അസം ബഹുഭാര്യത്വ നിരോധന നിയമം പാസാക്കി; 10 വര്‍ഷം വരെ തടവ്, വാറണ്ടില്ലാതെ അറസ്റ്റ്
ഗുവാഹത്തി: അസമില്‍ ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ല് നിയമസഭ പാസാക്കി. ബഹുഭാര്യത്വം ഇനി സംസ്ഥാനത്ത് കുറ്റകരമാണ്. ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ആദ്യ പങ്കാളിയുള്ള വിവരം അറിയിക്കാതെ രണ്ടാം വിവാഹം ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍, മത നേതാക്കള്‍, ഗ്രാമസഭകളുടെ അധികൃതര്‍ എന്നിവരെല്ലാം 2 വര്‍ഷം വരെ ശിക്ഷിക്കപ്പെടും.
കുറ്റം ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് നിയമം പറയുന്നുണ്ടെങ്കിലും എന്തായിരിക്കും ശിക്ഷ എന്ന് വ്യക്തമാക്കുന്നില്ല. ഒന്നിലധികം കല്യാണം കഴിക്കുന്നവര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ജോലി കിട്ടില്ല. സര്‍ക്കാരിന്റെ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കില്ല. കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് വാറണ്ട് ആവശ്യമില്ല. പരാതി ഉയര്‍ന്നാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാം.

ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ഇക്കാര്യം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിക്കും. ഈ സമിതിയാണ് നഷ്ടപരിഹാരം വിധിക്കുക. അതേസമയം, നിയമം സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ ബാധകമാകില്ല. ബോഡോലാന്റ് പ്രദേശത്തും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ബഹുഭാര്യത്വം ആകാം. ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായിട്ടാണ് ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്നത്.
മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി
പുതിയ നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിയമസഭയില്‍ പറഞ്ഞു. യഥാര്‍ഥ മുസ്ലിങ്ങള്‍ നിയമത്തെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്ലാം ബഹുഭാര്യത്വം പ്രോല്‍സാഹിപ്പിക്കുന്നില്ല. ഇസ്ലാം മത വിശ്വാസികള്‍ക്ക് യഥാര്‍ഥ മുസ്ലിം ആകാനുള്ള അവസരമാണ് നിയമം ഒരുക്കുന്നത് എന്നും മുഖ്യമന്ത്രി പറയുന്നു.
തുര്‍ക്കിയില്‍ ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. പാകിസ്താനില്‍ ഇത്തരം വിഷയം കൈകാര്യം ചെയ്യാന്‍ ആര്ബിട്രേഷന് കൗണ്‍സില്‍ നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു. അസം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. താന്‍ വീണ്ടും മുഖ്യമന്ത്രിയായാല്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ അസമില്‍ ഏകസിവില്‍കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അതേസമയം, എഐയുഡിഎഫ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്ല് ഭരണഘടനക്ക് എതിരാണ് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബില്ല് എതിര്‍ക്കപ്പെടേണ്ടതാണ് എന്നും എഐയുഡിഎഫ് അംഗമായ അമീനുല്‍ ഇസ്ലാം പറഞ്ഞു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിയമം ബാധകമാകാത്തത് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്തു. പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രി ഏകസിവില്‍ കോഡ് കൊണ്ടുവരുമെന്ന് പറയുക എന്നാണ് അവര്‍ ഉന്നയിക്കുന്ന ചോദ്യം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications