Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമത രാജിവയ്ക്കണം..'; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, മറുപടിയുമായി തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നടന്ന വഖഫ് പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതിപക്ഷ-ഭരണകക്ഷി പോര് മുറുകുന്നു. സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും പ്രതിക്കൂട്ടിൽ നിർത്തിയാണ് ബിജെപി തുടക്കം മുതൽ പ്രതികരിക്കുന്നത്. ഹിന്ദുക്കൾക്കെതിരായ പീഡനം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബിജെപി ടിഎംസിക്കെതിരെ ആഞ്ഞടിക്കുന്നത്.

മുർഷിദാബാദിൽ നടന്ന വ്യാപക അക്രമത്തിൽ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്നും വിഷയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ബിജെപിയുടെ ആക്ഷേപത്തിനെതിരെ ശക്തമായ മറുപടിയാണ് തൃണമൂൽ നൽകിയിരിക്കുന്നത്. പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയും പ്രേരണ രാഷ്ട്രീയത്തിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

bjpkolkata

മുസ്ലീം ഭൂരിപക്ഷ ജില്ലയിലെ സുതി, സാംസർഗഞ്ച് ബ്ലോക്കുകളിൽ. അടുത്തിടെ കേന്ദ്രം നടപ്പിലാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി കടകൾ ഉൾപ്പെടെ കത്തിക്കുകയും ചെയ്‌ത് ഒരു ദിവസത്തിന് ശേഷമാണ് ഇരുകൂട്ടരും തമ്മിലെ വാഗ്വാദങ്ങൾ നടന്നത്.

ഏപ്രിൽ 8ന് ആദ്യം സംഘർഷം പൊട്ടിപ്പുറപ്പെടുകയും വാരാന്ത്യത്തിൽ വീണ്ടും ഇത് ഉയർന്നുവരികയും ചെയ്യുകയായിരുന്നു. മുർഷിദാബാദിലെ അക്രമവുമായി ബന്ധപ്പെട്ട് ഏകദേശം 150 പേരെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചത്. അക്രമ സംഭവങ്ങൾക്ക് പിന്നാലെ ബംഗാളിലെ വിവിധ ഇടങ്ങളിൽ വ്യാപകമായ റെയ്‌ഡും നടന്നിരുന്നു.

മുർഷിദാബാദ് അക്രമത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടും ഫെഡറൽ ഏജൻസികളുടെ അന്വേഷണം തേടിയും പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി ഇന്നലെ കൊൽക്കത്തയിൽ ഒരു വമ്പൻ റാലി നടത്തിയിരുന്നു. ഭരണകക്ഷിയായ ടിഎംസിയെ അവർ കടന്നാക്രമിക്കുകയും ചെയ്‌തു.

'മമത ബാനർജിക്ക് മുഖ്യമന്ത്രിയായി തുടരാൻ അവകാശമില്ല. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകൾ ആക്രമിക്കപ്പെട്ടു. അക്രമം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണം' കേന്ദ്രമന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ക്രമസമാധാന നില തകരാൻ അനുവദിച്ചുവെന്നാണ് മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചത്.

'മതഭ്രാന്തന്മാരെ ഭയന്ന് മുർഷിദാബാദിലെ ധുലിയാനിൽ നിന്നുള്ള 400-ലധികം ഹിന്ദുക്കൾക്ക് നദിക്ക് കുറുകെ പലായനം ചെയ്‌ത്‌ മാൾഡയിലെ ബൈസ്‌നബ്‌നഗറിലെ ദിയോനാപൂർ-സോവാപൂർ ജിപിയിലെ പാർ ലാൽപൂർ ഹൈസ്‌കൂളിൽ അഭയം തേടേണ്ടിവന്നിരുന്നു, ബംഗാളിലെ മതപരമായ പീഡനം യഥാർത്ഥമാണ്' സുവേന്ദു അധികാരി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+