അഫ്സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്റ്; 6 മാസം നീട്ടി കേന്ദ്ര സര്‍ക്കാര്‍... പ്രതിഷേധം കനക്കുന്നു
കൊഹിമ: നാഗാലാന്റില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമത്തിന്റെ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് നിന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യം ശക്തിപ്പെട്ടിരിക്കെയാണ് കേന്ദ്രത്തിന്റെ മറിച്ചുള്ള നടപടി. നിയമം പിന്‍വലിക്കണമെന്ന് നാഗാലാന്റ് സര്‍ക്കാര്‍ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സൈനികര്‍ 13 ഗ്രാമീണരെ വെടിവച്ച് കൊന്ന പശ്ചാത്തലത്തിലാണ് അഫ്സ്പക്കെതിരെ പ്രതിഷേധം ശക്തമായത്. പിന്‍വലിക്കണമെന്ന ആവശ്യം നിലനില്‍ക്കെ കാലാവധി നീട്ടിയത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ നാലിനാണ് 13 ഗ്രാമീണരെ സൈന്യം വെടിവച്ച് കൊന്നത്. സായുധ സംഘത്തില്‍പ്പെട്ടവര്‍ എന്ന് കരുതിയാണ് സൈന്യം ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിഷയത്തില്‍ പ്രതിഷേധം കനത്തതോടെ പട്ടാള വിചാരണ നടക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം സൈനികരില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. സംഘര്‍ഷ മേഖല എന്ന് പ്രഖ്യാപിക്കുന്ന സ്ഥലത്താണ് സൈനികര്‍ക്ക് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ ഏര്‍പ്പെടുത്തുക. ഇതു പ്രകാരം സൈനികര്‍ക്ക് സര്‍വ അധികാരങ്ങളും നല്കപ്പെടും. സൈനികര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ലോക്കല്‍ പോലീസിനേക്കാള്‍ അധികാരം സൈന്യത്തിനായിരിക്കും. സൈനികര്‍ക്കെതിരെ വിചാരണ നടപടികള്‍ ആരംഭിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയും ആവശ്യമാണ്.
ഡിസംബര്‍ നാലിന് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാഗാലാന്റില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഗ്രാമീണര്‍ ക്ഷുഭിതരാകുകയും സൈനികരെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. ഒരു സൈനികന് കൊല്ലപ്പെട്ടു. സൈനിക വാഹനങ്ങളും ക്യാമ്പുകളും ആക്രമിക്കപ്പെട്ടു. ഡിസംബര്‍ 20ന് നാഗാലാന്റ് നിയമസഭ അഫ്സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യകണ്ഠ്യേന പ്രമേയം പാസാക്കി. അഫ്സ്പ പിന്‍വലിക്കുന്ന സാഹചര്യം സംബന്ധിച്ച് പഠിക്കാന്‍ അഞ്ചംഗ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. നാഗാലാന്റ് സര്‍ക്കാരിന്റെ നടപടിയുമായി സഹരിക്കുമെന്ന് സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സൈനികരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത് ഇതിന് പിന്നാലെയാണ്.
അഫ്സ്പ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ കാര്യമില്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. സൈനികര്‍ക്കെതിരെ ഒരു നടപടിയും സാധ്യമല്ല. അതുകൊണ്ട് ആദ്യം അഫ്സ്പ പിന്‍വലിക്കുകയും ശേഷം പട്ടാള വിചാരണ നടത്തുകയും വേണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം. സാധാരണ ആറ് മാസത്തേക്കാണ് അഫ്സ്പ പ്രഖ്യാപിക്കുക. പിന്നീട് ഓരോ ആറ് മാസവും കാലാവധി നീട്ടുകയാണ് ചെയ്യാറ്. ബ്രിട്ടന് രാജ്യം ഭരിച്ചിരുന്ന കാലത്തെ നിയമമാണിതെന്നും ഉപേക്ഷിക്കാന്‍ സമയമായി എന്നുമാണ് വിമര്‍ശകരുടെ വാദം. കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും അഫ്സ്പ നിയമം നിലവിലുണ്ട്. മണിപ്പൂരില്‍ അഫ്സ്പക്കെതിരെ ഇറോം ശര്‍മിള നടത്തിയ സമരം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications