Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശാ ഭോസ്‌ലെ അന്തരിച്ചു; വിട ചൊല്ലിയത് സംഗീതത്തിലെ അതുല്യ പ്രതിഭ

പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ശനിയാഴ്ച രാത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.

asha-bhosle

എല്ലാത്തരം ഗാനശാഖകളിലും വ്യക്തിമുദ്ര പതിപ്പിച്ച അതുല്യപ്രതിഭയായിരുന്നു ആശാ ഭോസ്‌ലെ. ഹിന്ദി ചലച്ചിത്ര സംഗീതത്തിൽ അവരുടെ സ്ഥാനം സഹോദരി ലതാ മങ്കേഷ്‌കറിന് തൊട്ടുപിന്നിലാണ്. 1933-ൽ പ്രശസ്തമായ മങ്കേഷ്‌കർ കുടുംബത്തിൽ ജനിച്ച ആശാ ഭോസ്‌ലെ, ഒമ്പതാം വയസ്സിൽ തന്നെ പ്രൊഫഷണലായി പാടിത്തുടങ്ങി. 1943 ലാണ് സിനിമയിൽ ആദ്യമായി പാടുന്നത്. 1950-കളോടെ ബോളിവുഡിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വാണിജ്യപരമായ ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം വൈകാരികമായ ഗസലുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധേയമായ ആലാപന വൈവിധ്യം തെളിയിച്ചു.

1981-ൽ 'ഉംറാവു ജാൻ' എന്ന ചിത്രത്തിലെ ഗാനത്തിനും 1988-ൽ 'ഇജാസത്ത്' എന്ന ചിത്രത്തിലെ ഗാനത്തിനും ആശാ ഭോസ്‌ലെക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. 2000 ത്തിലാണ് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം അവർക്ക് ലഭിക്കുന്നത്. 2008 ൽ പത്മവിഭൂഷൺ നൽകി രാജ്യം അവരെ ആദരിച്ചു.ജാക്കി ഷ്രോഫ് അഭിനയിച്ച 2022-ലെ 'ലൈഫ്സ് ഗുഡ്' എന്ന ചിത്രത്തിലെ 'റുത് ഭീഗേ തൻ' ആണ് അവരുടെ അവസാന റെക്കോർഡ് ചെയ്ത ഹിന്ദി ചലച്ചിത്ര ഗാനം

വ്യക്തി ദീവിതവും വിവാദങ്ങളും

16-ാം വയസ്സിലാണ് 31 വയസ്സുകാരനായ ഗണപതിറാവു ഭോസ്‌ലെയെ അവർ വിവാഹം കഴിച്ചത്. ആശയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു ഗണപതിറാവു, വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹം ബുദ്ധിമുട്ടുകളുടേതായിരുന്നുവെന്നും, ആശയ്ക്ക് ഭർതൃവീട്ടുകാരിൽ നിന്ന് ദുരിതങ്ങൾ നേരിട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് മക്കളുണ്ടായതിന് ശേഷം 1960-ൽ ദമ്പതികൾ വേർപിരിഞ്ഞു.

വർഷങ്ങൾക്ക് ശേഷം സംഗീതസംവിധായകൻ രാഹുൽ ദേവ് ബർമ്മനുമായി അവർ പ്രണയത്തിലായി. ദീർഘകാലത്തെ ബന്ധത്തിന് ശേഷം തന്നേക്കാൾ ആറ് വയസ്സ് കുറവായിരുന്ന ഇതിഹാസ സംഗീത സംവിധായകനെ 1980-ൽ അവർ വിവാഹം കഴിച്ചു. ആശയെ വിവാഹം കഴിക്കുന്നതിനെതിരെ ബർമ്മൻ കുടുംബത്തിൽ നിന്നും പ്രത്യേകിച്ച് ബർമ്മന്റെ അമ്മയിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നിരുന്നു. രാഹുൽ ദേവ് ബർമ്മൻ 1994-ൽ അന്തരിച്ചു. അവസാന വർഷങ്ങളിൽ, ആശാ ഭോസ്‌ലെയുടെ കൂടെ അവരുടെ ചെറുമകൾ, ഗായിക സനായി ഭോസ്‌ലെയാണ് ഉണ്ടായിരുന്നത്.

ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ, ഇന്ത്യൻ സംഗീതത്തിന് അതിന്റെ ഏറ്റവും വ്യതിരിക്തവും സ്വാധീനമുള്ളതുമായ ശബ്ദങ്ങളിലൊന്നിനെയാണ് നഷ്ടമായത്. കാബറെ ഗാനങ്ങൾ മുതൽ ഗസലുകൾ വരെയും, പ്രണയ ഗാനങ്ങൾ മുതൽ കാലാതീതമായ ക്ലാസിക്കുകൾ വരെയും ഉൾപ്പെടുന്ന ഒരു കൂട്ടം സൃഷ്ടി വൈവിധ്യം അവർക്ക് സ്വന്തമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+