Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ ലൈസന്‍സ് റദ്ദാക്കല്‍: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്

സോണിയാ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും എഫ്‌ സി‌ ആർ എ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ലാഭേച്ഛയില്ലാത്ത രണ്ട് സ്ഥാപനങ്ങളുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് നിർത്തലാക്കാൻ കേന്ദ്രസർക്കാർ പഴയ ആരോപണങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുകയാണെന്നാണ് കോണ്‍ഗ്രസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

പാർട്ടിയേയും നേതൃത്വത്തേയും അപകീർത്തിപ്പെടുത്താനും അവരുടെ ദൈനംദിന പ്രശ്‌നങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനുമാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. "വിലക്കയറ്റം, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, രൂപയുടെ ഇടിവ് എന്നിവ മൂലം സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. ഭാരത് ജോഡോ യാത്ര വൻ ജനപ്രതികരണത്തിനും കാരണമായി. വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിൽ ജനങ്ങൾ മടുത്തുവെന്ന് രാജ്യം വ്യക്തമാണ്," പാർട്ടി അഭിപ്രായപ്പെടുന്നു.

ff

2020-ൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ അന്വേഷണത്തെ തുടർന്നാണ് സർക്കാർ നടപടി. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ക്രമക്കേട്, ഫണ്ട് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. "ആർ‌ ജി‌ എഫും ആർ‌ ജി‌ സി‌ടിയും തങ്ങൾക്കെതിരായ ആരോപണങ്ങളോട് തീർച്ചയായും പ്രതികരിക്കുകയും നിയമപരമായി ഉചിതമെന്ന് തോന്നുന്ന ഏത് നടപടിയും സ്വീകരിക്കുകയും ചെയ്യും," കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻസ് ഇൻ‌ചാർജ് ജയറാം രമേശും വ്യക്തമാക്കി.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ "പൂർണ്ണമായും തുറന്നതും സുതാര്യവുമാണ്. അവർ വളരെയേറെ പൊതുസേവനം ചെയ്തു,"- രമേഷ് പറഞ്ഞു. 3 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 27 ന് പുനരാരംഭിക്കുന്ന ഭാരത് ജോഡോ യാത്ര തുടരുന്നതിൽ നിന്ന് കോൺഗ്രസിനെ ഇതൊന്നും തളർത്തുകയോ തടയുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും അധ്യക്ഷ.

2002-ൽ സ്ഥാപിതമായ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്, അധഃസ്ഥിതരുടെ, പ്രത്യേകിച്ച് ഗ്രാമീണ ദരിദ്രരുടെ വികസന ആവശ്യങ്ങൾ പരിഹരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റാണ് പരിശോധനയ്ക്ക് വിധേയരായ മറ്റൊരു സംഘടന, എന്നാൽ ഇതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. 2020-ൽ ലഡാക്കിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ഇന്ത്യൻ സൈന്യം ഏറ്റുമുട്ടിയപ്പോൾ, 2005 നും 2009 നും ഇടയിൽ ചൈന രാജീവ് ഗാന്ധി ഫൗണ്ടേഷന് ദേശീയ താൽപ്പര്യമില്ലാത്ത പഠനങ്ങൾ നടത്താൻ ഫണ്ട് നൽകിയെന്ന് ബിജെപി മേധാവി ജെപി നദ്ദ ആരോപിച്ചിരുന്നു. ഒളിവിൽ പോയ വ്യവസായി മെഹുൽ ചോക്‌സിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം കൈപ്പറ്റിയതായും അദ്ദേഹം ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+