ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ 16 മരണം; നിരവധിയാളുകള്‍ക്ക് പരിക്ക്
കുളു: ഹിമാചല്‍ പ്രദേശില്‍ ബസ് അപകടത്തില്‍ കുട്ടികളുള്‍പ്പടെ 16 പേർ മരിച്ചു. കുളു ജില്ലയിലെ നിയോലി-ഷാൻഷെർ റോഡിലെ സൈഞ്ച് താഴ്വരയിലെ ജംഗ്ല പ്രദേശത്ത് സ്വകാര്യ ബസ് റോഡില്‍ നിന്ന് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.
മൃതദേഹങ്ങളും പരിക്കേറ്റവരേയും പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. കുളുവിൽ നിന്നുള്ള ദുരന്ത നിവാരണ സംഘങ്ങൾ സ്ഥലത്തേക്ക് നീങ്ങിയതായി കുളി ജില്ലാ കളക്ടർ അശുതോഷ് ഗാർഗ് അറിയിച്ചു. എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കുളുവിൽ നിന്ന് സൈഞ്ചിലേക്ക് പോകുകയായിരുന്ന സ്കൂൾ ബസാണ് സൈഞ്ച് താഴ്വരയിലെ നിയോലി-ഷാൻഷെർ റോഡിൽ വെച്ച് അപകടത്തില്‍പ്പെട്ടത്.

നിരവധി പേർക്ക് സാരമായ പരിക്കേറ്റതിനാല്‍ മരണസംഖ്യ വീണ്ടും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, രാവിലെ എട്ട് മണിയോടെയാണ് സംഭവം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications