Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി ആ സിനിമ വേണ്ടെന്ന് വെച്ചു, സുരേഷ് ഗോപിക്ക് ശുക്രനുദിച്ചു, മലയാളത്തിലും തെലുങ്കിലും സൂപ്പർസ്റ്റാർ

മലയാള സിനിമയുടെ ചരിത്രത്തിൽ പലപ്പോഴും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി വിവിധ കാരണങ്ങളാൽ നിരസിച്ച ചില സിനിമകൾ പിന്നീട് വലിയ വിജയങ്ങളാവുകയും അത് മറ്റ് താരങ്ങളുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളായി മാറുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ തമ്പി കണ്ണന്താനം-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിലെ ചിത്രമായ രാജാവിന്റെ മകൻ ആദ്യം മമ്മൂട്ടിയോടായിരുന്നു കഥ പറഞ്ഞത്. എന്നാൽ മമ്മൂട്ടി അത് നിരസിച്ചതോടെയാണ് ചിത്രം മോഹൻലാലിലേക്ക് എത്തുന്നതും അദ്ദേഹത്തിന്റെ കരിയർ മാറിമറിയുന്നതും.

ഇത്തരത്തിൽ മമ്മൂട്ടി നിരസിച്ച ഒരു ചിത്രം വഴി സൂപ്പർതാരമായി മാറിയ മറ്റൊരു നടനാണ് സുരേഷ് ഗോപി. ആ സിനിമ മലയാളത്തിൽ വൻ ഹിറ്റായെന്ന് മാത്രമല്ല, തെലുങ്ക് സിനിമാ വിപണിയിൽ അദ്ദേഹത്തിന് സുപ്രീം സ്റ്റാർ എന്ന വലിയൊരു പദവി നേടിക്കൊടുക്കുകയും ചെയ്തു. സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നൊരുക്കിയ ഏകലവ്യൻ എന്ന ആക്ഷൻ ചിത്രമായിരുന്നു അത്.

'പൃഥ്വിക്ക് വേണ്ടി കഥയെഴുതി, ചെലവായത് ലക്ഷങ്ങൾ, കാരവന് മുന്നിൽ കാത്ത് നിന്ന് മടുത്തു',വെളിപ്പെടുത്തി സംവിധായകൻ
'പൃഥ്വിക്ക് വേണ്ടി കഥയെഴുതി, ചെലവായത് ലക്ഷങ്ങൾ, കാരവന് മുന്നിൽ കാത്ത് നിന്ന് മടുത്തു',വെളിപ്പെടുത്തി സംവിധായകൻ

ഏകലവ്യൻ ഉണ്ടാക്കിയ തരംഗം ഏകലവ്യന്റെ കഥയുമായി രഞ്ജി പണിക്കർ ആദ്യം മമ്മൂട്ടിയെയാണ് സമീപിച്ചതെന്ന് അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ താരം അത് നിരസിച്ചതോടെ അവർ ആ കഥ സുരേഷ് ഗോപിക്ക് നൽകി. അതിനു മുൻപ് തലസ്ഥാനം എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി ഒരു ആക്ഷൻ ഹീറോ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്ന സമയമായിരുന്നു അത്.

Mammootty

ഏകലവ്യനിലെ മാധവൻ ഐപിഎസ് എന്ന സുരേഷ് ഗോപിയുടെ പോലീസ് കഥാപാത്രവും അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനവും പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മാറി. തൊട്ടുപിന്നാലെ വന്ന മാഫിയ (1993), ചുക്കാൻ (1994), കാശ്മീരം (1994) എന്നീ ചിത്രങ്ങളും സുരേഷ് ഗോപിയുടെ ജനപ്രീതി വർദ്ധിപ്പിച്ചു. ഒടുവിൽ അതേ ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കമ്മീഷണർ (1994) എന്ന ചിത്രത്തോടെ മലയാള സിനിമയിലെ സുരേഷ് ഗോപിയുടെ സൂപ്പർസ്റ്റാർ പദവി പൂർണ്ണമായി ഉറപ്പിക്കപ്പെട്ടു.

നിങ്ങളുടെ വീടിന് സമീപത്ത് പാമ്പ് ഒളിച്ചിരിക്കുന്നുണ്ടോ? പാമ്പിന്റെ പൊത്ത് എങ്ങനെ തിരിച്ചറിയാം? 7 ലക്ഷണങ്ങൾ
നിങ്ങളുടെ വീടിന് സമീപത്ത് പാമ്പ് ഒളിച്ചിരിക്കുന്നുണ്ടോ? പാമ്പിന്റെ പൊത്ത് എങ്ങനെ തിരിച്ചറിയാം? 7 ലക്ഷണങ്ങൾ

രേഷ് ഗോപിയുടെ ആക്ഷൻ ചിത്രങ്ങൾ കേരളത്തിൽ മാത്രമല്ല അന്നത്തെ ആന്ധ്രപ്രദേശിലും വലിയ തരംഗമാണ് സൃഷ്ടിച്ചത്. തെലുങ്ക് സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തിക്കുന്നതിൽ പ്രശസ്തനായ നിർമ്മാതാവ് ഖാദർ ഹസൻ ഒരിക്കൽ ഓർത്തെടുത്തത് 2000കളിൽ അല്ലു അർജുന് കേരളത്തിൽ ഉണ്ടായിരുന്ന അതേ ജനപ്രീതിയായിരുന്നു 90കളിൽ സുരേഷ് ഗോപിക്ക് ആന്ധ്രയിൽ ഉണ്ടായിരുന്നത് എന്നാണ്.

കമ്മീഷണർ റിലീസ് ചെയ്യുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഏകലവ്യൻ തമിഴിലും തെലുങ്കിലും സിബിഐ ഓഫീസർ എന്ന പേരിൽ റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ വൻ വിജയമാണ് സുരേഷ് ഗോപിക്ക് ആന്ധ്രയിൽ സുപ്രീം സ്റ്റാർ എന്ന വിശേഷണം നേടിക്കൊടുത്തത്. കന്നഡ-തെലുങ്ക് നടനായ സായ് കുമാറിന്റെ മികച്ച ഡബ്ബിംഗും ഈ ചിത്രങ്ങളുടെ വിജയത്തിന് വലിയ കാരണമായി.

ആ സമയത്ത് സുരേഷ് ഗോപിയുടെ ചിത്രങ്ങളുടെ തെലുങ്ക്, തമിഴ് വിതരണാവകാശത്തിനായി വലിയ മത്സരമാണ് നടന്നിരുന്നത്. തക്ഷശില (1995) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ അതിന്റെ അന്യഭാഷാ അവകാശങ്ങൾ വിറ്റുപോയത് വലിയ വാർത്തയായിരുന്നു. ന്യൂഡൽഹി എന്ന പേരിൽ റിലീസ് ചെയ്ത കാശ്മീരം, ഹൈവേ എന്നീ ചിത്രങ്ങളും ആന്ധ്രയിൽ വലിയ വിജയങ്ങളായി. ഇതോടെ സുരേഷ് ഗോപി ചെറിയ വേഷങ്ങളിൽ അഭിനയിച്ച പഴയ മലയാളം സിനിമകൾ പോലും അദ്ദേഹത്തിന്റെ പേര് വെച്ച് ആന്ധ്രയിലും തമിഴ്‌നാട്ടിലും വിപണനം ചെയ്യാൻ തുടങ്ങി.

90കളിൽ കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി, നാഗാർജുന എന്നിവർക്കൊപ്പം ദക്ഷിണേന്ത്യ മുഴുവൻ വിപണിയുള്ള അഞ്ച് മുൻനിര നടന്മാരിൽ ഒരാളായി നമ്മുടെ കൊച്ചു കേരളത്തിൽ നിന്നുള്ള ഒരു താരം വളർന്നത് വലിയൊരു അഭിമാനമായിരുന്നു എന്ന് ഖാദർ ഹസൻ പറഞ്ഞിട്ടുണ്ട്. നിലവിൽ രാഷ്ട്രീയത്തിൽ സജീവമായ സുരേഷ് ഗോപി 2024ൽ തൃശ്ശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക, ടൂറിസം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ജെ എസ്കെ- ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+