'കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുസ്ലീം പുരുഷന് രണ്ടാം വിവാഹം കഴിക്കാനാകില്ല': ഹൈക്കോടതി
അലഹബാദ്: തന്റെ ഭാര്യയെയും കുട്ടികളെയും കഴിയുന്നില്ലെങ്കില്‍ മുസ്ലീം പുരുഷന് രണ്ടാമത് വിവാഹം കഴിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. 'വിശുദ്ധ ഖുർആനിന്റെ കൽപ്പന പ്രകാരം, ഒരു മനുഷ്യന് അനാഥരോട് നീതി പുലർത്താൻ കഴിയാതെ ദ്വിഭാര്യത്വം വിശുദ്ധീകരിക്കപ്പെടില്ല' എന്നും കോടതി ഊന്നിപ്പറഞ്ഞു.
മുസ്ലീം പുരുഷന് തന്റെ ഭാര്യയെയും കുട്ടികളെയും പോറ്റാൻ കഴിവില്ലെങ്കിൽ രണ്ടാം വിവാഹത്തിൽ നിന്ന് സ്വയം തടയണം," ജസ്റ്റിസ് സൂര്യ പ്രകാശ് കേശർവാനി, ജസ്റ്റിസ് രാജേന്ദ്ര കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ആദ്യ
ഭാര്യയുടെ
താൽപ്പര്യത്തിന്
വിരുദ്ധമായി
രണ്ടാമതും
വിവാഹം
കഴിച്ച
മുസ്ലീം
പുരുഷന്
ആദ്യ
ഭാര്യയെ
നിർബന്ധപൂർവ്വം
കൂടെ
താമസിപ്പിക്കാൻ
കോടതിയുടെ
സഹായം
തേടാൻ
ആവില്ലെന്നും
കോടതി
പറഞ്ഞു.
ദാമ്പത്യാവകാശങ്ങളുമായി
ബന്ധപ്പെട്ട്
തന്റെ
കേസ്
തള്ളിയ
കുടുംബ
കോടതിയുടെ
ഉത്തരവിനെ
ചോദ്യം
ചെയ്ത്
മുസ്ലീം
യുവാവ്
സമർപ്പിച്ച
ഹർജി
പരിഗണിക്കുമ്പോഴാണ്
ജസ്റ്റിസുമാരായ
സൂര്യ
പ്രകാശ്
കേശർവാനി,
രാജേന്ദ്ര
കുമാർ
എന്നിവരുടെ
ബെഞ്ച്
ഈ
നിരീക്ഷണം
നടത്തിയത്.
Viral Video; സാരിയുടുത്ത് സുന്ദരിയായി കല്യാണച്ചടങ്ങില്‍ വധു; പക്ഷേ ചെറുതായൊന്ന് ഉറങ്ങി
യുവാവ് തന്റെ ആദ്യ ഭാര്യയിൽ നിന്ന് മറച്ചുവെച്ച് രണ്ടാം വിവാഹം കഴിക്കുമ്പോൾ, അത്തരം പെരുമാറ്റം ആദ്യ ഭാര്യയോടുള്ള ക്രൂരതയ്‌ക്ക് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഖുറാൻ പ്രകാരം ആദ്യ ഭാര്യയുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ മുസ്ലീം പുരുഷന് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാനാവൂ. ഒരു മുസ്ലീം പുരുഷന് തന്റെ ഭാര്യയെയും കുട്ടികളെയും പോറ്റാൻ കഴിവില്ലെങ്കിൽ,അയാൾക്ക് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ കഴിയില്ല.
ആദ്യ വിവാഹം നിലനിൽക്കുമ്പോഴും മുസ്ലീം ഭർത്താവിന് രണ്ടാം ഭാര്യയെ സ്വീകരിക്കാൻ നിയമപരമായ അവകാശം ഉണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ ആദ്യ ഭാര്യയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തന്നോടൊപ്പം ജീവിക്കാൻ നിർബന്ധിക്കുന്നതിന് ഒരു സിവിൽ കോടതിയുടെ സഹായം തേടുകയും ചെയ്യുകയാണെങ്കിൽ ഒരു നീതിന്യായ കോടതി എന്ന നിലയിൽ കോടതി അവളെ നിർബന്ധിക്കണമോ എന്ന ചോദ്യം ഉന്നയിക്കാൻ ആ സ്ത്രീക്ക് അർഹതയുണ്ട് എന്നും ഹൈക്കോടതി പറഞ്ഞു.
Video: കുട്ടിക്കൊപ്പം പുഷ് അപ്പ് ചലഞ്ചുമായി രാഹുലും വേണുഗോപാലും ശിവ കുമാറും! ജയിച്ചതാരെന്നോ
ദാമ്പത്യാവകാശങ്ങൾ അനുവദിക്കുന്നതിനുള്ള ഭർത്താവിന്റെ വാദം അംഗീകരിക്കുക ആണെങ്കിൽ, അത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഭാര്യയ്‌ക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും എന്നുമാണ് കോടതി പറഞ്ഞത്.