Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ 89% കേസുകളും കേരളത്തില്‍, ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്രം

ന്യൂദല്‍ഹി: രാജ്യത്ത് വര്‍ധിച്ച് വരുന്ന കൊവിഡ് കേസുകള്‍ക്കിടയില്‍ ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലം വരെ കൊവിഡ് സാഹചര്യത്തെ കുറിച്ച് നമ്മള്‍ നിരന്തരമായ ജാഗ്രത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ് എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാണ്.

1828 കേസുകള്‍ ആണ് രാജ്യത്ത് ആക്ടീവായിട്ടുള്ളത്. കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം മരണത്തിന് കാരണം സബ് വേരിയന്റ് മാത്രമല്ല ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ കൂടിയാണ് എന്ന് വൈറസിന്റെ ജീനോമിക് വകഭേദങ്ങള്‍ ട്രാക്ക് ചെയ്യുന്ന ജീനോമിക് ലബോറട്ടറികളുടെ ശൃംഖലയായ INSACOG യുടെ മേധാവി ഡോ എന്‍ കെ അറോറ പറഞ്ഞു.

covid 19

തങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വൈറസിന്റെ എപ്പിഡെമിയോളജിയും ക്ലിനിക്കല്‍ സ്വഭാവവും പഠിക്കുകയും ചെയ്യുന്നുണ്ട് എന്ന് അറോറ പറഞ്ഞു. ശുചിത്വം പാലിക്കുന്നതിലൂടെ രോഗങ്ങള്‍ പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിന്റെ ജെ എന്‍ 1 സബ് വേരിയന്റ് ആണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല തിരിച്ചുള്ള ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങളും കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അവബോധം പ്രോത്സാഹിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജില്ലാ തലത്തില്‍ രോഗ ലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കണം എന്നും ആര്‍ ടി പി സി ആര്‍ - ആന്റിജന്‍ പരിശോധനകള്‍ കൂടുതല്‍ നടത്തണം എന്നും കേന്ദ്രം നിര്‍ദേശിച്ചു. ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവില്‍ കേരളത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 111 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒന്നരമാസത്തിനിടെ 1600 ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്ത് മരണവും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരിച്ചവര്‍ക്ക് മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നു എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. നവംബര്‍ മുതല്‍ കേസുകള്‍ കൂടുന്നുണ്ട് എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അതേസമയം ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+