തമിഴ്നാട് എംജി ആറിന്റേയും ജയയുടേയും, പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ല, രജനിക്കെതിരെ പളനിസ്വാമി
താരത്തിന്റെ രാഷ്ട്രീയപ്രഖ്യാപനത്തിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി രംഗത്തെത്തിയിട്ടുണ്ട്
ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിൽ ചൂട് പിടിച്ച ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ രാഷ്ട്രീയപ്രഖ്യാപനത്തിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യത്തിൽ ആർക്കു വേണമെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കാം. എന്നാൽ തങ്ങളുടെ( അണ്ണാഡിഎംകെ) ജന സ്വാധീനം ആർക്കും തകർക്കാൻ കഴിയില്ലെന്നും ഇപിഎസ് വ്യക്തമാക്കി.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം അദ്ദേഹത്തിന്റെ തീരുമാനമാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപനമടങ്ങിയ പ്രസ്താവന ഇതുവരെ വായിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കും എന്നു മാത്രമേ ആ പ്രസ്താവനയിൽ ഉള്ളുവെന്നാണ് താൻ മനസിലാക്കിയിരിക്കുന്നത്. എന്തായാലും അണ്ണാഡിഎംകെയെ തകർക്കാൻ കഴിവുള്ളവരാരും ജനിച്ചിട്ടില്ലെന്നും ഇനിയൊട്ടു ജനിക്കുകയുമില്ലെന്നും ഇപിഎസ് പറഞ്ഞു.

തമിഴ് മക്കൾ അണ്ണാഡിഎംകെയ്ക്കൊപ്പം
തമിഴ്മക്കൾ എന്നും അണ്ണാഡിഎംകെ സ്ഥാപകൻ എംജിആറിനു അദ്ദേഹത്തിന്റെ പിൻഗാമി ജയലളിതയ്ക്കും മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നു നേതാക്കാൾ വ്യക്തമാക്കി. അതേസമയം പാർട്ടിയുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ ആർക്കും കഴിയില്ലെന്നും അണ്ണാഡിഎംകെ കൂട്ടിച്ചേർത്തു.

രജനിയ്ക്ക് സ്വാതന്ത്രമുണ്ട്
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഒപിഎസിന്റെ പ്രതികരണം കടന്നാക്രമിക്കുന്നതു പോലുള്ളതല്ലായിരുന്നു. ഇന്ത്യയിലെ ഏതൊരു പൗരനും രാഷ്ട്രീയത്തിൽ പ്രവേശിക്കാനും പാർട്ടി ആരംഭിക്കാനുമുള്ള അവകാശമുണ്ട് . ഇതായിരുന്നു രജനിയുടെ രാഷ്ട്രീയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ഒപിഎസിന്റെ അഭിപ്രായം.

അമ്മയും എംജിആറും മാത്രം
തമിഴ്നാട്ടിൽ എംജിആറിനും തലൈവിക്കും പകരക്കാരനാകാൻ ആർക്കും കഴിയില്ലെന്നു അണ്ണാഡിഎംകെ വിമത നേതാവും എംഎൽഎയുമായ ടിടിവി ദിനകരൻ പറഞ്ഞു. തമിഴ് മക്കൾ തലൈവിയെ 'അമ്മ' എന്നാണ് വളിച്ചിരുന്നത്. അതിനാൽ തന്നെ അമ്മയുടെ വിശ്വസ്തരായ വോട്ടർമാരെ മാറിക്കാനും ആർക്കും സാധിക്കില്ലെന്നു ദിനകരൻ പറഞ്ഞു. ആർക്ക് വേണോ തലൈവിയുടേയും എംജിആറിനോടും താരതമ്യം ചെയ്യാം. എന്നാൽ തമിഴാനാട്ടിൽ ഒരു അമ്മയും ഒരു എംജി ആറും മാത്രമേയുണ്ടാവുകയുള്ളുവെന്നും ദിനകരൻ കൂട്ടിച്ചേർത്തു.

കൂടുതലും എതിർപ്പ്
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിക്കുന്നവരെക്കാലും എതിർക്കുന്നവരാണ് കൂടുതൽ. രജനികാന്ത് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കതെന്നാണ് തമിഴ്നാട്ടിലെ പകുതിയിലധികം പേരും ആവശ്യപ്പെടുന്നത്.ന്യൂസ് എക്സ്, കവേരി ടിവി എന്നീ ചാനലുകള്‍ സംയുക്തമായി നടത്തിയ സര്‍വെയിലാണ് ഇത്തരത്തിലുള്ള ഒരു ഫലം പുറത്തു വന്നിരിക്കുന്നത്. 4463 പേരോട് വിഷയത്തില്‍ പ്രതികരണം തേടി. ഇതില്‍ 53 ശതമാനം ആളുകളും രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നും അഭിപ്രായപ്പെട്ടു. നല്ല മുഖ്യമന്ത്രിയാകാന്‍ രജനിക്ക് സാധിക്കില്ലെന്നാണ് 54 ശതമാനം പേര്‍ പ്രതികരിച്ചു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications