Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന; യാദൃശ്ചികമല്ലെന്ന് ജയ്ശങ്കര്‍

1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ എന്തുകൊണ്ടാണ് ഇതുവരെയായിട്ടും ഡോക്യുമെന്ററി വരാത്തത് എന്നും അദ്ദേഹം. ചോദിച്ചു. ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ രാഷ്ട്രീയമാണ്

JAISHANKAR

ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ പങ്ക് പ്രതിപാദിക്കുന്ന 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ബി ബി സി ഡോക്യുമെന്ററിക്കെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമാണ് ബി ബി സി ഡോക്യുമെന്ററി എന്ന് അദ്ദേഹം ആരോപിച്ചു.

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ് ജയ്ശങ്കര്‍. ബി ബി സി ഡോക്യുമെന്ററി പുറത്ത് വിട്ട സമയം എന്ന് പറയുന്നത് യാദൃശ്ചികമല്ല എന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണ് ബാക്കിയുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബി ബി സി ഡോക്യുമെന്ററിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട് എന്നും ജയ്ശങ്കര്‍ കുറ്റപ്പെടുത്തി. നേരിട്ടുവരാന്‍ ധൈര്യമില്ലാത്തവര്‍ മാധ്യമങ്ങളുടെ മറപിടിച്ച് കളിച്ച രാഷ്ട്രീയക്കളിയാണിത് ഇത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് പിന്നിലുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം എന്നും അദ്ദേഹം വെല്ലുവിളിച്ചു.

ചില സമയങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയം രാജ്യത്തിന് അകത്ത് നിന്നല്ല പുറത്ത് നിന്നാണ് ആവിര്‍ഭവിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവിരുദ്ധ അജണ്ടകളുടെ ഭാഗമാണിത് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയ്ക്കെതിരേ വിദേശ മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന അജണ്ടകള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു.

ഒരു സംഭവത്തിന്റെ അന്വേഷണം 20 വര്‍ഷത്തിന് ശേഷം പുറത്ത് വിടുന്നത് എങ്ങനെയാണ് ആക്‌സമികമാകും എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കാലം ആരംഭിച്ചോ എന്നറിയില്ല എന്നും പക്ഷേ ലണ്ടനിലും ന്യൂയോര്‍ക്കിലും ആരംഭിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി മോദിയുടെയും ഇന്ത്യയുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഒരു ദശാബ്ദമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നും ഇതിനെ കുറിച്ച് ആര്‍ക്കും മിഥ്യാധാരണകള്‍ ഉണ്ടാകരുത് എന്നും അദ്ദേഹം പറഞ്ഞു.

JAISHANKAR3

1984 ലെ സിഖ് വിരുദ്ധ കലാപത്തേയും അദ്ദേഹം പരോക്ഷമായി പരാമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പെട്ടെന്ന് കുതിച്ചുചാട്ടം ഉണ്ടായത് എന്നും അദ്ദേഹം ആരാഞ്ഞു. 1984 ല്‍ ദല്‍ഹിയില്‍ പലതും സംഭവിച്ചു. എന്തുകൊണ്ടാണ് അതിനെ കുറിച്ച് ഒരു ഡോക്യുമെന്ററി വരാത്തത് എന്നും എസ് ജയ്ശങ്കര്‍ ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+