'ബെംഗളൂരു നഗരത്തിന് കനത്ത തിരിച്ചടിയാകും'; വിമാനത്താവളത്തിനായി കരുക്കൾ നീക്കി തമിഴ്നാടും..തിരക്കിട്ട ആലോചനകൾ
ബെംഗളൂരുവിൽ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള നടപടികൾക്ക് വേഗത കൂട്ടി സർക്കാർ. വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യങ്ങൾ പരിഗണിച്ചാണ് ദ്രുതഗതിയിലുള്ള നടപടി. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെ.ഐ.എ.) ഇപ്പോൾത്തന്നെ അതിന്റെ ശേഷിയുടെ പരമാവധിയിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തിന് വ്യോമയാന സൗകര്യങ്ങൾ അതിവേഗം വികസിപ്പിക്കേണ്ടതുണ്ട്. ഇതിനിടയിൽ, തമിഴ്‌നാട് ഹോസൂരിൽ ഒരു പുതിയ വിമാനത്താവളത്തിനുള്ള നിർദേശം മുന്നോട്ട് വെച്ചത് ദക്ഷിണ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാരെ ആകർഷിക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ദക്ഷിണ ബെംഗളൂരുവിൽ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള പദ്ധതികൾക്ക് വേഗത കൂട്ടുന്നത്. ഹോസൂരിലെ തമിഴ്‌നാടിന്റെ നീക്കത്തിന് മറുപടിയായാണ് ഈ നടപടി.
എന്തുകൊണ്ട് ബെംഗളൂരുവിന് ഒരു വിമാനത്താവളം കൂടി ആവശ്യമായി വരുന്നു?
ബെംഗളൂരു എയർപോർട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ അഭൂതപൂർവമായ വളർച്ചയാണ് ഉണ്ടാകുന്നത്. പ്രതിവർഷം 5.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ഈ വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഇത് ആ പരിധിക്ക് അടുത്താണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ സംഖ്യ 8.5 കോടി കടക്കുമെന്നും, നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനം ഏറെക്കാലമായി ചർച്ച ചെയ്യുന്ന രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വീണ്ടും ജീവൻ നൽകിയത്. പുതിയ വിമാനത്താവളം യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും വളർച്ചയെ പിന്തുണയ്ക്കുകയും ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണ ബെംഗളൂരു മുൻനിരയിൽ
എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ.) പ്രാഥമിക സാങ്കേതിക പഠനങ്ങൾക്ക് ശേഷം ദക്ഷിണ കർണാടകയിൽ എയർപോർട്ട് നിർമ്മിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. മികച്ച ഗതാഗത സൗകര്യങ്ങളും ഭൂമിയുടെ ലഭ്യതയും ഈ പ്രദേശത്തിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. കനകപുര റോഡിനും ബന്നേർഘട്ട റോഡിനും സമീപമുള്ള പ്രദേശങ്ങൾ വിലയിരുത്തി വരികയാണ്. നഗരവുമായി നല്ല ബന്ധമുള്ളതും ദേശീയപാതകളിലേക്ക് പ്രവേശനമുള്ളതുമായ ഈ പ്രദേശങ്ങൾക്ക് റൺവേകൾ, ഹാങ്ങറുകൾ, കാർഗോ ടെർമിനലുകൾ എന്നിവ പോലുള്ള വലിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയും. കെ.ഐ.എ.യിലെ യാത്രക്കാരിൽ പകുതിയോളം പേർ ദക്ഷിണ ബെംഗളൂരുവിൽ നിന്നുള്ളവരാണ്.
ഹോസൂരിനെതിരായ മത്സരം
തമിഴ്നാട് സർക്കാർ ഹോസൂരിൽ ഒരു വിമാനത്താവളത്തിനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചുകഴിഞ്ഞു. ദക്ഷിണ ബെംഗളൂരുവിൽ നിന്ന് ഒരു മണിക്കൂറിനടുത്ത് ദൂരമേയുള്ളൂ ഹോസൂരിലേക്ക്. ഈ നീക്കം, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് എന്നിങ്ങനെയുള്ള സമീപ പ്രദേശങ്ങളിലെ യാത്രക്കാരെ ഹോസൂരിലേക്ക് ആകർഷിക്കും. ഇത് ബെംഗളൂരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. 'മത്സരം യാഥാർത്ഥ്യമാണ്' ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. "നമ്മൾ വേഗത്തിൽ നീങ്ങുന്നില്ലെങ്കിൽ, ഹോസൂർ പ്രവർത്തനക്ഷമമാകുമ്പോൾ ദക്ഷിണ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർ എളുപ്പത്തിൽ അങ്ങോട്ട് മാറാൻ സാധ്യതയുണ്ട്', അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളികൾ
ഇങ്ങനെയൊക്കെ ആണെങ്കിലും നിരവധി വെല്ലുവിളികൾ ഉണ്ട്. വ്യോമപാത നിയന്ത്രണം, ഭൂപ്രദേശത്തിന്റെ പരിമിതികൾ, പ്രദേശത്തിന്റെ പാരിസ്ഥിതിക സംവേദനക്ഷമത എന്നിവയുൾപ്പെടെ നിരവധി സാങ്കേതികവും പാരിസ്ഥിതികവുമായ തടസ്സങ്ങൾ എ.എ.ഐ. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഗരകേന്ദ്രത്തിൽ നിന്ന് 100 മുതൽ 120 കിലോമീറ്ററിനുള്ളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് ഒരു കടമ്പയായി മാറിയിട്ടുണ്ട്. എന്നിരുന്നാലും, ഒരു സ്ഥലം ഉടൻ പ്രഖ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
എല്ലാം പദ്ധതിപ്രകാരം നടന്നാൽ, 10,000 കോടി രൂപയുടെ ഈ പുതിയ വിമാനത്താവള പദ്ധതി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായി മാറും. ഇത് തിരക്ക് കുറയ്ക്കാനും ചരക്ക് ഗതാഗതത്തെയും കയറ്റുമതിയെയും പിന്തുണയ്ക്കാനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം, രണ്ടാമത്തെ വിമാനത്താവളം സൗകര്യം മാത്രമല്ല, നഗരത്തിന്റെ ഭാവി വളർച്ച ഉറപ്പാക്കുന്ന ഒന്നുകൂടിയാണ്.
-
കാത്തിരുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയിൽ അടുത്ത നീക്കം; 20 കി.മീക്ക് 3348 കോടിയുടെ ടെൻഡർ ക്ഷണിച്ചു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?











Click it and Unblock the Notifications