കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ വീട്ടിലെത്തി; തല്ലിയ ലാലി മാപ്പ്പറഞ്ഞു

Google Oneindia Malayalam News

ദില്ലി: തന്നെ മര്‍ദ്ദിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ലാലിയെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വീട്ടിലെത്തി കണ്ടു. അപ്രതീക്ഷിതമായ കെജ്രിവാളിനെ കണ്ട് അമ്പരന്നുപോയ ലാലി ചെയ്തുപോയ തെറ്റിന് മാപ്പ് പറഞ്ഞു. ചൊവ്വാഴ്ച സുല്‍ത്താന്‍ പുരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് 38 കാരനായ ലാലി കെജ്രിവാളിന്റെ മുഖത്ത് അടിച്ചത്.

കള്ളനെന്ന് ആക്ഷേപിച്ചാണ് ഇയാള്‍ മുന്‍ ദില്ലി മുഖ്യമന്ത്രി കൂടിയായ കെജ്രിവാളിനെ മര്‍ദ്ദിച്ചത്. കെജ്രിവാളിനെ തല്ലിയ ലാലിയെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു. അടിയേറ്റ കെജ്രിവാള്‍ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ് ഘട്ടിലെത്തി പ്രാര്‍ഥനയില്‍ മുഴുകി. ലാലിയെ ആപ്പ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ കെജ്രിവാള്‍ ദുഖം പ്രകടിപ്പിച്ചിരുന്നു.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കെജ്രിവാള്‍ ലാലിയുടെ വീട്ടിലെത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്നാരോപിച്ചാണ് ആപ്പ് നേതാവിനെ മര്‍ദ്ദിച്ചത്. രാഖി ബിര്‍ളയാണ് സുല്‍ത്താന്‍ പുരി ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി. രാഖി ബിര്‍ളയും കെജ്രിവാളിനൊപ്പം ലാലിയെ കാണാനെത്തി.

ഏപ്രില്‍ നാലിന് ദില്ലിയിലെ ദക്ഷിണ്‍പുരിയില്‍ വെച്ച് തന്നെ മര്‍ദ്ദിച്ച അബ്ദുള്‍ വാഹിദിനെയും കെജ്രിവാള്‍ സന്ദര്‍ശിക്കും. ദില്ലി ജാമിയ നഗര്‍ സ്വദേശിയായ വാഹിദ് ദക്ഷിണ്‍പുരിയിലെ പാര്‍ട്ടി പരിപാടിക്കിടെ കെജ്രിവാളിനെ രണ്ട് തവണ അടിച്ചിരുന്നു.

ലാലിയുടെ വീട്ടില്‍

ലാലിയുടെ വീട്ടില്‍

തന്നെ മര്‍ദ്ദിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ലാലിയെ കെജ്രിവാള്‍ സന്ദര്‍ശിക്കുന്നു

സാരമില്ല പോട്ടെ

സാരമില്ല പോട്ടെ

ലാലിയെ ആശ്വസിപ്പിക്കുന്ന കെജ്രിവാള്‍

മാപ്പ്

മാപ്പ്

മര്‍ദ്ദിച്ചതിന് കെജ്രിവാളിനോട് ലാലി മാപ്പ് പറഞ്ഞു

വീട്ടുകാര്‍ക്കൊപ്പം

വീട്ടുകാര്‍ക്കൊപ്പം

ലാലിയുടെ വീട്ടുകാര്‍ക്കൊപ്പം കെജ്രിവാളും സംഘവും

English summary
AAP leader and former Delhi chief minister Arvind Kejriwal meets his attecker Lali at his home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X