പുതിയ രൂപത്തില്‍ എയര്‍ ഇന്ത്യ, ലോഗോ പുറത്തിറക്കി, മാറ്റങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: അടിമുടി മാറിയ എയര്‍ ഇന്ത്യ പുതിയ ലോഗോ പുറത്തിറക്കി. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വരാന്‍ പോകുന്നത്. 70 ബില്യണ്‍ ഡോളറിന് 470 എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമാക്കാനുള്ള വമ്പന്‍ തീരുമാനത്തിന് പിന്നാലെയാണ് കമ്പനി റീബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. കമ്പനിയുടെ പുതിയ ലോഗോ ദ വിസ്റ്റ പുറത്തിറക്കി. പുതിയ ഇന്ത്യയുടെ സത്ത അടങ്ങുന്നതാണ് ഈ ലോഗോ എന്ന് ടാറ്റ ഗ്രൂപ്പ് പറഞ്ഞു.
പരിധിയില്ലാത്ത അവസരങ്ങളെയാണ് പുതിയ ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് പറഞ്ഞു. അതേസമയം ഡിസംബര്‍ മുതലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പുതിയ ലോഗോ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയുടെ എ350 വിമാനങ്ങളാണ് ഡിസംബറില്‍ എയര്‍ ഇന്ത്യയുടെ ഭാഗമാവുക. അതേസമയം പുതിയ ഡിസൈനില്‍ എയര്‍ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജ മാറ്റങ്ങളോടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ചിഹ്നമാണ് മഹാരാജ. കമ്പനിയുടെ ഭാവി പദ്ധതികളില്‍ മഹാരാജയെ ഉള്‍പ്പെടുത്തുമെന്നും, ആ ചിഹ്നത്തെ ഒഴിവാക്കിയിട്ടില്ലെന്നും എയര്‍ ഇന്ത്യ സിഇഒ കാംപല്‍ വില്സന് പറഞ്ഞു. കമ്പനിയുടെ മാറ്റം എയര്‍ ഇ ന്ത്യയെ ലോകോത്തര എയര്‍ലൈനായി മാറ്റാനുള്ളത്. അതിലൂടെ പുതിയ ഇന്ത്യയെ ആഗോളതലത്തില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തുകയാണെന്നും വില്സന് പറഞ്ഞു.
അതേസമയം എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ എയര്‍ ബസ്സില്‍ നിന്നും വാങ്ങാനുള്ള കരാറാണ് കഴിഞ്ഞ ദിവസം ഒപ്പിട്ടത്. ഇതുപ്രകാരം നവംബര്‍ മുതല്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യക്ക് ലഭിച്ച് തുടങ്ങും. ജൂണിലാണ് പര്‍ച്ചേസ് കരാര്‍ ഒപ്പിട്ടത്. 20 ബോയിംഗ് 787 ഡ്രീം ലൈനേഴ്സ്, 10 ബോയിംഗ് 777എക്സ് പോലുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങുന്നവയുടെ കൂട്ടത്തിലുണ്ട്. പുതിയ ലോഗോ, പുതിയ വിമാനങ്ങള്‍ എന്നിവ എയര്‍ ഇന്ത്യയിലെ മാറ്റത്തെ അടയാളപ്പെടുത്തും.
20 വൈഡ്ബോഡി എയര്‍ക്രാഫ്റ്റുകള്‍ ഈ വര്‍ഷം എയര്‍ഇന്ത്യ വാങ്ങുന്നുണ്ട്. നിലവിലുള്ള 43 വൈഡ്ബോഡി വിമാനങ്ങളുടെ ഇന്റീരിയറുകളില്‍ അടിമുടി മാറ്റം വരുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 2024ലായിരിക്കും ഇവ ആരംഭിക്കുക.എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍സില്‍ അടിമുടി മാറ്റമാണ് വരുന്നത്. പുതിയൊരു വെബ്സൈറ്റും, മൊബൈല്‍ ആപ്പും കമ്പനി പുറത്തിറക്കും. കൂടുതല്‍ മികച്ച വെബ് സര്‍വീസുകള്‍ ഇനി ലഭ്യമാക്കും.
ഡിജിറ്റല്‍ ടൂള്‍സ് ഫീച്ചറുകളും ലഭ്യമാക്കും. ഡല്‍ഹിയിലെയും, ന്യൂയോര്‍ക്കിലെ ജെഎഫ്കെ വിമാനത്താവളം എന്നിവിടങ്ങളില്‍ പുതിയ ലൗഞ്ചുകളും എയര്‍ലൈന്‍ സ്ഥാപിക്കുന്നുണ്ട്. 5000 പുതിയ തൊഴിലാളികളെയാണ് എയര്‍ ഇന്ത്യ നിയമിച്ചിരിക്കുന്നത്. ഇതില്‍ 3200 ക്യാബിന് ക്രൂ, 1000 കോക്പിറ്റ് ജീവനക്കാര്‍. എന്നിവര്‍ അടങ്ങുന്നതാണ്. അഞ്ച് വര്‍ഷത്തെ ടാര്‍ഗറ്റ് മുന്നില്‍ കണ്ടുള്ള മാറ്റങ്ങളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications