ഹരിയാനയിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; വൻ മുന്നേറ്റവുമായി ആം ആദ്മി
ദില്ലി: ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വൻ തിരിച്ചടി. 100 സീറ്റിൽ മത്സരിച്ച ബി ജെ പിക്ക് വെറും 22 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. അതേസമയം തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ ആം ആദ്മിക്ക് സാധിച്ചു. 15 ഓളം സീറ്റുകളിലാണ് ആം ആദ്മി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയുടെ സഖ്യക്ഷിയായ ജെ ജെ പിയും പാര്‍ട്ടി ചിഹ്നത്തില്‍ അല്ല മത്സരിച്ചിരുന്നത്. നിരവധി സ്വതന്ത്രരും തിരഞ്ഞെടുപ്പിൽ വിജയിച്ചു.
അംബാല,
യമുനാനഗർ,
ഗുരുദ്രാം
എന്നിവ
ഉൾപ്പെടെ
7
ഓളം
ജില്ലകളിലെ
22
സീറ്റുകളിലാണ്
ബി
ജെ
പി
വിജയം.
അതേസമയം
പഞ്ചകുളയിൽ
പാർട്ടി
വലിയ
തിരിച്ചടി
നേടി.
ഇവിടെ
10
ജില്ലാ
പരിഷദ്
സീറ്റുകളാണ്
ബി
ജെ
പിക്ക്
നഷ്ടപ്പെട്ടത്.
അംബാലയയിലും
ആശ്വസിക്കാൻ
തക്കതൊന്നും
പാർട്ടിക്ക്
ലഭിച്ചില്ല.
രണ്ട്
സീറ്റുകളാണ്
ഇവിടെ
നേടാനായത്.
പ്രമുഖർ
ഉൾപ്പെടെയുള്ള
നേതാക്കളാണ്
പരാജയപ്പെട്ടത്.
അംബാലയിൽ
കുരുക്ഷേത്ര
എം
പിയായ
നയാബ്
സിംഗിന്റെ
ഭാര്യ
സുമൻ
സൈനിയാണ്
പരാജയം
രുചിച്ചത്.
ഇവിടെ
സ്വതന്ത്ര
സ്ഥാനാർത്ഥിയായ
രാജേഷ്
ദേവി
236
വോട്ടുകളുടെ
ഭൂരിപക്ഷത്തിൽ
വിജയിച്ചു.അതേസമയം
തിരഞ്ഞെടുപ്പിൽ
വിജയിച്ച
151
ഓളം
സ്വതന്ത്രർക്ക്
ബി
ജെ
പി
പിന്തുണ
നൽകിയിരുന്നുവെന്ന്
പാർട്ടി
സംസ്ഥാന
അധ്യക്ഷൻ
ഓം
പ്രകാശ്
ധൻകർ
പറഞ്ഞു.
ബി
ജെ
പി
പിന്തുണച്ചവരാണ്
കൂടുതൽ
സീറ്റുകളിൽ
വിജയിച്ചതെന്നും
ധൻകർ
അവകാശപ്പെട്ടു.
സിർസ,
അംബാല,
യമുനാനഗർ,
ജിന്ത്
തുടങ്ങിയ
ജില്ലകളിൽ
മികച്ച
പ്രകടനമാണ്
ആം
ആദ്മി
കാഴ്ച
വെച്ചത്.
100
ജില്ലാ
പരിഷദ്
സീറ്റുകളിലേക്കായിരുന്നു
ആം
ആദ്മി
മത്സരിച്ചത്.
72
സീറ്റുകളിൽ
മത്സരിച്ച
ഐ
എൻ
എൽ
ഡി
14
സീറ്റുകളിലാണ്
വിജയിച്ചത്.
സിർസ
ജില്ലയിൽ
ആകെയുള്ള
24
സീറ്റില്
10
നേടി
ഐ
എൻ
എൽ
ഡി
ഏറ്റവും
വലിയ
ഒറ്റകക്ഷിയായി.
സിർസയിലെ
ആറാം
വാർഡിൽ
ഹരിയാന
വൈദ്യുതി
മന്ത്രി
രഞ്ജിത്
സിംഗ്
ചൗട്ടാലയുടെ
പിന്തുണയുള്ള
രാജ്കുമാർ
നൈനെ
699
വോട്ടുകൾക്ക്
പരാജയപ്പെടുത്തി
പ്രകാശ്
ചൗട്ടാലയുടെ
ചെറുമകൻ
കരൺ
ചൗട്ടാലയാണ്
വിജയിച്ചത്.
കോൺഗ്രസ്
പിന്തുണയോടെ
മത്സരിച്ച
ദലിപ്
ചപ്പോളയ്ക്ക്
മൂന്നാം
സ്ഥാനം
മാത്രമേ
നേടാനായുള്ളൂ.
മോദിയുടെ മന്ത്രിസഭയില്‍ അംഗം; ഇന്ന് കോണ്‍ഗ്രസില്‍... ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി
സിർസയിൽ രണ്ടാം സ്ഥാനം ആം ആദ്മിക്കാണ് ലഭിച്ചത്. 10 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിട്ടും ഇവിടെ അക്കൗണ്ട് തുറക്കാൻ പോലും ബി ജെ പിക്ക് സാധിച്ചില്ല. യമുനാനഗറിലെ 18 സീറ്റുകളിൽ ബിജെപി ആറ് സീറ്റുകളും ബിഎസ്പി സ്ഥാനാർത്ഥികൾ നാല് വാർഡുകളിലും വിജയിച്ചു. എഎപിയും ഐഎൻഎൽഡിയും ഓരോ വാർഡ് വീതമാണ് ഇവിടെ നേടിയത്. കോൺഗ്രസ് പിന്തുണയുള്ള നാല് സ്ഥാനാർത്ഥികളും ഇവിടെ വിജയിച്ചു. ഗുരുഗ്രാമിലെ 10 വാർഡുകളിൽ നാലെണ്ണം വരെയാണ് ബി ജെ പി നേടിയത്. ആറ് സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചത്. നൂഹിലെ 25 വാർഡുകളിൽ ഏഴ് സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ ബാക്കി സീറ്റുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്.
മെയിന്‍പുരിയില്‍ സഹതാപ തരംഗം തുണച്ചേക്കില്ല... എസ്പിയുടെ കോട്ട ബിജെപി തകര്‍ത്തേക്കാം; സാധ്യതകള്‍ ഏറെ
143
പഞ്ചായത്ത്
സമിതികളിലേക്കും
22
ജില്ലാ
പരിഷത്തുകളിലേക്കും
മൂന്ന്
ഘട്ടങ്ങളിലായാണ്
തെരഞ്ഞെടുപ്പ്
നടന്നത്.
ഹരിയാനയിൽ
22
ജില്ല
പരിഷദുകളിലായി
411
അംഗങ്ങളാണ്
ഉള്ളത്.
143
പഞ്ചായത്ത്
സമിതികളും
ഉണ്ട്.
സമിതിയിൽ
3083
അംഗങ്ങളാണ്
ഉള്ളത്.
ഇതിൽ
117
പേർ
എതിരില്ലാതെ
തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
'ഗുജറാത്തിൽ ആം ആദ്മി സർക്കാർ രൂപീകരിക്കും, സൂറത്തിൽ മാത്രം 8 സീറ്റ്'; പ്രവചനവുമായി അരവിന്ദ് കെജരിവാൾ