കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ്, നടിമാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചെന്ന് ബിഎംസി
മുംബൈ: ബോളിവുഡ് നടി കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബിഎംസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടിമാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ചുവെന്ന് ബിഎംസി കുറ്റപ്പെടുത്തി. കരീനയും സുഹൃത്തായ അമൃതയും നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തതായി ബിഎംസി കുറ്റപ്പെടുത്തി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് ബിഎംസി ആവശ്യപ്പെട്ടു. മുംബൈയില്‍ ഒമൈക്രോണ്‍ അടക്കം പടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ മാസ്ക് അടക്കമുള്ളവ ഉപയോഗിക്കാതെ പല ആഘോഷ പരിപാടികളിലും പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ നിരവധി പാര്‍ട്ടികളിലും ഒത്തുചേരല്‍ പരിപാടികളും കരീനയെയും അമൃതയെയും ഒരുമിച്ച് കണ്ടിരുന്നു. നേരത്തെ റിയാ കപൂറിന്റെ പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. അമൃതയുടെ സഹോദരി മലായ്ക അറോറ, കരീനയുടെ സഹോദരി കരിഷ്മ കപൂര്‍, മാനേജര്‍, മസബ ഗുപ്ത, എന്നിവരെല്ലാം ഈ പാര്‍ട്ടിയിലുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കരീന പങ്കുവെച്ചിരുന്നു. നേരത്തെ കരണ്‍ ജോഹറിന്റെ വീട്ടില്‍ കഭി കുഷി കഭി ഖം ചിത്രത്തിന്റെ 20ാം വര്‍ഷ ഒത്തുചേരലിലും കരീന പങ്കെടുത്തിരുന്നു. അര്ജുന് കപൂര്‍, മലായ്ക, ആലിയ ഭട്ട്, കരിഷ്മ, അമൃത എന്നിവരും ഈ പാര്‍ട്ടിയിലുണ്ടായിരുന്നു.
അതേസമയം കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കരീന ആരോഗ്യ പ്രശ്നങ്ങളില്ലെന്നും, ഹോം ക്വാറന്റീനിലാണെന്നും രണ്‍ധീര്‍ കപൂര്‍ പറഞ്ഞു. ഇന്നലെയാണ് കരീനയ്ക്ക് കൊവിഡ് പോസിറ്റീവായത്. വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് കരീനയ്ക്കുള്ളതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്ന് അവള്‍ക്ക് ഒരുപാട് സുഖം തോന്നുന്നുണ്ട്. കുട്ടികള്‍ക്ക് അവള്‍ക്കൊപ്പമാണ്. ക്വാറന്റീനില്‍ തന്നെയാണെന്നും കരീന പറഞ്ഞു. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുമോ എന്ന് ഇതുവരെ ബിഎംസി വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയിലും പ്രത്യേകിച്ച് മുംബൈയിലും കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച 704 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 16 മരണങ്ങളും രേഖപ്പെടുത്തി. മുംബൈയില്‍ വെറും 187 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര് കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈക്ക് സമീപമുള്ള തദ്ദേശ സ്ഥാപനങ്ങളായ പനവേല്‍, നവി മുംബൈ, താനെ എന്നിവിടങ്ങളിലും കൊവിഡ് മരണങ്ങളൊന്നും ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായി 250 കേസുകള്‍ വരെയാണ് മുംബൈയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ബിഎംസപി എക്സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസര്‍ മംഗള ഗോമറെ പറഞ്ഞു. മുംബൈയിലെ കൊവിഡ് സാഹചര്യം എത്രയോ ഭേദമാണ്. പക്ഷേ മുന്‍കരുതലുകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications