കാലിത്തീറ്റ കുംഭകോണം: ലാലുവിന് ഉറക്കമില്ലാത്ത ആദ്യ രാത്രി, ശിക്ഷയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്!
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലിലടച്ച മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ഉറക്കമില്ലാത്ത രാത്രി. രാവിലെ ചായയും ബിസ്കറ്റും മാത്രം കഴിച്ച ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന് ജയിയിലെ പൂന്തോട്ടത്തില്‍ നിന്നുള്ള പച്ചക്കറികളാണ് പ്രഭാത ഭക്ഷണമായി നല്‍കിയത്. മുണ്ട ജയിലിലെ 3351 നമ്പര്‍ ജയില്‍വാസിയാണ് ലാലുപ്രസാദ്. ഞായറാഴ്ച ലാലുവിനെക്കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചില്ലെങ്കിലും അടുത്ത ദിവസം മുതല്‍ രാവിലെ- 8നും ഉച്ചയ്ക്ക് 12 നുമിടയില്‍ സന്ദര്‍ശകരെ അനുവദിക്കുമെന്നാണ് ജയില്‍ അധികൃതര്‍ നല്കുന്ന വിവരം. ശനിയാഴ്ച കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി വന്നതോടെ റാഞ്ചിയിലെ മുണ്ട ജയിലിലാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ പാര്‍പ്പിച്ചിട്ടുള്ളത്.
34 പ്രതികളുണ്ടായിരുന്ന കാലിത്തീറ്റ കുംഭകോണക്കേസിന്റെ വിചാരണവേളയത്തില്‍ത്തന്നെ 12 പേര് മരിച്ചിരുന്നു. ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. 2013ല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ വിധി പ്രസ്താവിച്ച കോടതി ലാലുവിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ വിലക്കിയിരുന്നു. ആദ്യത്തെ കേസില്‍ രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ലാലു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും കുറ്റക്കാരനാണെവ്വ് വിധിക്കുന്നത്.

പ്രത്യേക സൗകര്യങ്ങള്‍
ലാലുപ്രസാദ് യാദവിന് കിടക്കയും ടിവി സെറ്റ്, എല്ലാ ദിവസും പത്രം വായിക്കാനുള്ള സൗകര്യം എന്നിവയും മുണ്ട ജയില്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. ലാലു ആവശ്യപ്പെട്ടാല്‍ കൊതുകുവല കൂടി നല്‍കുമെന്നും ജയില്‍ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം എത്തിക്കാനുള്ള സൗകര്യത്തിന് പുറമേ ജയിലില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനുള്ള സൗകര്യവും ലാലുവിന് ഒരുക്കിക്കൊടുത്തിട്ടുണ്ട്. രാത്രി ഭക്ഷണത്തിന് റൊട്ടിയും പാലക്കും മറ്റുമാണ് നല്‍കുക.

11 ദിവസത്തെ കാത്തിരിപ്പ്
ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെ കോടതി അവധിക്കാലത്തേയ്ക്ക് പിരിയുന്നതിനാല്‍ കേസിലെ ശിക്ഷാ വിധിയ്ക്ക് മുമ്പ് 11 ദിവസം ലാലു ജയിലില്‍ കഴിയേണ്ടതായി വരും. ലാലുപ്രസാദിന് പുറമേ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേര്‍ക്കും ജനുവരി മൂന്നിന് പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിക്കും.

ശിക്ഷയ്ക്ക് വേണ്ടി
ഡിസംബര്‍ 23 ന് കാലിത്തീറ്റ കുംഭകോണക്കേസ് പരിഗണിച്ച സിബിഐ കോടതി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് വിധിച്ചുവെങ്കിലും ജനുവരി മൂന്നിനാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ അഞ്ച് പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തുു. രണ്ട് ദശാബ്ദം പഴക്കമുള്ള കുംഭക്കോണക്കേസില് 22 പേര്‍ക്കൊപ്പമാണ് ലാലു പ്രസാദ് യാദവിനേയും മിശ്രയെയും പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിനെതിരെ ചുമത്തിയ രണ്ടാമത്തെ കേസിലാണ് പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. ആദ്യത്തെ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ച കോടതി ഈ കേസില്‍ ജാമ്യം നേടിയതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും കുറ്റക്കാരനെന്ന് വിധിച്ചിട്ടുള്ളത്.

ആസ്തികള്‍ കണ്ടുകെട്ടും
1990ന് ശേഷം ലാലു സ്വന്തമാക്കിയ എല്ലാ ആസ്തികളും കണ്ടുകെട്ടാന്‍ സിബിഐ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജഗനാഥ് മിശ്രയെ കൂടാതെ മറ്റു ഏഴ് പേരെ വെറുതെവിട്ട കോടതി ലാലുവിന് പുറമെ കേസില്‍ പ്രതികളായ 14 പേരും കുറ്റക്കാരാണെന്ന് വിധിച്ചിട്ടുണ്ട്. 1991നും 1994 നും ഇടയില്‍ വ്യാജ ബില്ലുകള്‍ നല്കി ദിയോഘാര്‍ ട്രഷറിയില്‍ നിന്ന് നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ച കേസാണ് ലാലുവിനെതിരെയുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications