Get Updates
Get notified of breaking news, exclusive insights, and must-see stories!

2016-17 കാലയളവില്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ഭീമന്‍ തുക

ദില്ലി: കോര്‍പ്പറേറ്റുകള്‍ക്ക് രാഷ്ട്രീയ ധനസഹായത്തിന്റെ ഏറ്റവും പ്രിയങ്കരമായ മാര്‍ഗമായി ഇലക്ടറല്‍ ബോണ്ടുകള്‍ മാറിയിരിക്കുന്നുവെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. യുപിഎ കാലഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ട്രസ്റ്റുകളിലൂടെയും നേരിട്ടുള്ള സംഭാവനകളിലൂടെയും കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ 2000 കോടി രൂപയാണ് സംഭാവന ചെയ്തത്. എന്നാല്‍ ഈ തുകയുടെ ഇരട്ടിയാണ് ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ എന്‍ഡിഎ സര്‍ക്കാരിന് കോര്‍പ്പറേറ്റുകള്‍ നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവനകളുടെ ക്രമാനുഗതമായ വര്‍ധനയും എ.ഡി.ആര്‍ പഠനത്തില്‍ വെളിവാകുന്നു. തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെയുള്ള സംഭാവനകള്‍ രഹസ്യമായി അവശേഷിക്കുന്നു. ഇഷ്യു ചെയ്യുന്ന ബാങ്കിന് മാത്രമേ ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയൂ എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ബോണ്ട് പദ്ധതി അക്കാലയളവിലെ സര്‍ക്കാരിനെ അനുകൂലിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

 ധനസഹായം

ധനസഹായം

ബിസിനസ്സ് സ്ഥാപനങ്ങളുടെ രാഷ്ട്രീയ ധനസഹായ ഗതി മാറുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി കോര്‍പ്പറേറ്റുകള്‍ തിരഞ്ഞെടുപ്പ് ബോണ്ടുകളിലേക്ക് മാറിയെന്നാണ് ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നു. ഇത് പഴയ കാലത്തില്‍ നിന്നുള്ള ഒരു മാറ്റമാണ്. ഭൂതകാലത്തില്‍ നിന്നുള്ള ഒരു പുറപ്പാടാണ്. 2012 മുതല്‍ 2018 വരെ അവര്‍ മൊത്തം 1,941.95 കോടി രൂപ അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അറിയപ്പെടുന്ന ഉറവിടങ്ങളില്‍ നിന്ന് 91.17% സംഭാവന നല്‍കി 2,129.92 കോടി രൂപ. ഈ സംഭാവനകളില്‍ 50 ശതമാനവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച 26 ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെയാണ്. ബാക്കിയുള്ളവ ബിസിനസ്സ് ഹൗസുകള്‍ നേരിട്ടുള്ള സംഭാവനകളിലൂടെയാണ്.

 ലഭിച്ചത് കോടികള്‍

ലഭിച്ചത് കോടികള്‍


നരേന്ദ്ര മോദി സര്‍ക്കാര്‍ 2019 ജനുവരിയില്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ അവതരിപ്പിച്ചു. ഈ വര്‍ഷം തിരഞ്ഞെടുപ്പ് സീസണില്‍ ജനുവരി മുതല്‍ മെയ് വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 4,794 കോടി രൂപ ലഭിച്ചു. 2018 ല്‍ മാര്‍ച്ച്, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 1,056 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വിറ്റു. ആകെ 5,851 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകളാണ് വിറ്റത്. 2017-18 ല്‍ വിറ്റ മൊത്തം തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ 95% ബിജെപിക്ക് ലഭിച്ചതായി ഇന്ത്യാ ടുഡേ ടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊത്തം 222 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകളില്‍ 210 കോടി രൂപയുടെ ബോണ്ടാണ് ബിജെപിക്ക് ലഭിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയിരുന്നു.

 ഇലക്ഷന്‍ ബോണ്ട്

ഇലക്ഷന്‍ ബോണ്ട്


തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ സുതാര്യമല്ലാത്തതിനാല്‍ ദാതാക്കള്‍ അതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് എഡിആര്‍ ഹെഡ് മേജ് ജനറല്‍ (റിട്ട.) അനില്‍ വര്‍മ പറയുന്നു. ദാതാവിനും ബാങ്കിനും സര്‍ക്കാരിനും മാത്രമേ വിശദാംശങ്ങള്‍ അറിയൂ, അതിനാലാണ് തിരഞ്ഞെടുപ്പിലൂടെ സംഭാവന കുത്തനെ ഉയരുന്നത്്. തിരഞ്ഞെടുപ്പ് ട്രസ്റ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ രാഷ്ട്രീയ ഫണ്ടിംഗില്‍ ക്രമാനുഗതമായി വര്‍ധനയുണ്ടായതായി എഡിആര്‍ പഠനം പറയുന്നു.

 ബിസിനസ് രംഗത്തുനിന്ന്

ബിസിനസ് രംഗത്തുനിന്ന്

2004-05 മുതല്‍ 2011-12 വരെ, അറിയപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്രോതസ്സുകളില്‍ നിന്നുള്ള മൊത്തം സംഭാവനയുടെ 87% ബിസിനസ് ഹൗസില്‍ നിന്നാണ്. ഇത് 2012-13 മുതല്‍ 2015-16 വരെ 89% ആയി ഉയര്‍ന്നു, 2016-17 മുതല്‍ 2017-2018 വരെയുള്ള കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, അറിയപ്പെടുന്ന ഉറവിടങ്ങളില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ 93% കോര്‍പ്പറേറ്റുകളില്‍ നിന്നാണ്. കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനകളുടെ വിശകലനം കാണിക്കുന്നത് എല്ലാ രാഷ്ട്രീയക്കാര്‍ക്കും അവരില്‍ നിന്ന് പണം ലഭിക്കുന്നുണ്ടെങ്കിലും ബിജെപിയാണ് പ്രിയങ്കരമായ പാര്‍ട്ടി. ബിജെപിയുടെ സംഭാവനകളില്‍ 94 ശതമാനവും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും എന്‍സിപിക്ക് 93 ശതമാനവും എഐടിസി 86 ശതമാനവും കോണ്‍ഗ്രസിന് 81 ശതമാനം സംഭാവനയും ഇവരില്‍ നിന്ന് ലഭിച്ചു. സിപിഎമ്മിന് പോലും 55% സംഭാവന കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+