സംസ്ഥാനങ്ങളുടെ ജലവിഹിതത്തില്‍ തീരുമാനമാകട്ടെ, നദീസംയോജന റിപ്പോര്‍ട്ട് അതിന് ശേഷമെന്ന് അമിത് ഷാ
ദില്ലി: നദി സംയോജന പദ്ധതി റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ജലവിഹിതത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമേ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് അഥവാ ഡിപിആര്‍ സമര്‍പ്പിക്കുകയുള്ളൂ എന്ന് അമിത് ഷാ വ്യക്തമാക്കി. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഈ വിഷയവുമായി ബന്ധപ്പെട്ട് അമിത് ഷായോട് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനമുണ്ടായത്. അതേസമയം കേന്ദ്ര ജലവിഭവ വകുപ്പിന് ഡിപിആര്‍ സംസ്ഥാനങ്ങളുടെ കാര്യം തീരുമാനിച്ച ശേഷം മതിയെന്ന് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗോദാവരി, കൃഷ്ണ, കാവേരി, പാലാര്‍ നദികളെ സംയോജിപ്പിക്കുന്ന പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കുന്നത്. അതേസമയം സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങുടെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിച്ചെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. അമിത് ഷായുടെ അധ്യക്ഷതയിലായിരുന്നു ഈ യോഗം. സംസ്ഥാനങ്ങള്‍ക്കുള്ള വെള്ളത്തിന്റെ പങ്ക് എത്രയാണെന്ന് തീരുമാനിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു കര്‍ണാടക. ഇതിന് വഴങ്ങുകയായിരുന്നു അമിത് ഷാ. കര്‍ണാടകത്തിലെ ജല പദ്ധതികള്‍ വേഗത്തില്‍ നടക്കണമെന്ന് താന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടതായി ബൊമ്മൈ പറഞ്ഞു.
ബെംഗളൂരുവില്‍ മെട്രോ റെയില്‍ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കുന്ന കാര്യവും അമിത് ഷായുമായി കര്‍ണാടക മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് മത്സ്യബന്ധനത്തില്‍ നിന്ന് ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. പോക്സോ കേസുകളില്‍ വേഗത്തില്‍ നടപടി വേണമെന്നും, കൃത്യമായ സമയങ്ങളില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കണമെന്നും അമിത് ഷാ പറഞ്ഞുവെന്ന് ബൊമ്മൈ വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തത് കൊണ്ട് മെക്കഡറ്റു പദ്ധതി ചര്‍ച്ചയ്ക്കെടുത്തില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.
മെക്കഡറ്റു പദ്ധതി നടപ്പാക്കുന്നതിനായുള്ള പ്രതിസന്ധികളെ മാറ്റാന്‍ കേന്ദ്ര ജലവിഭവ മന്ത്രി സഹായിക്കും. ഇക്കാര്യം നിയമ വിദഗ്ധരുമായി ദില്ലി സന്ദര്‍ശത്തിനിടെ സംസാരിച്ചുവെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. തമിഴ്നാടുമായുള്ള നദീജല തര്‍ക്കും സ്വാതന്ത്ര്യ സമര കാലം മുതലുള്ളതാണ്. നദീ ജലം പങ്കുവെക്കുന്ന കാര്യത്തില്‍ തമിഴ്നാട് രാഷ്ട്രീയം കലര്‍ത്തുകയാണ്. കാവേരി ട്രിബ്യൂണല്‍ ഇടപെടല്‍ വന്നിട്ടും തമിഴ്നാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. ഈ നിലപാടിനെതിരെ കര്‍ണാടകവും എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ നിയമപരമായി തന്നെ പരിഹരിക്കേണ്ടതാണെന്നും ബൊമ്മൈ വ്യക്തമാക്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications