണം ചെയ്യുന്നവരാണ് അറസ്റ്റിലായവർ. ഡീലർമാർ നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും അവരിൽ ചിലർ ഉന്നത കമ്പനികളിൽ ജോലി ചെയ്യുന്നവരാണെന്നും അധികൃതർ പറഞ്ഞു. അറസ്റ്റിലായവരിൽ ആറ് പേർ എഞ്ചിനീയറിംഗ് ബിരുദധാരികളാണ്.












Click it and Unblock the Notifications