ബംഗാള്‍ പിടിക്കാന്‍ ബിജെപി: മുസ്ലിം കണ്‍വെന്‍ഷനുമായി ബിജെപി, തൃണമൂല്‍ വോട്ട് ബാങ്കുകള്‍ ചോരുന്നു!
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് ബ്രാഹ്മിണ്‍ കണ്വെന്ഷന് സംഘടിപ്പിച്ചതിന് പിന്നാലെ മുസ്ലിം കണ്വെന്ഷന് സംഘടിപ്പിച്ചുകൊണ്ടാണ് ബിജെപിയുടെ രംഗപ്രവേശം. തൃണമൂലില്‍ നിന്ന് മുസ്ലിം വോട്ടര്‍മാരെ അടര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ബിജെപി വ്യാഴാഴ്ച മുസ്ലിം കണ്വെന്ഷന് സംഘടിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഹിന്ദുവോട്ട് ബാങ്കിനെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ബിജെപി പശ്ചിമ ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ ബ്രാഹ്മിണ്‍ കണ്വെന്ഷന് സംഘടിപ്പിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമുള്ളതല്ല ന്യൂനപക്ഷവോട്ടുകള്‍ എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് കൊല്‍ക്കത്തയില്‍ ബിജെപി മുസ്ലിം കണ്വെന്ഷന് സംഘടിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ കസ്റ്റോഡിയന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നത് തെറ്റിദ്ധാരണയാണെന്ന് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അലി ഹൊസൈനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂനപക്ഷം ബിജെപിയ്ക്കൊപ്പം
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയ്ക്ക് വേണ്ടത് ബിജെപിയിലെ ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതിന് മുമ്പായി ന്യൂനപക്ഷ വിഭാഗങ്ങളാണ് ബിജെപിയെ പിന്തുണച്ചിരുന്നതെന്നും ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു.

നല്ലത് ബിജെപി മാത്രമോ!!
പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മികച്ച ഓപ്ഷന് ബിജെപിയാണെന്നും ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ഹൊസൈന്‍ അവകാശപ്പെടുന്നു. എല്ലാ ഇന്ത്യക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാത് സബ്കാ വികാസ് എന്ന വാചകത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളുടെ വികസന കാര്യങ്ങളില്‍ താല്‍പ്പര്യമില്ല. പശ്ചിമബംഗാളില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ പിന്നോട്ട് പോകുന്നതിനുള്ള കാരണം ഇതാണെന്നും ഹൊസൈന്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്കുമ്പോള് പശ്ചിമബംഗാളില്‍ ഇത് രണ്ട് ശതമാനം മാത്രമാണെന്നും ഹൊസൈന്‍ പറയുന്നു.

ന്യൂനപക്ഷങ്ങളെ വിഡ്ഢികളാക്കുന്നു
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗങ്ങളെ വിഡ്ഢികളാക്കുന്ന നയങ്ങളാണ് കൈക്കൊള്ളുന്നതെന്നും ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ഹൊസൈന്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് ഏതെങ്കിലും തൊഴിലവസരങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്നും ഹൊസൈന്‍ ചോദിക്കുന്നു. ന്യൂനപക്ഷങ്ങള്‍ മമതയെ ഭോഷ്ക് പറഞ്ഞ് പറ്റിക്കുന്നയാളെന്നാണെന്നാണ് വിശേഷിപ്പിക്കുന്നതെന്നും ഹൊസൈന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം മെയ് മാസത്തില്‍ പശ്ചിമബംഗാളില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് ഹൊസൈന്‍ നല്‍കുന്നത്.

തൃണമൂല്‍ പൊരുതും
പശ്ചിമബംഗാളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ പ്രതിച്ഛായ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഹിന്ദുത്വ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് ഹിന്ദു അനുകൂല രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഇതിനിടെ ന്യൂനപക്ഷ സൗഹാര്‍ദ്ദ പ്രതിഛായ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമവുമാണ് നടത്തിവരുന്നത്. പശ്ചിമബംഗാളിലെ 30 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കാതെ തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കുക പാര്‍ട്ടിയ്ക്ക് അസാധ്യമായിരിക്കും.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications