ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന; യാദൃശ്ചികമല്ലെന്ന് ജയ്ശങ്കര്
1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ എന്തുകൊണ്ടാണ് ഇതുവരെയായിട്ടും ഡോക്യുമെന്ററി വരാത്തത് എന്നും അദ്ദേഹം. ചോദിച്ചു. ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ രാഷ്ട്രീയമാണ്

ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ പങ്ക് പ്രതിപാദിക്കുന്ന 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ബി ബി സി ഡോക്യുമെന്ററിക്കെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമാണ് ബി ബി സി ഡോക്യുമെന്ററി എന്ന് അദ്ദേഹം ആരോപിച്ചു.
വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ് ജയ്ശങ്കര്. ബി ബി സി ഡോക്യുമെന്ററി പുറത്ത് വിട്ട സമയം എന്ന് പറയുന്നത് യാദൃശ്ചികമല്ല എന്നും ജയ്ശങ്കര് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണ് ബാക്കിയുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബി ബി സി ഡോക്യുമെന്ററിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട് എന്നും ജയ്ശങ്കര് കുറ്റപ്പെടുത്തി. നേരിട്ടുവരാന്‍ ധൈര്യമില്ലാത്തവര്‍ മാധ്യമങ്ങളുടെ മറപിടിച്ച് കളിച്ച രാഷ്ട്രീയക്കളിയാണിത് ഇത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് പിന്നിലുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം എന്നും അദ്ദേഹം വെല്ലുവിളിച്ചു.
ചില സമയങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയം രാജ്യത്തിന് അകത്ത് നിന്നല്ല പുറത്ത് നിന്നാണ് ആവിര്‍ഭവിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവിരുദ്ധ അജണ്ടകളുടെ ഭാഗമാണിത് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയ്ക്കെതിരേ വിദേശ മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന അജണ്ടകള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു.
ഒരു സംഭവത്തിന്റെ അന്വേഷണം 20 വര്‍ഷത്തിന് ശേഷം പുറത്ത് വിടുന്നത് എങ്ങനെയാണ് ആക്സമികമാകും എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കാലം ആരംഭിച്ചോ എന്നറിയില്ല എന്നും പക്ഷേ ലണ്ടനിലും ന്യൂയോര്‍ക്കിലും ആരംഭിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി മോദിയുടെയും ഇന്ത്യയുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഒരു ദശാബ്ദമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നും ഇതിനെ കുറിച്ച് ആര്‍ക്കും മിഥ്യാധാരണകള്‍ ഉണ്ടാകരുത് എന്നും അദ്ദേഹം പറഞ്ഞു.

1984 ലെ സിഖ് വിരുദ്ധ കലാപത്തേയും അദ്ദേഹം പരോക്ഷമായി പരാമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പെട്ടെന്ന് കുതിച്ചുചാട്ടം ഉണ്ടായത് എന്നും അദ്ദേഹം ആരാഞ്ഞു. 1984 ല്‍ ദല്‍ഹിയില്‍ പലതും സംഭവിച്ചു. എന്തുകൊണ്ടാണ് അതിനെ കുറിച്ച് ഒരു ഡോക്യുമെന്ററി വരാത്തത് എന്നും എസ് ജയ്ശങ്കര് ചോദിച്ചു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications