Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച; എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 7 കോടി തട്ടി, പോലീസ് പിന്നാലെ

ബെംഗളൂരു: നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഏഴ് കോടി രൂപയോളം തട്ടിയെടുത്തു. നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണം തട്ടിയത്. പണം കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്നവരെ പാതിവഴിയില്‍ ഇറക്കിവിട്ട ശേഷം പണവുമായി കടന്നുകളയുകയായിരുന്നു.

സൗത്ത് ഡിവിഷന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രത്യേക സംഘത്തെ അന്വേഷണത്തിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ സിസിടിവികളും പോലീസ് പരിശോധിച്ചുവരികയാണ്. സംശയത്തിലുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കും. കൃത്യമായ ആസൂത്രണത്തോടെയാണ് പണം കവര്‍ന്നത് എന്നാണ് പോലീസ് മനസിലാക്കുന്നത്.

bengaluru atm van robbery

Ai Generated Image

അശോക പില്ലറിന് അടുത്ത് വച്ചാണ് പണം അടങ്ങിയ വാഹനം കവര്‍ച്ചാ സംഘം തടഞ്ഞത്. ഏഴ് കോടിയോളം രൂപ നഷ്ടമായി എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ജെപി നഗര്‍ ബ്രാഞ്ചില്‍ നിന്ന് പണവുമായി വരികയായിരുന്നു വാന്‍. ഈ വേളയിലാണ് ഇന്നോവ കാര്‍ ഈ വാഹനം തടഞ്ഞതും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതും.

വാന്‍ തടഞ്ഞ ശേഷം നടന്നത് ഇങ്ങനെ

കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എന്നാണ് സംഘം പരിചയപ്പെടുത്തിയത്. ശേഷം പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. വാനിലുണ്ടായിരുന്നവര്‍ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ എല്ലാവരോടും ഇന്നോവയിലേക്ക് കയറാന്‍ ആവശ്യപ്പെട്ടു. പണം അടങ്ങിയ പെട്ടിയും ഇന്നോവയിലേക്ക് വെക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് അതിവേഗം ഇന്നോവ ഡയറി സര്‍ക്കിള്‍ ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു.

അല്‍പ്പ ദൂരം മുന്നോട്ട് പോയ ശേഷം എല്ലാവരെയും ഇറക്കിവിട്ട് ഇന്നോവയിലെ സംഘം പണവുമായി അതിവേഗം പോയി. കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കമാണ് നടന്നിരിക്കുന്നത് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സംഭവം നടന്ന സ്ഥലത്തെ എല്ലാ സിസിടിവികളും പരിശോധിച്ചുവരികയാണ്. നഗരത്തിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. മുമ്പ് സമാനമായ കേസില്‍പ്പെട്ടവരെ നിരീക്ഷിച്ചുവരികയാണ്. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+