അഗ്നിപഥ്: നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും, യുവാക്കളോട് തയ്യാറായിരിക്കാന്‍ രാജ്നാഥ് സിംഗ്
ദില്ലി: പ്രതിഷേധങ്ങല് ശക്തമാകുന്നതിനിടെ, അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഉടന്‍ ആരംഭിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. എല്ലാ യുവാക്കളോട് തയ്യാറെടുപ്പ് ആരംഭിക്കാന്‍ പ്രതിരോധ മന്ത്രി നിര്‍ദ്ദേശിച്ചു. അഗ്നിപഥിനെതിരായ വ്യാപക പ്രതിഷേധം മൂന്നാം ദിവസവും രാജ്യവ്യാപകമായി തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. പദ്ധതിയെ 'സുവര്‍ണ്ണാവസരം' എന്ന് വിളിച്ച പ്രതിരോധ മന്ത്രി, പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുന്ന ആദ്യ ബാച്ചിന്റെ പ്രായപരിധി ഇളവ് അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു.
യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് അഗ്നിപഥ്. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് മുടങ്ങിയതിനാല്‍ പലര്‍ക്കും അവസരം നഷ്ടമായി. അവര്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രായപരിധി 21ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തി. രാജ്യത്തെ യുവാക്കളുടെ ഭാവിയോടുള്ള സംവേദനക്ഷമതയ്ക്ക് പ്രധാനമന്ത്രി മോദിയോട് ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നെന്ന് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിയമന നടപടികള്‍ ആരംഭിക്കുമെന്ന് യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. അതിനാല്‍, നിങ്ങളുടെ തയ്യാറെടുപ്പ് ആരംഭിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. ഇതിനിടെ, റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആര്‍മി ചീഫ് ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ക്കിടയിലും പ്രതിരോധ സേനയില്‍ ചേരാന്‍ തയ്യാറെടുക്കുന്ന യുവാക്കള്‍ക്ക് പുതിയ അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി അവസരമൊരുക്കുമെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.
അതേസമയം, പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നുണ്ട്. കരസേനയിലും നാവികസേനയിലും വ്യോമസേനയിലും നാല് വര്‍ഷത്തേക്ക് മാത്രമേ ഈ പദ്ധതിക്ക് തൊഴില്‍ നല്‍കൂ എന്നതിനാല്‍, പദ്ധതിയില്‍ ചേരുന്ന യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞേക്കില്ല എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു പ്രധാന വിഷയം.
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന് വ്യാഴാഴ്ചത്തെ കോണ്‍ഗ്രസ് പിന്തുണ നല്‍കുകയും സൈന്യത്തില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന സമയത്ത് അവതരിപ്പിക്കാന്‍ പറ്റിയ പദ്ധതിയല്ലെന്ന് വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, സമ്മര്‍ദത്തെ തുടര്‍ന്ന്, കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് സ്തംഭിച്ചിരിക്കുകയാണെന്ന് പരിഗണിച്ച സര്‍ക്കാര്‍ വ്യാഴാഴ്ച പദ്ധതിക്ക് ഒറ്റത്തവണ പ്രായ ഇളവ് അനുവദിച്ചിരുന്നു. ഉയര്‍ന്ന പ്രായപരിധി ഇപ്പോള്‍ 21 വയസ്സിന് പകരം 23 ആയി ഉയര്‍ത്തിയിട്ടുണ്ട്, എന്നാല്‍ ഇത് ആദ്യ ബാച്ചിന് മാത്രമേ ബാധകമാകൂ, സര്‍ക്കാര്‍ വ്യക്തമാക്കി.
പദ്ധതി ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രായപരിധി പരിഷ്കരിച്ചെങ്കിലും, പദ്ധതിയെ പ്രതിരോധിക്കുന്ന ബിജെപി നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും ബിജെപി മുഖ്യമന്ത്രിമാരുടെയും നീക്കങ്ങള്‍ അഗ്നിപഥ് റിക്രൂട്ട്മെന്റുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വ്യക്തമായ സന്ദേശം നല്കുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications