'അഗ്നിപഥ്' പദ്ധതിയെ ചോദ്യം ചെയ്ത് ബിജെപി എംപി വരുൺ ഗാന്ധി; പ്രതിരോധമന്ത്രിക്ക് കത്ത്
ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈനികരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രത്തിന്റെ 'അഗ്നിപഥ്' പദ്ധതിയുടെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി എംപി വരുൺ ഗാന്ധി. സൈനിക റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ ഈ മാറ്റത്തേക്കുറിച്ച് യുവജനങ്ങൾ തന്നോട് ധാരാളമായി സംശയം ഉന്നയിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് അയച്ച കത്തിൽ ഗാന്ധി പറഞ്ഞു. പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ ചേരുന്നവരിൽ 75 ശതമാനം പേരും നാല് വർഷത്തിന് ശേഷം വിരമിക്കുമെന്നും പിന്നീട് അവർ തൊഴിൽ രഹിതരായി തുടരുമെന്നും വരുൺ ഗാന്ധി പറയുന്നു.
"75 ശതമാനം സൈനികരും നാല് വർഷത്തിന് ശേഷം തൊഴിൽ രഹിതരാകുകയും. അവരുടെ ആകെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത് യുവാക്കൾക്കിടയിൽ അസംതൃപ്തി വർദ്ധിപ്പിക്കും." എംപി പറഞ്ഞു. "15 വർഷത്തിനു ശേഷം വിരമിക്കുന്ന സാധാരണ സൈനികരെപ്പോലും നിയമിക്കാൻ കോർപ്പറേറ്റ് മേഖല വലിയ താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ വിരമിച്ച ഈ സൈനികരുടെ പ്രതീക്ഷകൾ എന്തായിരിക്കും" അദ്ദേഹം ചോദിച്ചു. നാല് വർഷത്തെ സേവനം അവരുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തും. സമാനമായ യോഗ്യതയുള്ള മറ്റുള്ളവരേക്കാൾ പ്രായമുള്ളതിനാൽ അവർക്ക് മറ്റൊരു ജോലിയോ കൂടുതൽ വിദ്യാഭ്യാസമോ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസത്തെ അടിസ്ഥാന പരിശീലനം മാത്രമുള്ള ഈ സൈനികർ നിലവിലുള്ള റെജിമെന്റൽ രൂപീകരണത്തെ തടസ്സപ്പെടുത്താൻ കാരണമായേക്കാമെന്നും ലോക്‌സഭാ എംപി പറഞ്ഞു. നാല് വർഷത്തിന് ശേഷം 25 ശതമാനം അഗ്നിവീഴ്‌സിനെ മാത്രമാണ് മറ്റ് സർവ്വീസുകളിലേക്ക് എടുക്കു. ഈ പദ്ധതി പ്രകാരം പരിശീലനച്ചെലവ് പാഴാക്കുമെന്നും പ്രതിരോധ ബജറ്റിൽ അനാവശ്യ ഭാരമായി മാറുമെന്നും അദ്ദേഹം സിംഗിന് അയച്ച കത്തിൽ അവകാശപ്പെട്ടു. തൊഴിലില്ലാത്ത യുവാക്കളുടെ താൽപ്പര്യം സർക്കാർ പരമപ്രധാനമായി നിലനിർത്തണമെന്നും ഈ സംരംഭത്തിന്റെ വിവിധ നയ വശങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അഗ്നിപഥ്' പദ്ധതി പ്രകാരം ഇന്ത്യൻ യുവാക്കൾക്ക് 'അഗ്നിവീർ' ആയി സായുധ സേനയിൽ സേവനമനുഷ്ഠിക്കാൻ അവസരം നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം ഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതി പ്രകാരം കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ നാല് വർഷത്തേക്കായിരിക്കും നിയമനം നടക്കുന്നത്. അതേ സമയം നാല് വർഷം പൂർത്തിയാക്കുന്ന അ ഗ്നിവീറുകൾക്ക് അർദ്ധസൈനിക, അസം റൈഫിൾസ് ജോലികളിൽ മുൻ ഗണന നൽകുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അഗ്‌നിപഥിന് കീഴിൽ പരിശീലനം ലഭിച്ച യുവാക്കൾക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും കൂടുതൽ സംഭാവന നൽകാൻ സഹായിക്കുമെന്ന് ഷാ പറഞ്ഞു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications