Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: മണ്ഡലം പിടിക്കാൻ കോൺഗ്രസ്, ബിജെപിക്കെതിരെ തന്ത്രം മെനഞ്ഞ് കമൽനാഥ്..

ഭോപ്പാൽ: നിയമസഭാ- ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് തന്ത്രങ്ങളൊരുക്കുന്ന തിരക്കിലാണ് മധ്യപ്രദേശിലെ രാഷ്ട്രീയ പാർട്ടികൾ. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്റുമായ കമൽ നാഥ് വ്യാഴാഴ്ച കോൺഗ്രസ് ഭാരവാഹികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ, ലോക്സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയായത്. വ്യാഴാഴ്ചത്തെ യോഗത്തിൽ ജില്ലാ കോൺഗ്രസ് മേധാവികളും ബ്ലോക്ക് പ്രസിഡന്റുമാരും വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിൽ നിന്നുള്ള മുന്നണികളുടെ തലവന്മാരും പങ്കെടുത്തിരുന്നു.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

1

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കൻ ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ, സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനാവശ്യമായ ശക്തി കാണിക്കാതിരിക്കാനുമാണ് യോഗത്തിൽ കമൽ നാഥ് കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

2

ജോബറ്റ്, പൃഥ്വിപൂർ, റെയ്ഗോൺ, എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കും ഖാൻഡ ലോക്സഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലവും നിയമസഭാംഗങ്ങൾ മരണപ്പെട്ടത് മൂലവുമാണ് ഈ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസും മറ്റൊന്ന് ബിജെപിയുമാണ് കൈവശം വെച്ചിരുന്നത്. ലോക്സഭാ സീറ്റ് ബിജെപിയ്ക്കൊപ്പമായിരുന്നു.

3

കോൺഗ്രസ് എം‌എൽ‌എ കലാവതി ഭൂരിയയുടെ മരണത്തെത്തുടർന്നാണ് ജോബത്ത് നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. കോൺഗ്രസ് എം‌എൽ‌എ ബ്രിജേന്ദ്ര സിംഗ് റാത്തോഡിന്റെയും റെയ്ഗാവോന്റെയും നിര്യാണത്തെത്തുടർന്ന് പൃഥ്വിപൂർ, റെയ്ഗോൺ ബിജെപി എം‌എൽ‌എ ജുഗൽ കിഷോർ ബാഗ്രിയുടെ മരണത്തെത്തുടർന്നുമാണ് ഒഴിഞ്ഞു കിടക്കുന്നത്. ബിജെപി എംപി നന്ദ് കുമാർ സിംഗ് ചൗഹാന്റെ മരണത്തെ തുടർന്ന് ഖണ്ഡ്വ ലോക്സഭാ സീറ്റും ഒഴിഞ്ഞുകിടന്നു.

4

മുൻ കേന്ദ്ര മന്ത്രി സുരേഷ് പച്ചൗരിയും നിരവധി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. ബൂത്ത് തലത്തിൽ കോൺഗ്രസിന്റെ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് കമൽ നാഥ് ഊന്നൽ നൽകി. പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും തിരഞ്ഞെടുപ്പിൽ ടിക്കറ്റ് മോഹികൾക്ക് കമൽനാഥ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രചാരണത്തിൽ പാർട്ടി പ്രവർത്തകർ സമൂഹത്തിലെ താഴേക്കിടയിലുള്ള ജനങ്ങളിലേക്കും പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും കമൽനാഥ് പറഞ്ഞു.

5


ഖണ്ഡ്‌വ ലോക്‌സഭാ സീറ്റിൽ, സ്വതന്ത്ര എംഎൽഎ സുരേന്ദ്ര സിംഗ് ഷെറ ഭാര്യയ്ക്ക് ടിക്കറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നേരത്തെ അരുൺ യാദവായിരുന്നു ഖണ്ഡ്‌വയെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം വീണ്ടും സീറ്റിന് അവകാശം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം ഖണ്ഡ്‌വയിൽ ക്യാമ്പ് ചെയ്തുവരികയാണ്. അതേ സമയം പൃഥ്വിപൂരിൽ അന്തരിച്ച ബ്രിജേന്ദ്ര സിംഗ് റാത്തോഡിന്റെ മകൻ നിതേന്ദ്ര സിംഗ് റാത്തോഡായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി.

6

2018ൽ വിക്രാന്ത് ഭൂരിയയാണ് ജാബുവ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വിജയിച്ച ബിജെപി സ്ഥാനാർത്ഥി പിന്നീട് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ജാബുവ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പ് കാന്തിലാൽ ഭൂരിയ നിയമസഭാ വിഭാഗത്തിൽ നിന്ന് വിജയിച്ചെങ്കിലും വിക്രാന്ത് ഭൂരിയ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജാബുവയിൽ നിന്ന് മത്സരിച്ചേക്കും.

Recommended Video

cmsvideo
    Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam
    7


    റെയ്ഗാവിൽ നിന്നുള്ള സ്ഥാനാർത്ഥിയെ കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയെന്നാണ് സൂചന. ജുഗൽ കിഷോർ ബാഗ്രിയുടെ മകനും മരുമകനും ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നു, ഈ സീറ്റിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് കോൺഗ്രസ് സർവേകളടക്കം നടത്തി വരുന്നുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+