ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
ഗുണ്ടൂര്‍: ആന്ധപ്രദേശില്‍ നിയമസഭ-ലോക്സസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുകയാണ്. സ്ഥാനാര്‍ഥികള്‍ ഓരോന്നായി സ്വത്തുവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവും അതുപോലെ നടന് ബാലകൃഷ്ണയും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ആ നിരയിലേക്ക് എത്തിയിരിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആന്ധ്രപ്രദേശ് ഭരിക്കുന്ന ജഗന് തന്നെയാണ്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജഗന്മോഹന് റെഡ്ഡിയുടെ സമ്പത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അത് എത്രയാണെന്ന് നോക്കാം.

ജഗന്റെയും കുടുംബത്തിന്റെ ആസ്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 755.65 കോടി രൂപയായി ഉയര്നിരിക്കുകയാണ്. തിങ്കളാഴ്്ച്ചയാണ് ജഗന് നാമനിര്‍ദേശ പത്രിക സര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പത്രികയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സമ്പത്തില്‍ ജഗനും കുടുംബവും വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏകദേശം 48.4 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 510.68 കോടിയായിരുന്നു അഞ്ച് വര്‍ഷം മുമ്പ് ജഗന്റെ സമ്പാദ്യം. ജഗന്, ഭാര്യ വൈഎസ് ഭാരതി, മക്കളായ വൈഎസ് ഹര്‍ഷിനി റെഡ്ഡി, വൈഎസ് വര്‍ഷ റെഡ്ഡി എന്നിവരുടേതാണ് ഇത്രയും സമ്പത്ത്. ആദായനികുതി വകുപ്പ് രേഖപ്രകാരം 2022-23 കാലയളവില്‍ ഈ കുടുംബത്തിന്റെ മൊത്തം വരുമാനം 73.68 കോടിയാണ്.
529.87 കോടിയുടെ ആസ്തിയില്‍ ഭൂരിഭാഗവും ജഗന് തന്നെയാണ് കൈവശം വെച്ചിരിക്കുന്നത്. സന്ദൂര്‍ പവര്‍ കമ്പനിയില്‍ ജഗന് നിക്ഷേപമുണ്ട്. ഭാരതി സിമന്റ് കോര്പ്പറേഷന്, ക്ലാസിക് റിയാലിറ്റി, സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, പോലുളള വമ്പന്‍ കമ്പനികളിലെല്ലാം ജഗന് സുപ്രധാന ഓഹരി നിക്ഷേപമുണ്ട്.
സ്വര്‍ണവും-വജ്രവുമായി 14,20,05,360 കോടിയുടെ ആഭരണങ്ങള്‍ ജഗന്റെ കുടുംബത്തിന്റെ കൈവശമുണ്ട്. 35 കോടിയില്‍ അധികം കുടുംബത്തിന്റെ മൊത്തം ബാധ്യത. അതേസമയം തിരഞ്ഞെടുപ്പ് സത്യവാങ്മൂലം നല്‍കിയത് പ്രകാരം 26 കേസുകളാണ് ജഗന് മോഹന്‍ റെഡ്ഡിക്കെതിരെയുള്ളത്.
ഫിക്സഡ് ഡെപ്പോസിറ്റുകള്‍, വായ്പകള്‍, ഇന്‍ഷുറന്‍സ് എന്നിവയടങ്ങുന്നതാണ് ജഗന്റെ വായ്പയും ബാധ്യതകളും. 103.71 കോടിയുടെ കാര്‍ഷിക ഭൂമിയും ഇവര്‍ക്കുണ്ട്. അതേസമയം നേരത്തെ ചന്ദ്രബാബു നായിഡുവും ആസ്തി വെളിപ്പെടുത്തിയിരുന്നു. 931 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. 2019ല്‍ നിന്ന് 2024ല്‍ എത്തുമ്പോള്‍ 40 ശതമാനമാണ് അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിച്ചത്.
നായിഡുവിന്റെ മകന് നര ലോകേഷും സമ്പത്ത് വെളിപ്പെടുത്തി. തെലുങ്ക് ദേശം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. 542.7 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മംഗള്ഗിരിയില് നിന്ന് 2019ല്‍ ലോകേഷ് പരാജയപ്പെട്ടിരുന്നു. ലോകേഷിന്റെയും ഭാര്യയുടെയും വസ്തുവകകളുടെ മൂല്യം 373 കോടിയാണ്. ഹെറിറ്റേജ് ഫിന്‍ലീസ്, നിര്‍വാന ഹോള്‍ഡിംഗ്സ്, മെഗാബിഡ് ഫിനാന്‍സ് കമ്പനി എന്നിവയില്‍ ലോകേഷിനും കുടുംബത്തിനും നിക്ഷേപമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications