നോട്ടുനിരോധനത്തിന് ശേഷം പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യം ഇരട്ടിയായി വര്‍ധിച്ചു; കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: 2016 ലെ നോട്ട് അസാധുവാക്കലിന് ശേഷം പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യം ഇരട്ടിയിലധികമായി വര്‍ധിച്ചുവെന്നും നോട്ടുകളുടെ അളവില്‍ 30 ശതമാനം വര്‍ധനയുണ്ടായെന്നും കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് കറന്‍സിയുടെ ഉപയോഗം കുറക്കലായിരുന്നു.
ഡി എം കെ എം പി വേലുസാമിയുടെ ചോദ്യത്തിന് മറുപടിയായാണ് നിര്‍മ്മല സീതാരാമന് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം 2016 മാര്‍ച്ച് 31 ന് 16, 41, 571 കോടി രൂപയായിരുന്നു. എന്നാല്‍ 2017 ല്‍ ഇത് 13,10,193 കോടി രൂപയായി കുറഞ്ഞു. 2016 നവംബര്‍ 8-ലെ് നോട്ട് നിരോധനം ഇതിനെ ബാധിച്ചതിനാല്‍ ആയിരുന്നു ഈ ഇടിവ് ഉണ്ടായത്.

എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം താഴോട്ടു പോയില്ല. 2018 ല്‍ 18,03,709 കോടി രൂപയിലും 2022 ല്‍ 31,05, 721 കോടി രൂപയിലും എത്തി. 2019 ല്‍ അതിന്റെ മൂല്യം 21 10,892 കോടി രൂപയായിരുന്നു. 2020ല്‍ ഇത് 24,20,975 കോടി രൂപയും 2021ല്‍ 28,26,863 കോടി രൂപയുമായി. ഈ വര്‍ഷം ഡിസംബര്‍ രണ്ട് വരെയുള്ള മൂല്യം 31,92,622 കോടി രൂപയാണ് എന്നും മന്ത്രി പറഞ്ഞു.

അതേസമയം പ്രചാരത്തിലുള്ള നോട്ടുകളുടെ ഡാറ്റ ധനമന്ത്രി നല്‍കിയില്ല. 2016 മാര്‍ച്ച് 31 ന് ആകെ 90,266 ദശലക്ഷം കറന്‍സി നോട്ടുകള്‍ ആയിരുന്നു പ്രചാരത്തിലുണ്ടായിരന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഇത് 1,00,293 ആയി നേരിയ തോതില്‍ ഉയര്‍ന്നു. 2018-ല്‍ 1,02,395, 2019-ല്‍ 1,08,759, 2020-ല്‍ 1,15,977, 2021-ല്‍ 1,24,367, 2022-ല്‍ 1,30,533 എന്നിങ്ങനെയാണ് ഇത് ക്രമാനുഗതമായി ഉയരുന്നതെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

വിവിധ തലങ്ങളില്‍ ഗവണ്മെന്റ് നടത്തിയ പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി നടപടികള്‍ ഉണ്ടായിട്ടും കറന്‍സി ഉപയോഗം കുറഞ്ഞില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നോട്ട് അസാധുവാക്കാനുള്ള നീക്കം പ്രഖ്യാപിക്കുമ്പോള്‍, തീവ്രവാദത്തിനും കള്ളപ്പണത്തിനും എതിരായ അടിയന്തര നടപടിയുടെ ആവശ്യകത കൂടി മോദിസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

അഴിമതിക്കെതിരായ പോരാട്ടം എന്ന നിലയില്‍ കറന്‍സിയുടെ പ്രചാരം കുറക്കാന്‍ നോട്ടുനിരോധനം സഹായിക്കും എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. ഉയര്‍ന്ന മൂല്യമുള്ള പണത്തിന്റെ വിനിമയം കള്ളപ്പണവുമായി നേരിട്ട് ബന്ധമുള്ളതും നിയമവിരുദ്ധവുമായ ഹവാല വ്യാപാരത്തെ ശക്തിപ്പെടുത്തുന്നതുമാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications