ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം; ഉത്തരവാദികള്‍ ദില്ലി പൊലീസെന്ന് കര്‍ഷക യൂണിയന്
ദില്ലി: ഇന്ന് രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ദില്ലി പൊലീസാണെന്ന് ആരോപിച്ച് കര്‍ഷക യൂണിയന്. കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയനാണ് സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ദില്ലി പോലീസും പ്രാദേശിക ഭരണകൂടങ്ങളുമാണെന്ന് ആരോപിച്ചത്. ഭാരതീയ കിസാന്‍ യൂണിയന് പുറത്തുവിട്ട വാര്‍ത്തക്കുറിപ്പിലാണ് ഈ ആരോപണം.
കര്‍ഷകര്‍ ട്രാക്ടര്‍ റാലിയുമായി അനുവദിച്ച പാതകളിലൂടെ നീങ്ങുകയായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ വഴികള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പൊലീസ് ചിലയിടങ്ങളില്‍ ബാരിക്കേടുകള്‍ വെച്ചതും വഴിയുടെ കാര്യത്തില്‍ സംശയമുണ്ടാക്കാന്‍ കാരണമായതായും ഭാരതീയ കിസാന്‍ യൂണിയന് പുത്തുവിട്ട കുറിപ്പില്‍ പറയുന്നു.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത എല്ലാ കര്‍ഷകരോടും നന്ദി അറിയിച്ച യൂണിയന്. ഇന്ന് ദില്ലിയില്‍ പൊലീസും കര്‍ഷകരുമായി നടന്ന സംഘര്‍ഷത്തെ അപലപിച്ചു. ഇന്ന് ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്നും ഭാരതീയ കിസാന്‍ യൂണിയന് പുറത്തുവിട്ട സ്റേററ്റ്മെന്റില് പറഞ്ഞു.
കര്‍ഷക സമരത്തിനിടെ സംഘര്‍ഷത്തിന് ശ്രമിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും. ഭാരതീയ കിസാന്‍ യൂണിയന് ഒരു തരത്തിലുമുള്ള സംഘര്‍ഷങ്ങള്‍ക്ക് ശ്രമിച്ചിട്ടില്ലെന്നുംവാര്ത്ത കുറിപ്പില്‍ വ്യക്തമാക്കി. എല്ലാവരോടും സംഘര്‍ഷങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാനാണ് യൂണിയന് ആവശ്യപ്പെട്ടെതെന്നും യൂണിയന് വ്യക്തമാക്കി.
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ പൊലീസും കര്‍ഷകരും ഏറ്റുമുട്ടിയത് വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴി തെളിച്ചത്. പൊലീസ് ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നോട്ട് നീങ്ങിയ കര്‍ഷകര്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും നടത്തി. തുടര്‍ന്ന് പലയിടങ്ങളിലായി കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു കര്ഷകന് മരിച്ചു. ഉത്തരാഘണ്ടില് നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. സംഘര്‍ഷത്തില്‍ 80തിലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു പോലീസുകാരന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications