ഡൽഹി പ്രശാന്ത് വിഹാറിൽ പിവിആർ മൾട്ടിപ്ലക്‌സിന് സമീപം സ്ഫോടനം; സ്ഥലത്ത് പോലീസ് പരിശോധന
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറിൽ പിവിആർ മൾട്ടിപ്ലക്‌സിന് സമീപം സ്ഫോടനം. മേഖലയിലെ അറിയപ്പെടുന്ന ഒരു മധുരപലഹാര വിൽപ്പന ശാലയ്ക്ക് അടുത്തയാണ് സ്ഫോടനം നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ ആർക്കും പരിക്കേൽക്കുകയോ എന്തെങ്കിലും വിധത്തിലുള്ള നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്‌തിട്ടില്ല. പ്രാഥമിക പരിശോധനയിൽ സ്ഫോടനം ഉണ്ടായ സ്ഥലത്ത് നിന്ന് ഒരു വെളുത്തപൊടി കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തെ പ്രധാന മധുരപലഹാരക്കടയായ 'ബൻസി വാല'യോട് ചേർന്നുള്ള പാർക്കിന്റെ അതിർത്തിയിലുള്ള മതിലിന് സമീപമാണ് സ്‌ഫോടനം നടന്നത്. സ്ഫോടന വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി. എന്താണ് സ്‌ഫോടനത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പരിശോധിക്കുകയാണ്. പുതിയ സംഭവ വികാസത്തോടെ രോഹിണി പ്രശാന്ത് വിഹാർ മേഖലയിലുള്ളവർ കൂടുതൽ കൂടുതൽ ആശങ്കയിലാണ്.

രാവിലെ 11.48നാണ് സ്‌ഫോടനം സംബന്ധിച്ച് ഫോൺ കോൾ ലഭിച്ചതെന്ന് അഗ്നിശമനസേന അറിയിച്ചു. തുടർന്ന് നാല് അഗ്നിശമന വാഹനങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അഗ്നിശമന സേന വിവരം അറിയിച്ചത്. നേരത്തെ ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം നടന്ന സ്‌ഫോടനവുമായി സാമ്യമുള്ളതാണ് ഇന്ന് പ്രശാന്ത് വിഹാറിൽ ഉണ്ട സ്ഫോടനം എന്നാണ് സൂചന.
അതേസമയം, ഒക്ടോബർ 20ന് മേഖലയിലെ തന്നെ സിആർപിഎഫ് സ്‌കൂളിലും സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു. ഞായറാഴ്‌ച ആയതിനാൽ സ്‌കൂൾ അവധിയായിരുന്നു. അതിനാൽ വിദ്യാർത്ഥികളും അധ്യാപകരും സ്ഥലത്ത് ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സ്‌കൂളിന് സമീപത്തെ മതിലിന് സ്‌ഫോടനത്തിൽ സാരമായ കേടുപാടുകൾ പറ്റിയിരുന്നു.
ക്രൂഡ് ബോംബ് മൂലമാണ് സ്‌ഫോടനമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ഈ സാധ്യതകൾ തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു അടുത്തുള്ള മാലിന്യകൂമ്പാരത്തിലെ വ്യാവസായിക മാലിന്യങ്ങളിൽ അണയാത്ത സിഗരറ്റ് കുറ്റി വീണത് മൂലമാണ് സ്ഫോടനം നടന്നതെന്നായിരുന്നു ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
എന്നിരുന്നാലും ഈ സംഭവത്തിന് പിന്നാലെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. കൂടാതെ രാജ്യത്തെ വിവിധ സിആർപിഎഫ് സ്‌കൂളുകൾക്ക് ഭീഷണിയും ലഭിച്ചിരുന്നു. അതിനിടെ ഇന്ന് ഡൽഹിയിൽ മുൻ മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ പത്രസമ്മേളനം നടക്കുന്ന വേളയിലാണ് സ്ഫോടനം ഉണ്ടായത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications