ശശികലയുടെ പാര്‍ട്ടിക്ക് മരണമണി..! സര്‍ക്കാര്‍ നിലംപതിക്കും..!! ജയലളിതയുടെ ശാപം പിന്തുടരുന്നു..!!
ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയ്ക്ക് കഷ്ടകാലമാണ്. മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി തുടങ്ങിയ പോര് പാര്‍ട്ടിയെ രണ്ടായി പിളര്‍ത്തി. എന്നാല്‍ ആ പിളര്‍പ്പ് അവിടെ അവസാനിക്കില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ശശികലയുടെ പക്ഷമായ അണ്ണാ ഡിഎംകെ അമ്മ വിഭാഗത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു.

പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരെയും കൂടെനിര്‍ത്തിയാണ് ശശികല പക്ഷം തമിഴ്നാടിന്റെ ഭരണം പിടിച്ചത്. എന്നാല്‍ ജയിലില്‍ പോയതോടെ ശശികലയെ ആര്‍ക്കും വേണ്ടാതായി. ഭരണം ഏല്‍പ്പിച്ച പളനിസ്വാമിക്കാവട്ടെ ശത്രുപക്ഷത്തുള്ള പനീശെല്‍വത്തിന്റെ കഴിവോ ജനപ്രീതിയോ ഇല്ല താനും. പളനിസ്വാമി നയിക്കുന്ന പാര്‍ട്ടിയാകട്ടെ വീണ്ടുമൊരു പിളര്‍പ്പിന്റെ വക്കിലുമാണ്.

ശശികല വിഭാഗമായ അണ്ണാ ഡിഎംകെ അമ്മ പാര്‍ട്ടിയില്‍ വീണ്ടുമൊരു ആഭ്യന്തര കലാപത്തിന്റെ സൂചനകള്‍ നല്‍കുകയാണ് ഒരുപറ്റം എംഎല്‍എമാര്‍. നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് 8 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമിയെ നേരില്‍ കണ്ടു. ഗതാകത വകുപ്പ് മുന്‍മന്ത്രി സെന്തില്‍ ബാലാജി ഉള്‍പ്പെടെ ഉള്ളവരാണ് പാര്‍ട്ടിയിലെ അതൃപ്തര്‍.

നിലവിലെ സാഹചര്യത്തില്‍ ഉടന്‍ എംഎല്‍എമാരുടെ യോഗം വിളിക്കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച എടപ്പാടി പളനിസ്വാമി ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണാനിരിക്കെയാണ് എംഎല്‍എമാരുടെ നടപടി. ഇത് പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

പാര്‍ട്ടിയിലെ ശക്തികേന്ദ്രങ്ങളായ ശശികലയും ടിടിവി ദിനകരനും ജയിലിലാണ്. നിലവില്‍ എടപ്പാടി പളനിസ്വാമിയുടെ കയ്യിലൊതുങ്ങുന്ന നിലയിലല്ല കാര്യങ്ങള്‍. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി തര്‍ക്കം രൂക്ഷമായപ്പോള്‍ ശശികല എംഎല്‍എമാരെ കൂടെ നിര്‍ത്തിയത് ചില വാഗ്ദാനങ്ങള്‍ നല്കിയിട്ടായിരുന്നു.

എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ വെച്ച് ഒപ്പം നില്ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് മന്ത്രി പദവി ഉള്‍പ്പെട വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ഇതുവരെയായിട്ടും പാലിക്കപ്പെടാത്തത് സെന്തില്‍ ബാലാജിയേയും മുന്‍ ടൂറിസം വകുപ്പ് മന്ത്രി തോപ്പ് വെങ്കിടാചലത്തേയും ഉള്‍പ്പെടെ ഉള്ളവരെ ചൊടിപ്പിച്ചിരുന്നു. ഇതാണിപ്പോള്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

സെന്തില്‍ ബാലാജിയുടെ നേതൃത്വത്തില്‍ 11 എംഎല്‍എമാരുടെ രഹസ്യയോഗം കഴിഞ്ഞയാഴ്ച എംഎല്‍എമാരുടെ ഹോസ്റ്റലില്‍ ചേര്‍ന്നതായി സൂചനയുണ്ട്. ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയ്ക്കും ഗതാഗത മന്ത്രി വിജയ ഭാസ്കറിനും എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച നേതാവാണ് സെന്തില്‍ ബാലാജി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ വിഭാഗം പളനിസ്വാമിക്കൊപ്പം തുടരുമെന്ന് കരുതാനാവില്ല.

ഇനിയൊരു പിളര്‍പ്പ് കൂടി താങ്ങാനുള്ള ശേഷി പളനിസ്വാമിയുടെ പാര്‍ട്ടിക്കില്ല. ഇടഞ്ഞ് നില്ക്കുന്ന എട്ട് എംഎല്‍എമാരും ചേര്‍ന്ന് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്താല്‍ എടപ്പാടി മന്ത്രിസഭ നിലംപതിക്കും. എംഎല്‍എമാര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുക എന്നത് മാത്രമേ അനിവാര്യമായ രാഷ്ട്രീയാന്ത്യം ഒഴിവാക്കാന്‍ എടപ്പാടി പളനിസ്വാമിക്ക് ചെയ്യാനുള്ളൂ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications